വിമൽജ്യോതി: പ്രതിഷേധം ഇരന്പുന്നു
Wednesday, January 18, 2017 3:43 PM IST
ചെമ്പേരി: മലബാറിലെ കുടിയേറ്റ ജനസമൂഹം പതിറ്റാണ്ടുകൾ നീണ്ട കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യം കൊണ്ടു പടുത്തുയർത്തിയതാണു ചെമ്പേരിയിലെ വിമൽജ്യോതി എൻജിനിയറിംഗ് കോളജെന്നും ചില തത്പരകക്ഷികൾ ഗൂഢലക്ഷ്യങ്ങളോടെ നടത്തുന്ന പ്രതിലോമ പ്രവൃത്തികൾക്ക് അതിനെ തകർക്കാനാവില്ലെന്നും കോളജ് സ്ഥാപക ചെയർമാൻ മോണ്‍. മാത്യു എം. ചാലിൽ.

വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചു ചെമ്പേരി വിമൽജ്യോതി കോളജിനെതിരേ ഭരണപക്ഷ സംഘടനകളായ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രവർത്തകർ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധ മാർച്ചിൽ കോളജിന്‍റെ ഓഡിറ്റോറിയം അടിച്ചും കല്ലെറിഞ്ഞും തകർത്തതിൽ പ്രതിഷേധിച്ച് തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച റാലിയോടനുബന്ധിച്ചു നടന്ന വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തലശേരി അതിരൂപതയിലെ ആയിരക്കണക്കിനു കുടുംബങ്ങളിൽ നിന്നു സാമ്പത്തിക വിഹിതം ശേഖരിച്ചാണ് ഈ സ്ഥാപനത്തിനു തുടക്കമിട്ടത്. ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരത്തോടെ കുതിച്ചുയരാൻ കഴിഞ്ഞത് ക്രൈസ്തവ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്‍റ് നേതൃത്വം നൽകുന്നതു കൊണ്ടുമാത്രമാണ്.

സംസ്ഥാന ഭരണം കൈയാളുന്നവരും ഇതിന് ഒത്താശ ചെയ്യുന്നത് പ്രതിഷേധാർഹമാണ്. നാട്ടിൽ സമാധാനം ആഗ്രഹിക്കുന്നവരാണു കുടിയേറ്റ ജനസമൂഹം. അവർക്കു നീതി ലഭിക്കണം. ഇന്നത്തെ പ്രതിഷേധം അതിനുള്ള തുടക്കം മാത്രമാണെന്നും മോണ്‍. ചാലിൽ പറഞ്ഞു.

കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നസാക്ഷാത്കാരമായ വിമൽജ്യോതി കോളജ് മലയോരത്തെ വരുംതലമുറകളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി നിലകൊള്ളുന്ന മഹത്തായ സ്ഥാപനമാണെന്നും അതിനു തടസമാകുന്നവർക്കെതിരേ പൊതുജന സമൂഹം ഒന്നായി നിലകൊള്ളണമെന്നും ചെമ്പേരി ലൂർദ്ദ്മാതാ ഫൊറോന വികാരി റവ. ഡോ. ജോസഫ് കരിനാട്ട് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് സ്വന്തം അണികളെ പറഞ്ഞുവിട്ട് ചെമ്പേരിയിൽ വിമൽജ്യോതി കോളജിന്‍റെ ഓഡിറ്റോറിയം അടിച്ചു ശരിയാക്കി എന്നു പറയേണ്ടിവന്നിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തലശേരി അതിരൂപത വക്താവ് റവ. ഡോ. ജോസഫ് പാംബ്ലാനി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നവരുടെ പിടിപ്പുകേടാണു വൈദികരെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കുന്നത്. അവർ തെരുവിലിറങ്ങിയാൽ ലക്ഷ്യം കണ്ടിട്ടേ തിരികെ പോകൂവെന്നു മുമ്പുണ്ടായിട്ടുള്ള പല അനുഭവങ്ങളിൽ നിന്ന് ഏവർക്കും വ്യക്തമായിട്ടുള്ളതാണ്. ആരെല്ലാം എന്തെല്ലാം അടിച്ചുതകർത്താലും കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നയങ്ങൾ മാറ്റാനാവില്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്‌ട്രീയ ക്രിമിനലുകൾക്കു കയറിയിറങ്ങി വിദ്യാർഥികളെ ഗുണ്ടകളാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലശേി അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. അലക്സ് താരാമംഗലം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. മനോജ് എം. കണ്ടത്തിൽ, എകെസിസി അതിരൂപത പ്രസിഡന്‍റ് ദേവസ്യ കൊങ്ങോല, കെസിവൈഎം അതിരൂപത പ്രസിഡന്‍റ് ഷിജോ നിലയ്ക്കപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.