ശിവകാമിയുടെ സ്വപ്നവും വിഷ്ണുവിന്‍റെ സെലക്‌ഷനും
Thursday, November 23, 2017 3:32 AM IST
“സിനിമയിൽ അഭിനയിക്കണം, സിനിമാനടിയാകണം എന്ന ആഗ്രഹം ചെറിയ ക്ലാസിൽ പഠിക്കുന്പോൾ മുതൽ ഉണ്ടായിരുന്നു. സ്കൂൾ കലോത്സവ പശ്ചാത്തലത്തിൽ നിന്നാണ് വാസ്തവത്തിൽ ഞാൻ സിനിമയിലേക്ക് എത്തുന്നത്. കാമറ അഭിമുഖീകരിച്ചത് ആദ്യമായിട്ടാണെങ്കിലും ഒരിക്കലും സ്റ്റേജ് ഫിയർ ഉണ്ടായിട്ടില്ല. എന്‍റെ പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രം ചെയ്യാനുള്ള ധൈര്യം കിട്ടിയതു സ്റ്റേജ് പെർഫോമൻസിലൂടെത്തന്നെയാണ്... ”- വിഷ്ണു ഗോവിന്ദൻ സംവിധാനം ചെയ്ത ‘ഹിസ്റ്ററി ഓഫ് ജോയ് ’യിൽ സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു വിനയ് യുടെ നായികയായി അഭിനയിച്ചതിന്‍റെ ത്രില്ലിലാണ് നർത്തകിയും പ്ലസ് ടു വിദ്യാർഥിയുമായ ശിവകാമി. കലഞ്ഞൂർ ശശികുമാർ നിർമിച്ച ‘ഹിസ്റ്ററി ഓഫ് ജോയ് ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവതാരം ശിവകാമി....



സിനിമയിലേക്കുള്ള വഴി...‍?

സിനിമാ പശ്ചാത്തലമുള്ള കുടുംബമല്ല എന്‍റേത്. അച്ഛൻ വളരെ നാളുകൾക്കു മുന്പ് സിനിമയിൽ അസിസ്റ്റന്‍റായി വർക്ക് ചെയ്തിട്ടുണ്ട്. അച്ഛന്‍റെ സിനിമ ക്രേസ് ചെറുപ്പം മുതൽ എന്നിലേക്കും പടർന്നു. സ്കൂൾ കലോത്സവ പശ്ചാത്തലത്തിൽ നിന്നാണ് വാസ്തവത്തിൽ ഞാൻ സിനിമയിലേക്ക് എത്തുന്നത്. മോണോആക്ട്, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളിൽ സ്റ്റേറ്റ് ലെവലിൽ പങ്കെടുത്തിട്ടുണ്ട്. അതിനൊപ്പം സിനിമകളുടെ ഓഡിഷനും പോകുന്നുണ്ടായിരുന്നു. അങ്ങനെയാണ് വിഷ്ണു ഗോവിന്ദന്‍റെ ‘ഹിസ്റ്ററി ഓഫ് ജോയ് ’യിലേക്ക് എത്തിയത്. സ്ക്രീൻ ടെസ്റ്റിനുശേഷമാണ് സെലക്ടായത്. വിനയൻ സാർ ഉൾപ്പെടെയുള്ളവർ സ്ക്രീന് ടെസ്റ്റിനു വിധികർത്താക്കളായി ഉണ്ടായിരുന്നു.



ഹിസ്റ്ററി ഓഫ് ജോയ് - പ്രമേയം, കഥാപാത്രം...?

ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമ ജോയിയുടെ കഥയാണ്. ബാക്കി കഥാപാത്രങ്ങളൊക്കെ ജോയിയുടെ ജീവിതത്തിൽ വന്നുപോകുന്നവരാണ്. അതുപോലെയൊരു കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്ന ജാസ്മിനും. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. ലോ കോളജ് വിദ്യാർഥിയുടെ കുസൃതിത്തരങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയും പിന്നീടു പക്വതയാർന്ന വ്യക്തിത്വത്തിലേക്കു വരുന്ന ഒരു കാലഘട്ടത്തിലൂടെയും ജാസ്മിൻ കടന്നുപോകുന്നുണ്ട്. ജോയ്് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതു വിഷ്്ണു വിനയ്. ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപർണ തോമസാണ് ‘ഹിസ്റ്ററി ഓഫ് ജോയ് ’ യിലെ മറ്റൊരു നായിക.



ആദ്യസിനിമയല്ലേ, ടെൻഷൻ..?

ഏറണാകുളത്തായിരുന്നു ചിത്രീകരണം.ആദ്യം സെറ്റിലെത്തിയപ്പോൾ പേടി തന്നെയായിരുന്നു മനസിൽ. ആദ്യ സിനിമ, അതിൽ ഹീറോയിൻ വേഷം. വലിയ ഉത്തരവാദിത്വമാണല്ലോ അത്. അതിന്‍റെതായ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ഏറെ കൂളായ സെറ്റായിരുന്നു. ഏറെ ഫ്രണ്ട്‌ലിയാണു വിഷ്ണുചേട്ടൻ. ഡയറക്ടർ വിഷ്ണുചേട്ടനും(വിഷ്ണു ഗോവിന്ദൻ) വളരെ കൂൾ ആയിരുന്നു. ടെക്നിക്കലി എനിക്കുണ്ടാകുന്ന സംശയങ്ങളൊക്കെ നിവർത്തിച്ചുതരുന്നതിൽ സായ്കുമാർസാർ, വിനയ് ചേട്ടൻ എന്നിവരും ഏറെ സഹായിച്ചിട്ടുണ്ട്. പിന്നീടു ടെൻഷനൊന്നും തോന്നിയിട്ടില്ല.




നായകൻ വിഷ്ണു വിനയ്...?

വിഷ്ണുചേട്ടനുമായിട്ടായിരുന്നു കോംബിനേഷൻ സീനുകളിൽ ഏറെയും. ഏറെ ഹെൽപ്ഫുൾ ആണ് വിഷ്ണുചേട്ടൻ. ഏതെങ്കിലും സീനെടുക്കുന്പോൾ ഞാൻ ഡൗണ്‍ ആയാലും രണ്ടു മൂന്ന് ടേക്ക് വരെ പോയാലും ‘കുഴപ്പമില്ല, ഇനി ശരിയാക്കിയാൽ മതി, ചെയ്യാൻ പറ്റും ’എന്നൊക്കെ പറഞ്ഞ് വിഷ്ണുചേട്ടൻ കൂടെ നിൽക്കുമായിരുന്നു. അത് ഏറെ പ്രോത്സാഹനമായി അനുഭവപ്പെട്ടു. ഡയലോഗുകൾ പഠിച്ചു സ്വന്തം സ്റ്റൈലിൽ തന്നെ പറയാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. വിഷ്ണുചേട്ടനും അതിൽ കംഫർട്ടായിരുന്നു എന്നാണു തോന്നുന്നത്.



അപർണ തോമസ്...?

സിനിമയിലെ മറ്റൊരു നായികയായ അപർണയ്ക്കും കഥയിൽ നിർണായക പ്രാധാന്യമുണ്ട്. അപർണയുമായി എനിക്കു കോംബിനേഷൻ കുറവായിരുന്നു. പക്ഷേ, ഷൂട്ടിന്‍റെ സമയത്തു കാണാറുണ്ടായിരുന്നു. നല്ല കന്പനിയാണ്. വളരെ ആക്ടീവാണ് അപർണ. ആംഗറിങ് ചെയ്തിട്ടുള്ളതിനാൽ നല്ലതുപോലെ സംസാരിക്കുമായിരുന്നു. അപർണ ഇപ്പോൾ എയർഹോസ്റ്റസായി ഖത്തറിൽ വർക്ക് ചെയ്യുന്നു.



ഈ സിനിമയിലെ വെല്ലുവിളികൾ...?

എന്‍റെ പ്രായത്തിനു മുകളിൽ പക്വതയുള്ള കഥാപാത്രത്തെയാണ് അതിൽ ചെയ്തത്. എനിക്കു 18 വയസേ ആയിട്ടുള്ളൂ. പക്ഷേ, എന്‍റെ കഥാപാത്രത്തിന് 24-25 വയസ് വരും. വളരെ പക്വതയാർന്ന കഥാപാത്രമാണെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ സംവിധായകൻ വിഷ്ണുച്ചേട്ടൻ പറഞ്ഞിരുന്നു. ശരീരഭാഷയിലും സംസാരത്തിലുമൊക്കെ 25 വയസിലേക്ക് എത്താൻ പറ്റുമോ എന്ന ടെൻഷൻ ആദ്യം എനിക്കുണ്ടായിരുന്നു.



ആദ്യത്തെ സിനിമ നല്കിയ പ്രചോദനം...?

എഡിറ്റിംഗും ഡബ്ബിംഗുമൊക്കെ കഴിഞ്ഞശേഷം വിനയൻ സാർ പടം കണ്ട് എന്നെ വിളിച്ചിരുന്നു. നന്നായി ചെയ്ത സീനുകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്ന സീനുകളെക്കുറിച്ചും സൂചിപ്പിച്ചു. എന്‍റെ ആദ്യസിനിമയാണിത്. സാറിനെപ്പോലെയുള്ള ഒരാൾ എന്‍റെ സിനിമയെക്കുറിച്ച് സംസാരിച്ചതു തന്നെ വലിയ അനുഗ്രഹമായി കരുതുന്നു. സാറിന്‍റെ ആ വാക്കുകൾ എപ്പോഴും പ്രചോദനമായി കാണുന്നു.



ഹിസ്റ്ററി ഓഫ് ജോയ്ക്കുശേഷം...?

രാജീവ് വർഗീസ് സംവിധാനം ചെയ്ത ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന പടം ചെയ്തു. നാലു പയ്യന്മാരുടെയും ഒരു പെണ്‍കുട്ടിയുടെയും കഥയാണത്. അതിൽ ആദ്യാവസാനമുള്ള കഥാപാത്രമാണ്. കുറച്ചു വ്യത്യസ്തതകൾ ഉള്ള ചിത്രമാണ്. മേജർരവി സാർ, നീന കുറുപ്പ്, സിദ്ധിക് സാർ തുടങ്ങിയവരുമുണ്ട് അതിൽ.



സ്റ്റേജ് അനുഭവങ്ങളാവും കരുത്ത്....?

സ്റ്റേജ് പരിചയം ധൈര്യം പകർന്നുവെങ്കിലും അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ് സിനിമ. ഡാൻസിലെ അഭിനയത്തിൽ നിന്നു വ്യത്യസ്തമായി മിതത്വം പാലിക്കുന്ന തരത്തിലാണ് സിനിമയിലെ അഭിനയം. ഇതുവരെ ചെയ്ത രണ്ടു പടത്തിലും ഞാൻ തന്നെയാണു ഡബ്ബ് ചെയ്തത്. അതൊക്കെ ചെയ്യാനുള്ള ധൈര്യം എനിക്കു കിട്ടിയതു സ്റ്റേജ് പെർഫോമൻസിലൂടെത്തന്നെയാണ്.



ഓഫറുകൾ സ്വീകരിക്കുന്പോൾ....?

ഇപ്പോൾ സിനിമാഫീൽഡിൽ ഏറെ നായികമാർ വരുന്നുണ്ടല്ലോ. വാരിക്കോരി ചെയ്യണമെന്നില്ല. പക്ഷേ, ചെയ്യുന്നതു നല്ല കാരക്ടർ ആയിരിക്കണമെന്നുണ്ട്. എന്നിൽ നിന്നും അന്യാദൃശമായ എന്തെങ്കിലും ക്രിയേറ്റ് ചെയ്യപ്പെടുന്നതു കാണാനായിരിക്കണമല്ലോ ആളുകൾ ആഗ്രഹിക്കുന്നതും. വെറുതേ വന്നു പോകുന്ന നായികയായിട്ടല്ലാതെ മനസിൽ നിൽക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.



നൃത്തപഠനം തുടരുന്നുണ്ടോ...?

ഇപ്പോഴും മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലം ഷീന ബി. നന്പ്യാരാണ് ഗുരു. കൊച്ചിൻ തരംഗ് എന്ന പേരിൽ ഞങ്ങൾക്കു ട്രൂപ്പുണ്ട്. അവർക്കൊപ്പം നൃത്തപരിപാടികൾ ചെയ്യുന്നുണ്ട്.

പഠനവും സിനിമയും...?

വയനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു (സയൻസ് ഗ്രൂപ്പ്)വിനു പഠിക്കുന്നു. ക്ലാസിൽ പോകുന്നതു വളരെ കുറവാണെങ്കിലും അധ്യാപകരും സുഹൃത്തുക്കളും ഏറെ സഹായിക്കുന്നുണ്ട്. അതിനാൽ എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. മെഡിസിനു ചേരണമെന്നായിരുന്നു ആഗ്രഹം. എന്താകുമെന്ന് അറിയില്ല. പക്ഷേ, എന്തായാലും സിനിമ ഒപ്പം കൊണ്ടുപോകും. പഠിത്തം വിട്ടുകളഞ്ഞിട്ട് ഒന്നിനുമില്ല. പഠിത്തത്തിന്‍റെ സൈഡിലൂടെ സിനിമ കൊണ്ടുപോകണമെന്നാണ് വീട്ടിലുള്ളവരുടെയും ആഗ്രഹം. ഓഫറുകൾ ധാരാളം വരുന്നുണ്ട്. പക്ഷേ, പ്ലസ് ടു ആയതിനാൽ മാർച്ചിലെ പരീക്ഷ കഴിഞ്ഞു ചെയ്യാം എന്ന തീരുമാനത്തിലാണ് ഇപ്പോൾ.



വീട്ടുവിശേഷങ്ങൾ..?

സ്വദേശം വയനാട്. വീട്ടിൽ ഞാനും അച്ഛനും അമ്മയും. അച്ഛൻ വിനോദ് കുമാർ വയനാട് സിവിൽ കോർട്ടിൽ വർക്ക് ചെയ്യുന്നു. അമ്മ ഷീബ. അമ്മയാണ് ഷൂട്ടിംഗിനു കൂടെ വരുന്നത്. ഏറെ സപ്പോർട്ടീവാണ് ഫാമിലി.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.