സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ ഭൂമികൈയേറ്റം ഒഴിപ്പിച്ചു; കുരിശും പൊളിച്ചുമാറ്റി
സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ ഭൂമികൈയേറ്റം ഒഴിപ്പിച്ചു; കുരിശും പൊളിച്ചുമാറ്റി
Thursday, April 20, 2017 2:37 PM IST
മൂന്നാർ: ആത്മീയ പ്രസ്ഥാനം എന്നപേരിൽ ഒരുസംഘമാളുകൾ നടത്തിയ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. അവിടെ അനധികൃതമായി സ്ഥാപിച്ച കുരിശും നിർമിച്ച ഷെഡും പൊളിച്ചുമാറ്റി. മൂന്നാറിൽനിന്ന് 26 കിലോമീറ്റർ അകലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ നടത്തിയ കൈയേറ്റമാണ് ഒഴിപ്പിച്ചത്. സ്പിരിറ്റ് ഇൻ ജീസസ് എന്ന പേരിൽ ആത്മീയ പരിപാടികളും മറ്റും നടത്തിയിരുന്നവരാണ് കുരിശും ഷെഡും സ്ഥാപിച്ചതെന്നു പറയുന്നു. ഇവരുടേതായി പ്രസിദ്ധീകരിക്കുന്ന ഇതാ നിന്‍റെ അമ്മ എന്ന പ്രസിദ്ധീകരണത്തിൽ മരിയൻകൂടാരം മേരി ലാൻഡ്, സൂര്യനെല്ലി എന്നാണ് വിലാസം വച്ചിരിക്കുന്നത്. സൂര്യനെല്ലി സ്വദേശി ടോം സഖറിയായാണ് ഇതിന്‍റെ ഉപജ്ഞാതാവെന്നുമാണ് പറയുന്നത്. സൂര്യനെല്ലി മേഖലയിൽ നിരവധിയേക്കറിൽ കൈയേറ്റമുണ്ടെന്നു റവന്യു അധികൃതർ പറയുന്നു.

ഒഴിപ്പിക്കലിനെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്തു പ്രത്യേക തയാറെടുപ്പുകളോടെയായിരുന്നു റവന്യൂ വകുപ്പിന്‍റെ നീക്കങ്ങൾ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം അടുത്ത ആഴ്ച ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, അപ്രതീക്ഷിതമായി ഇന്നലെ പുലർച്ചെ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയായിരുന്നു. എതിർപ്പുകളുണ്ടാകാനുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടി രഹസ്യമായി വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ദേവികുളത്ത് ഒഴിപ്പിക്കൽ നടപടികൾക്കായി ചെന്ന ഉദ്യോഗസ്ഥർക്കുനേരെ കൈയേറ്റമുണ്ടായ സാഹചര്യത്തിൽ റവന്യൂ വകുപ്പിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിലുള്ള വൻ സന്നാഹമാണു സ്ഥലത്തുണ്ടായിരുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു തടയാൻ നിരോധനാജ്ഞയും കളക്ടർ പ്രഖ്യാപിച്ചിരുന്നു. കൈയേറ്റത്തിനെതിരെ നീക്കമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടു നടപടി തടസപ്പെടുത്താനും ചിലർ പദ്ധതിയിട്ടിരുന്നു.


കുന്നിൻ മുകളിലേക്കു പോകുന്ന വഴിയിൽ തേയിലക്കാടിനു സമീപത്തുള്ള ചെറിയ വഴിയിൽ മണ്ണിട്ടു തടസം സൃഷ്ടിച്ചിരുന്നു. അതിനു സമീപത്തായിതന്നെ ഓംനി വാൻ റോഡിനു കുറുകെയിട്ടു യാത്രാതടസം സൃഷ്ടിച്ചിരുന്നെങ്കിലും ഒഴിപ്പിക്കലിനായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച വാഹനം സ്ഥലത്തുനിന്നു മാറ്റിയാണു റവന്യു സംഘം മുന്നോട്ടുപോയത്. രാവിലെ ആറോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
വിവരമറിഞ്ഞ് ഏഴോടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പോലീസ് ഇവരെ നിയന്ത്രിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. ആറടി സമചതുരത്തിലും നാലടി പൊക്കത്തിലും കല്ലുകെട്ടി അതിനു മുകളിലായാണ് ഇരുന്പ് കേഡർ ഉപയോഗിച്ച് കുരിശു നിർമിച്ചു കോണ്‍ക്രീറ്റുചെയ്തു സ്ഥാപിച്ചിരുന്നത്.

ഭൂസംരക്ഷണ സേനാ ഉദ്യോഗസ്ഥർ എത്തി കരിങ്കൽക്കെട്ട് പൊളിക്കുകയും ഇരുപത് അടിയോളം ഉയരമുള്ള ഇരുന്പു കുരിശ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാറ്റുകയും ചെയ്തു. ഇതിനു സമീപത്തായി 20 സെന്‍റ് സ്ഥലത്തു പണിതുയർത്തിയിരുന്ന ഷെഡും പൊളിച്ചുനീക്കി. ഇതിനു ചുറ്റുമുയർത്തിയിരുന്ന സംരക്ഷണ വേലിയും ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി. 11 നോടെ ഒഴിപ്പിക്കൽ പൂർത്തിയാക്കി.

പ്രാദേശിക സിപിഎം നേതാവ് ഏക്കറുകണക്കിനു ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നെന്ന് ആരോപണമുള്ള സ്ഥലത്തിനു സമീപംതന്നെയാണ് ഒഴിപ്പിക്കൽ നടന്ന സ്ഥലവും. മുന്പ് രണ്ടുതവണ ഇവിടെ ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടർന്നു പൂർത്തിയാക്കാനായിരുന്നില്ല. കുരിശു സ്ഥാപിച്ച സംഘടനയുടെ കേന്ദ്രം 1988 മുതൽ ദേവികുളത്തു പ്രവർത്തിക്കുകയും പിന്നീട് തൃശൂരിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.