അതിരന്പുഴ: അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകം കണ്വൻഷൻ മേയ് ഒന്‍പതു മുതൽ 13 വരെ നടക്കും. മേയ് ഒന്‍പതിന് ഉച്ചകഴിഞ്ഞ് 3.30നു ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ തോമസ് തറയിൽ കണ്‍വൻഷനിൽ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 3.30നു ആരംഭിക്കുന്ന കണ്വൻഷൻ രാത്രി 9.30നു സമാപിക്കും.
വിശുദ്ധ കുർബാന, വചന പ്രഘോഷണം, സൗഖ്യാരാധന, കുന്പസാരം, കൗണ്‍സലിംഗ് എന്നിവയ്ക്കു ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ 75 അംഗ ടീം നേതൃത്വം നൽകും.
അതിരന്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. കൺവൻഷൻ പന്തലിൽ രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. പന്തലിനോടു ചേർന്നു ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘവും 350 അംഗങ്ങളടങ്ങിയ വോളന്റിയർ സംഘവും ഉണ്ടാകും.
കണ്‍വൻഷന്റെ വിജയത്തിനായി വികാരി ഫാ. സിറിയക് കോട്ടയിൽ (രക്ഷാധികാരി), ഫാ. ജിജോ മണക്കാട്ട് സിഎംഎഫ്, ഫാ. സോണി പള്ളിച്ചിറയിൽ (ജനറൽ കണ്‍വീനർമാർ), ഫാ. ഐബിൻ പകലോമറ്റം, ഫാ. പ്രിൻസ് മാഞ്ഞൂരാൻ (സഹരക്ഷാധികാരികൾ), സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ (ജോയിന്റ് കണ്‍വീനർ), സണ്ണി ജോർജ് തേക്കുംകാട്ടിൽ, ടി.ജെ. ജേക്കബ് തലയണക്കുഴി, ജോണി സ്കറിയ തെക്കേടത്ത് (കൈക്കാര·ാർ), സണ്ണി ജോർജ് അന്പലക്കുളം (പാരീഷ് കൗണ്‍സിൽ സെക്രട്ടറി), റോജി ചെറിയാൻ ചേന്നാട്ട് (കുടുംബ കൂട്ടായ്മ സെക്രട്ടറി), മാത്യു പനന്താനം, ഒ.ജെ. തോമസ് ഒഴുകയിൽ (പ്രേഷിത സമൂഹം ലീഡർമാർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പത്രസമ്മേളനത്തിൽ വികാരി ഫാ. സിറിയക് കോട്ടയിൽ, ജനറൽ കണ്‍വീനർമാരായ ഫാ. ജിജോ മണക്കാട്ട്, ഫാ. സോണി പള്ളിച്ചിറയിൽ, കൈക്കാരൻ സെബാസ്റ്റ്യൻ മർക്കോസ്, മീഡിയ കണ്‍വീനർ രാജു കുടിലിൽ എന്നിവർ പങ്കെടുത്തു. 9496711268, 9961056320.
പാർക്കിംഗ് സൗകര്യം
പാരീഷ് ഹാളിനു മുന്നിലും പഴയ വില്ലേജ് ഓഫീസ് പരിസരത്തും വലിയ പള്ളിക്ക് തെക്കുവശമുള്ള പാർക്കിംഗ് ഗ്രൗണ്ടിലും വലിയ പള്ളിക്കു പടിഞ്ഞാറു വശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാം. കണ്‍വൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് മുൻകൂട്ടി അറിയിച്ചാൽ താമസ സൗകര്യമൊരുക്കാൻ സംഘാടകർ സഹായിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.