പൊട്ടിച്ചിരിപ്പിക്കും തത്ത..!
Sunday, April 15, 2018 7:26 PM IST
പഴയ ജയറാമിനെ പുതിയ രൂപത്തിൽ തിരികെ തന്നിരിക്കുകയാണ് രമേഷ് പിഷാരടി പഞ്ചവർണതത്തയിലൂടെ. എന്തൊരു സംസാരരീതിയാണ് ഇത്. ചുമ്മാ കേട്ടിരുന്നുപോകും.

ക്ലച്ച് പിടിക്കാനായി പലരൂപത്തിൽ എത്തി അത്രയ്ക്ക് അങ്ങോട്ട് ക്ലിക്കാകാതെ നിൽക്കുന്ന അവസരത്തിൽ ഇതുപോലൊരു വേഷം, അതും ഒട്ടും ആകർഷണം തോന്നാത്ത ഒരു രൂപത്തിലേക്ക് ജയറാമിനെ മാറ്റുന്പോൾ വ്യക്തമായ കാഴ്ചപ്പാടുകൾ സംവിധായകന് ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകൾ ലവലേശം തെറ്റിയിട്ടില്ലെന്ന് അടിവരയിട്ട് പറയാം. കാരണം അത്രമേൽ ഗംഭീരമായി ആ വേഷം ജയറാം കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്.

നിരവധി സ്കിറ്റുകൾക്കിടയിലേക്ക് ഒരു കഥയെ കയറ്റിവിടുകയാണ് സംവിധായകൻ ചിത്രത്തിൽ. പാളിപ്പോകാവുന്ന പരീക്ഷണമാണെങ്കിലും കൗണ്ടറുകൾക്കിടയിലൂടെ കടന്നുകൂടിയ കഥ പതിയെ പതിയെ പ്രേക്ഷകരുടെ മനസിലേക്ക് പതിയും. അശോകനും ധർമജനും പിന്നെ സലിംകുമാറുമെല്ലാം കൗണ്ടറുകൾകൊണ്ട് ആറാടിയപ്പോൾ ചിരിക്ക് ഒട്ടും കുറവുണ്ടായില്ല.



ഇന്നത്തെ കല്യാണ ആഘോഷങ്ങളെ കണക്കിന് പരിഹസിച്ച് കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. കോമഡിയുടെ സ്റ്റോക്ക് തിരക്കഥയിൽ കൃത്യമായി ചേർക്കുന്ന കാര്യത്തിൽ രമേഷ് പിഷാരടിയും ഹരി പി. നായർക്കും പിഴച്ചില്ല. കൗണ്ടറുകളുടെ മാലയാണ് ചിത്രത്തിൽ. ചിരിച്ച് ചിരിച്ച് ഉൗപ്പാട് തീരും. അടുത്ത കാലത്ത് ഇത്രമേൽ ചിരിപ്പിച്ചൊരു ചിത്രം വേറെയില്ലായെന്നു തന്നെ പറയാം.

മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്ന ജയറാമിന്‍റെ കഥയാണ് സംവിധായകൻ പ്രേക്ഷകസമക്ഷത്തിലേക്ക് പറത്തിവിട്ടത്. ചുമ്മാ ഒരു പേരല്ല പഞ്ചവർണതത്ത, ചിത്രത്തിന് ഇതിനേക്കാൾ അനുയോജ്യമായൊരു പേരു വേറെയില്ല. അത് മനസിലാക്കാൻ പക്ഷേ, അവസാനം വരെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കണം.



കലേഷ് എംഎൽഎയും (കുഞ്ചാക്കോ ബോബൻ) ജയറാമും ചേർന്നാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്. രണ്ടു തരത്തിലുള്ള ജീവിത രീതികളെ പരിചയപ്പെടുത്തി കഥ കടന്നുപോകുന്പോൾ തെരഞ്ഞെടുപ്പും അതിനെ ചുറ്റിപ്പറ്റിയുള്ള കോമഡികളുമെല്ലാം പിന്നാലെ വരും. തത്തയും കഴുതയും വളർത്തു നായകളും പൂച്ചയുമെല്ലാം ജയറാമിന്‍റെ കൂടപ്പിറപ്പുകളാണ്. അനുശ്രീയാണ് ചിത്രത്തിലെ നായിക. പാട്ടുപാടാത്ത ചിത്രയായി അനുശ്രീ മറ്റു ചില തരികിടകൾ ചിത്രത്തിൽ കാട്ടുന്നുണ്ട്. കലേഷിന്‍റെ അമ്മയായ മല്ലിക സുകുമാരൻ ചിരി മരുന്നുമായി ചിത്രത്തിൽ ഉടനീളമുണ്ട്.



കുട്ടികൾക്ക് പക്ഷികളെ എത്രത്തോളം ഇഷ്ടമാണെന്ന് കാട്ടിത്തരാൻ സംവിധായകന് കഴിയുന്നുണ്ട്. കലേഷും ജയറാമും തമ്മിലുള്ള ചില്ലറ പ്രശ്നങ്ങൾ വലിയ പൊല്ലാപ്പായി മാറുന്നതോടെയാണ് കഥ കൂടുതൽ രസകരമായിത്തീരുന്നത്. ഒരിടവേളയ്ക്ക് ശേഷം അശോകൻ തീയറ്ററിൽ ചിരിയുണർത്തുന്നതും പ്രേക്ഷകർക്ക് പുതുമയാകും. പഞ്ചവർണതത്തയിൽ ആരാണ് കൂടുതൽ ചിരിപ്പിച്ചതെന്ന് ചോദിച്ചാൽ അശോകനെന്ന് പറയാനായിരിക്കും പലരും ഇഷ്ടപ്പെടുക. സലിംകുമാർ പതിവ് ശൈലിയിൽ തന്‍റെ നർമരസ പ്രയോഗങ്ങൾ ചിത്രത്തിൽ വാരി വിതറുന്നുണ്ട്.



പ്രദീപ് നായരുടെ കാമറയ്ക്ക് മുന്നിൽ പഞ്ചവർണതത്തയും നായയും ആനയും കഴുതയുമെല്ലാം അഭിനയിച്ചപ്പോൾ കാണാൻ നല്ല ചേലായിരുന്നു. രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭത്തിൽ ധർമജനെ കണ്ടില്ലല്ലോയെന്ന് കരുതിയിരിക്കുന്പോൾ പുള്ളി കാമറയ്ക്ക് മുന്നിലേക്ക് കടന്നുവരും. പിന്നെ അങ്ങോട്ട് കോമഡി ട്രാക്കിന്‍റെ ചുക്കാൻ പിടിക്കുന്നത് ധർമജനാണ്. ജയറാം രൂപംകൊണ്ടും സംസാര രീതികൊണ്ടും അവതരണംകൊണ്ടും ഞെട്ടിക്കുന്പോൾ കുഞ്ചാക്കോ ബോബൻ തന്‍റെ പതിവ് ട്രാക്കിൽ നിന്നു മാറാതെ കിട്ടിയ വേഷം മികച്ചതാക്കി.

രണ്ടാം പകുതിയിൽ ചിത്രം സെന്‍റിമെൻസിലേക്ക് പോകുന്പോൾ ചെറുതായി ബാലൻസിംഗ് തെറ്റുന്നുണ്ട്. പക്ഷേ, ക്ലൈമാക്സിൽ അതുവരെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംവിധായകൻ തന്‍റെ ചിത്രത്തെ വരുതിയിൽ നിർത്തുന്നുണ്ട്. കോമഡിക്ക് കോമഡിയും കഥയ്ക്ക് കഥയുമുള്ള ഈ കുഞ്ഞ് ചിത്രം കാണാൻ കൂട്ടിവച്ച വിഷു കൈനീട്ടവുമായി തീയറ്ററിലോട്ട് വിട്ടോ. ചിരി ഗ്യാരൻണ്ടി.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.