സ്വഭാവ സർട്ടിഫിക്കറ്റ് നല്കുന്നതു പരിഗണിക്കും: മുഖ്യമന്ത്രി
സ്വഭാവ സർട്ടിഫിക്കറ്റ് നല്കുന്നതു പരിഗണിക്കും: മുഖ്യമന്ത്രി
Monday, March 20, 2017 2:32 PM IST
തിരുവനന്തപുരം: തടവുശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനായി സ്വഭാവ സർട്ടിഫിക്കറ്റ് നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തടവുശിക്ഷ അനുഭവിച്ചതിന്‍റെ പേരിൽ ജയിലിൽ നിന്നു പുറത്തിറങ്ങുന്നവർക്ക് തൊഴിൽ നൽകാതിരിക്കുന്ന സാഹചര്യമുണ്ട്. തടവിൽ കഴിഞ്ഞ കാര്യമറിയാതെ ഇവർക്കു ജോലി നൽകിയവർ പിന്നീട് ഇക്കാര്യമറിയുമ്പോൾ ഇവരെ ജോലിയിൽ നിന്നു പിരിച്ചുവിടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനവും എസ്ബിടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. സമൂഹത്തിലെ ഭൂരിപക്ഷം പേരും നല്ലവരാണ്. സാഹചര്യങ്ങൾ കൊണ്ട് കുറ്റം ചെയ്തുപോയവരെ കൊടുംകുറ്റവാളികളായി കാണുന്നതും ഒരിക്കൽ കുറ്റം ചെയ്തു പോയി എന്നതുകൊണ്ട് അവർ സമൂഹത്തിനു വേണ്ടാത്തവരാണെന്ന ചിന്തയും ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജയിലുകളിലെ സൗകര്യങ്ങൾ കഴിയുന്നത്ര വർധിപ്പിക്കണമെന്നാണു സർക്കാരിന്‍റെ നിലപാട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലേത്. സംസ്ഥാനത്തെ ജയിലുകളിൽ തൊഴിലെടുക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നൽകുന്നത്. കഴിഞ്ഞ ബജറ്റിൽ ഇത് 20 ശതമാനം വർധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്.

ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജയിലിൽ തൊഴിൽ നൽകുന്നതിൽ തെറ്റില്ല. പക്ഷേ, ആയുഷ്കാലം മുഴുവൻ അവർക്ക് ജയിലിൽ താമസിക്കാൻ കഴിയില്ല. ചെറിയൊരു കുറ്റം ചെയ്ത് ജയിലിലെത്തുന്നവർ പോലും ജയിലിൽ നിന്നിറങ്ങുമ്പോൾ കൊടും കുറ്റവാളികളായിത്തീരുന്ന അവസ്ഥയുണ്ട്. ഇതു സമ്പർക്കം കൊണ്ടുണ്ടാവുന്നതാണ്. പുതിയ അന്തേവാസികൾ കൊടും ക്രിമിനലുകളുടെ സമ്പർക്കത്തിലൂടെ കുറ്റവാസനയുള്ളവരായി മാറാതിരിക്കാനുള്ള നടപടികൾ ജയിലധികൃതർ കൈക്കൊള്ളണം.

ജയിലുകളിലെ അന്തേവാസികൾക്ക് നല്ല രീതിയിലുള്ള മാനസികാന്തരീക്ഷമൊരുക്കാൻ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കു കഴിയും. കേരളത്തിലെ 53 ജയിലുകളിലും ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ നടക്കുകയാണ്. വ്യക്തികളെ പരിവർത്തിപ്പിക്കുന്നതുപോലെ സമൂഹത്തെയും പരിവർത്തിപ്പിക്കാൻ ഇത്തരം പരിപാടികൾക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലിലെ അന്തേവാസികളുടെ ചികിത്സ, അവധി, പുനരധിവാസം, നിയമാനുസൃത കാലാവധിക്കു മുമ്പുള്ള വിടുതൽ എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിന്‍റെ ശ്രദ്ധയുണ്ട്. മാനസിക അസ്വസ്ഥതകളുള്ളവർക്ക് പ്രത്യേക പുനരധിവാസവും ചികിത്സയും സർക്കാർ ഉറപ്പാക്കും.

മൂന്ന് സെൻട്രൽ ജയിലുകളിലും സാമൂഹ്യ സംഗമങ്ങൾക്കായി ഹാളുകൾ നിർമിക്കുമെന്നും നൈപുണ്യ വികസനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ ഡിജിപി ആർ. ശ്രീലേഖ സ്വാഗതം പറഞ്ഞു. വാർഡ് കൗണ്‍സിലർ വിജയലക്ഷ്മി, എസ്ബിടി ജനറൽ മാനേജർ സാം കുട്ടി മാത്യു, ഡിഐജി. പ്രദീപ്, ജയിൽ വെൽഫെയർ ഓഫീസർ കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.