സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനു സ്റ്റാർട്ടിംഗ് ട്രബിൾ
സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനു സ്റ്റാർട്ടിംഗ് ട്രബിൾ
Wednesday, January 18, 2017 2:46 PM IST
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി രൂപപ്പെടുന്ന സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യം സ്റ്റാർട്ടിംഗ് ട്രബിളിൽ. മത്സരിക്കേണ്ട സീറ്റുകളെച്ചൊല്ലിയുള്ള തർക്കംമൂലം സഖ്യം സംബന്ധിച്ച പരസ്യപ്രഖ്യാപനവും വൈകുകയാണ്.

മണ്ഡല വിഭജനത്തിൽ രാഷ്‌ട്രീയ ലോക്ദളിനും (ആർഎൽഡി) അവകാശവാദം ഏറെയുണ്ട്. ഏഴുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യഘട്ടം അടുത്തമാസം 11 നാണ്.
അമേത്തിയിലെയും റായ്ബറേലിയിലെയും ഭൂരിഭാഗം സീറ്റുകൾക്കുമൊപ്പം 75 ജില്ലകളിലും ഓരോ സീറ്റും വേണമെന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം. കോൺഗ്രസിനും ആർഎൽഡിക്കും പുറമേ മറ്റ് ചെറുകക്ഷികൾക്കും ഈ രീതിയിൽ സീറ്റുകൾ നൽകിയാൽ പ്രധാനപ്പെട്ട പല സിറ്റിംഗ് സീറ്റുകളും സമാജ്‌വാദി പാർട്ടിക്ക് ഉപേക്ഷിക്കേണ്ടിവരും. അതേസമയം, അഭിപ്രായവ്യത്യാസം ഏറെക്കുറെ പരിഹരിച്ചുവെന്നും സഖ്യംസംബന്ധിച്ച് ഇന്നോ നാളോയോ പരസ്യ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പാർട്ടി നേതൃത്വങ്ങൾ വിശദീകരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ എസ്പി നേതാവ് അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരെ കാണുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രാംഗോപാൽ വർമ, നരേഷ് അഗർവാൾ, കിരൺമയി നന്ദ തുടങ്ങിയ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിൽ ഒത്തുചേർന്നതിനുശേഷം പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് നിർദേശിച്ച സ്ഥാനാർഥികളിൽ ഭൂരിഭാഗത്തെയും ഉൾപ്പെടുത്തി സ്ഥാനാർഥിപട്ടിക പൂർത്തികരിക്കുകയാണു കൂടിക്കാഴ്ചയുടെ ലക്ഷ്യം. 38 പേരുടെ പട്ടികയാണ് മുലായം അഖിലേഷിനു കൈമാറിയത്.


ലക്നോ ജില്ലയിലെ ഏതാനും സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് അഭിപ്രായവ്യത്യാസമെന്നു കോൺഗ്രസ് നേതൃത്വവും വിശദീകരിച്ചു. ലക്നോയിൽ കോൺഗ്രസിന് ഒരു സിറ്റിംഗ് സീറ്റ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ലക്നോ കന്‍റോൺമെന്‍റിൽ പാർട്ടിയെ പ്രതിനിധീകരിച്ചിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്കു ചേക്കേറി. കോൺഗ്രസിന്‍റെ രാജ്യസഭാംഗം സഞ്ജയ് സിംഗ് ഈ സീറ്റിനുവേണ്ടി കിണഞ്ഞുപരിശ്രമിക്കുകയാണ്. ഭാര്യ അമിതയെ മത്സരിപ്പിക്കാനാണു സിംഗിന്‍റെ ശ്രമം. സമാജ്‌വാദി പാർട്ടിയാകട്ടെ മുലായത്തിന്‍റെ ഇളയ മരുമകൾ അപർണ യാദവിനുവേണ്ടി മാറ്റിവച്ചതാണ് ഈ സീറ്റ്. ഇതാണു തർക്കത്തിന്‍റെ കാതൽ.

അതേസമയം, അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ആവശ്യപ്പെട്ട മുഴുവൻ സീറ്റുകളും അഖിലേഷും സംഘവും അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.