Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
രണ്ടുതരം സിനിമകൾ കാണാം... ‘കമ്മാരസംഭവ’ത്തിൽ: മുരളിഗോപി
“പലതരം ജോണറുകൾ ഉൾപ്പെട്ടിട്ടുള്ള സിനിമയാണു കമ്മാരസംഭവം. പൊളിറ്റിക്കൽ സറ്റയറാണ്. സ്പൂഫാണ്. സോഷ്യൽ കമന്‍ററിയുള്ള സിനിമയാണ്. ബ്ലാക്ക് ഹ്യൂമറുള്ള സിനിമയാണ്. ഒരുപാട് ലെയറുകളുണ്ട് അതിൽ.

ഇതിൽ.., സംഭവിച്ചതു ചരിത്രമാകുന്നതു കാണിക്കുന്നുണ്ട്. ചരിത്രം സിനിമയാകുന്നതും കാണിക്കുന്നുണ്ട്. ഇതൊരു ടഫ് സിനിമയാണ് മേക്ക് ചെയ്യാൻ. ഇതിനൊരു ടഫ് സ്ക്രീൻ പ്ലേയാണുള്ളത്. അതു മേക്ക് ചെയ്യുക എന്നുള്ളതു ചെറിയ കാര്യമല്ല. രതീഷ് അന്പാട്ട് അതു മനോഹരമായി ചെയ്തിട്ടുണ്ട്...” ‘കമ്മാരസംഭവ’ത്തിന്‍റെ രചന നിർവഹിച്ച മുരളിഗോപി സംസാരിക്കുന്നു.



‘കമ്മാരസംഭവം’ എഴുതാനുള്ള പ്രചോദനം...?

ഒരു കാര്യം ശരിക്കു സംഭവിക്കുന്പോഴും അതു പിന്നീടു ചരിത്രമായി എഴുതപ്പെടുന്പോഴും ബയോ പിക് ആയി സിനിമകളിൽ കാണിക്കുന്പോഴും പൊതുവേ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. വലിയ സംഭവങ്ങൾക്കുശേഷം അതിൽ നിന്നു വിജയിച്ചു ജീവിച്ചവരാണ് അവസാനം അതിന്‍റെ ചരിത്രമെഴുതുന്നത്. അവിടെത്തന്നെ സംഭവിച്ചതിൽ നിന്ന് ഒരു ചെറിയ വ്യത്യാസം വരും. അതിനെ സ്വന്തം ലാഭങ്ങൾക്കുവേണ്ടിയോ രാഷ്‌ട്രീയലാഭങ്ങൾക്കു വേണ്ടിയോ ബയോപിക് ആയോ ജീവിതകഥയായോ ഒക്കെ ഫിക്‌ഷണലൈസ് ചെയ്തു വരുന്പോൾ പൊതുവേ വലിയ വ്യത്യാസങ്ങളിലാണു വരുന്നത്. ഒരുപാടു കാര്യങ്ങൾ പറയില്ല, പറഞ്ഞതിനെ ട്വിസ്റ്റ് ചെയ്യും. സംഭവത്തിനെ തിരിച്ചിടും. നായകന്മാർ വില്ലന്മാരാവും, വില്ലന്മാർ നായകന്മാരാവും. അതാണ് കമ്മാരസംഭവത്തിനു പിന്നിലുള്ള ചിന്ത. അതിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.



ഇതു താങ്കളുടെ ഡ്രീം പ്രോജക്ട് ആയിരുന്നോ..?

എല്ലാ പ്രോജക്ടുകളും ഡ്രീം പ്രോജക്ടുകൾ തന്നെയാണ്. ഇത് എന്‍റെ പെറ്റ് തീമുകളിലൊന്നാണ്. ഇതിനെക്കുറിച്ച് അഞ്ചു വർഷം മുന്പാണ് ഞാൻ രതീഷിനോടു പറയുന്നത്. രണ്ടര - മൂന്നു വർഷം മുന്പാണ് ദിലീപിനെ ഫുൾ സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിച്ചത്.

ദിലീപിനെ മുന്നിൽക്കണ്ടാണോ സ്ക്രിപ്റ്റ് എഴുതിയത്...‍?

ഒരാളിനെയും മുന്നിൽക്കണ്ടൊന്നുമല്ല ഒന്നും എഴുതുന്നത്. ദിലീപ് എന്ന ആക്ടറിന്‍റെ 50 ശതമാനം മാത്രമേ സത്യത്തിൽ സ്ക്രീനിൽ വന്നിട്ടുള്ളൂ. കോമിക് ആയ ഫിലിംസിൽ കോമഡിയാണ് ദീലിപിന്‍റെ പ്രധാന കരുത്ത്. പക്ഷേ, അദ്ദേഹത്തിന് ഏറെ വ്യത്യസ്തമായ റോളുകൾ ചെയ്യാൻ സാധിക്കുമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഈ സിനിമയ്ക്ക് കമ്മാരൻ എന്ന ഏറെ വ്യത്യസ്തത ആവശ്യമുള്ള കഥാപാത്രത്തെ ചെയ്യാൻ പറ്റുന്ന ഒരു നടനെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് അതു ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണു സമീപിച്ചത്.



ഒരു താരം എന്നതിനപ്പുറം ഒരു നടൻ എന്ന നിലയിൽ അദ്ദേഹം സ്ക്രിപ്റ്റ് കേൾക്കുകയും ചെയ്യാമെന്നു സമ്മതിക്കുകയുമായിരുന്നു. അതു വലിയൊരു കാര്യമാണ്. കാരണം, ഏറെ ബ്ലാക്ക് ഹ്യൂമറുള്ള ഒരു സിനിമയാണിത്. ബ്ലാക്ക് ഹ്യൂമറും സറ്റയറും സ്പൂഫും കൂടിച്ചേർന്നിട്ടുള്ള സിനിമയാണ്. പ്രോപഗൻഡയെക്കുറിച്ചും ചരിത്രനുണകളെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. അതിനെയൊക്കെ അഡ്രസ് ചെയ്യുന്ന ഒരു സിനിമയാണു കമ്മാരസംഭവം. കമ്മാരൻ എന്ന കഥാപാത്രത്തെ പെർഫക്ടായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സ്ക്രിപ്റ്റിനോടു നീതിപുലർത്തുന്ന പെർഫോമൻസ് അദ്ദേഹത്തിൽ നിന്നു ലഭിച്ചു.



ഇതരഭാഷാനടനെ ആവശ്യമായതുകൊണ്ടാണോ സിദ്ധാർഥിലേക്ക് എത്തിയത്...?

ഒരുപാടുനാൾ വീട്ടിൽ നിന്നു മാറിനിൽക്കുന്ന, ദൂരദേശങ്ങളിൽ പോയി മലയാളം ഏറെക്കുറെ മറന്നുപോയ ഒരു കഥാപാത്രമാണ് ഒതേനൻ നന്പ്യാർ. അതിനുപറ്റിയ ആൾ സിദ്ധാർഥിനെപ്പോലെ ഒരാക്ടറാണ്. കഥ കേട്ടയുടൻ തന്നെ സിദ്ധാർഥ് ഏറെ ത്രില്ലിലായി. ഉടൻ തന്നെ ചെയ്യാമെന്നു പറഞ്ഞു. അതുകൊണ്ടാണ് സിദ്ധാർഥിനെ പരിഗണിച്ചത്. കഥാപാത്രത്തിനു ശബ്ദം കൊടുത്തതും സിദ്ധാർഥ് തന്നെയാണ്.



നമിതാപ്രമോദിനെ കാസ്റ്റ് ചെയ്യുന്പോൾ ദിലീപിന്‍റെ വിജയനായിക എന്നതും പരിഗണിച്ചിരുന്നോ..?

അങ്ങനെയൊരർഥത്തിലൊന്നും ഒരാളെയും കാസ്റ്റ് ചെയ്യാറില്ല. അവർ ആ കഥാപാത്രത്തിന് ഉതകുന്ന ഒരു നടിയായതുകൊണ്ട് അവരെ കാസ്റ്റ് ചെയ്തു. നമിത അതു നന്നായി ചെയ്തിട്ടുമുണ്ട്.



കേരളരാഷ്‌ട്രീയ ചരിത്രത്തിന്‍റെ സറ്റയർ ആവിഷ്കാരമാണോ കമ്മാരസംഭവം..?

ഒരു സ്ഥലത്തെയും പ്രത്യേക ചരിത്രത്തെക്കുറിച്ചൊന്നുമല്ല പറയുന്നത്. സാർവലൗകികമായി എല്ലാ സ്ഥലങ്ങളിലും സംഭവിക്കുന്ന ഒരു കാര്യം പറഞ്ഞുവെന്നേയുള്ളൂ.

ഇന്ദ്രൻസിന്‍റെ സുരേന്ദ്രൻ എന്ന കഥാപാത്രത്തിനു കേരളത്തിലെ ഒരു മന്ത്രിയുമായുള്ള രൂപസാദൃശ്യത്തെക്കുറിച്ച്..‍?

ആ കഥാപാത്രത്തിനു സ്വാഭാവികമായ ഒരു മേക്കപ്പ് ട്രൈ ചെയ്തുവെന്നേയുള്ളൂ. അല്ലാതെ, ആരുടെയും സാമ്യം വച്ചിട്ടൊന്നുമല്ല ചെയ്തിരിക്കുന്നത്.



ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം വാസ്തവത്തിൽ ‘ചതി’ത്രമാണെന്ന വ്യാഖ്യാനം ഈ സിനിമ നല്കുന്നുണ്ടോ...?

അങ്ങനെയൊരു വ്യാഖ്യാനമില്ല. ചരിത്രത്തിൽ ഒരുപാടു ചതിയും ഉണ്ട് എന്നുള്ളതാണു പറയുന്നത്. കൂടിയാലോചിച്ചിരുന്ന് ഉണ്ടാക്കുന്ന നുണകളുടെ കടലാസുകെട്ടിനെയാണ് ചരിത്രമെന്നു പറയുന്നത് എന്നാണ് നെപ്പോളിയൻ ബോണപ്പാർട്ട് പറഞ്ഞിട്ടുള്ളത്. ചരിത്രം എക്കാലത്തും അങ്ങനെ ആയിരുന്നു എന്നുള്ളതാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കുന്ന ബയോപിക്കുകളും പൊതുവേ അങ്ങനെതന്നെ.

കമ്മാരസംഭവത്തിന്‍റെ സ്ക്രിപ്റ്റിംഗിൽ നേരിട്ട വെല്ലുവിളികൾ...?

ഈ സിനിമ ചെയ്യുന്നതിനു സ്വാഭാവികമായും കുറച്ചു റിസേർച്ച് ആവശ്യമായിരുന്നു. അതു ചെയ്തിട്ടാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്.



‘ഇടതായാലും വലതായാലും സർക്കാരിനെ താങ്ങിനിർത്തുന്നത് ബാറുടമകളാണ് ’ എന്ന ഡയലോഗിലൂടെ പറയുന്നത്....?

സിനിമയിലെ കഥാപാത്രങ്ങൾ പറയുന്നത് അവരുടെ സത്യമാണ്. അത് എഴുത്തുകാരന്‍റെ സത്യമല്ല.

യുദ്ധരംഗങ്ങളുടെ ചിത്രീകരണം..?

ഏറെ റഫറൻസെടുത്താണ് രതീഷ് അന്പാട്ട് അതു ചെയ്തത്. അദ്ദേഹം അതു വളരെ മനോഹരമായിട്ടാണു ചെയ്തിരിക്കുന്നത്. യുദ്ധരംഗങ്ങളുടെ ചിത്രീകരണത്തിനു ഞാൻ മാക്സിമം ഡീറ്റയിലിംഗ് സ്ക്രിപ്റ്റിൽ കൊടുത്തിട്ടുണ്ട്. രതീഷ് അന്പാട്ട് അദ്ദേഹത്തിന്‍റേതായ രീതിയിൽ മാക്സിമം റഫറൻസുകൾ നോക്കി കൃത്യമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.



കമ്മാരസംഭവത്തിൽ താങ്കൾ നടനുമാണല്ലോ. കേളുനന്പ്യാർ എന്ന വേഷം സ്വയം തെരഞ്ഞെടുത്തതാണോ..?

ആ വേഷം ചെയ്യണമെന്നു രതീഷ് അന്പാട്ട് പറഞ്ഞു. അങ്ങനെ ചെയ്തു. നമ്മൾ എഴുതിയ സ്ക്രിപ്റ്റ് ആണെങ്കിലും ഡയറക്ടർ പറയുന്പോഴാണ് അതിലെ വേഷം ഞാൻ ചെയ്യാറുള്ളത്.

കമ്മാരൻ സ്വന്തമാക്കുന്ന കേളുനന്പ്യാരുടെ വാച്ചിലൂടെ എന്താണു പറയുന്നത്...?

അതു സമയമാണ്. അതു സിനിമയുടെ അവസാനം പറയുന്നുണ്ടല്ലോ. സമയമാണ് ഇതിലെ ഏക സത്യം. അതു പലരുടെ കൈകളിലൂടെ കൈമാറി കൈമാറി ഇപ്പോൾ കമ്മാരന്‍റെ കൈകളിലാണ്. ആ വാച്ച് കേളുനന്പ്യാരുടെ കൈയിൽ എങ്ങനെ വന്നുവെന്നു കാണിക്കുന്നില്ല. എവിടുന്നോ അയാൾക്കു കിട്ടിയ ഒരു വാച്ചാണത്. ആ വാച്ച് സമയമാണ്. ആരാണോ ലീഡ് ചെയ്യുന്നത് സമയം അവരുടെ കൈയിലിരിക്കും. അതാണ് ആ വാച്ചിന്‍റെ പ്രാധാന്യം.



സിനിമയുടെ സമയദൈർഘ്യം മൂന്നു മണിക്കൂർ രണ്ടു മിനിട്ട്... ഡ്യൂറേഷൻ കൂടിയെന്നു വിമർശനമുണ്ടായല്ലോ...?

ഇപ്പോൾ അതു രണ്ടു മണിക്കൂർ 52 മിനിറ്റായി കുറച്ചിട്ടുണ്ട്. ഇതു വലിയ കാൻവാസിലുള്ളതും രണ്ടു തരം സിനിമകൾ കാണുന്ന അനുഭവം തരുന്നതുമായ സിനിമയാണ്. ഒരു റിയൽ കഥ എങ്ങനെയാണു നടന്നതെന്നു കാണിക്കുന്നതാണു ഫസ്റ്റ് ഹാഫ്. അതേസംഭവം ട്വിസ്റ്റ് ചെയ്തു സിനിമയാക്കുന്പോൾ കമേഴ്സ്യൽ സിനിമകളിൽ ഇതിനെ എങ്ങനെയെല്ലാം വിഭിന്നമായി കാണിക്കുന്നു, എന്തൊക്കെ പൊടിപ്പും തൊങ്ങലും ചേർക്കുന്നു, എങ്ങനെ വലിയ വലിയ ഡയലോഗുകൾ വരുന്നു...അതൊക്കെയാണു സെക്കൻഡ് ഹാഫ്. രണ്ടുതരം സിനിമകൾ ഒരേസമയം കാണുന്നതിന്‍റെ അനുഭവമാണ് ഒരേ സിനിമയിലൂടെ കൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് അതിന് അത്രയും ടൈം എടുക്കുന്നത്.



ഈ സിനിമയിൽ താങ്കൾ ഗായകനുമാണല്ലോ...?

ഗോപിസുന്ദറും രതീഷ് അന്പാട്ടും പാടണമെന്നു പറഞ്ഞു. അങ്ങനെ ഞാൻ പാടി. അനിൽ പനച്ചൂരാൻ എഴുതിയ ‘അഞ്ചാണ്ടു ഭരിക്കാൻ...’എന്ന പാട്ട്.

എഴുതിയ സിനിമകളിൽ ഏറ്റവും സംതൃപ്തി നല്കിയ സ്ക്രിപ്റ്റാണു ‘കമ്മാരസംഭവ’മെന്നു തോന്നുന്നുണ്ടോ...?

എനിക്കു വരുന്ന ആശയങ്ങളിൽ നിന്ന് വിഭിന്നമായ സ്ക്രിപ്റ്റുകൾ ചെയ്യാനാണു ഞാൻ നോക്കാറുള്ളത്. ഞാൻ ചെയ്ത ഓരോ സ്ക്രിപ്റ്റിൽ നിന്നും വ്യത്യസ്തമായി അടുത്ത സിനിമ ചെയ്യാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അതിനാണ് ഇതിലും ശ്രമിച്ചിട്ടുള്ളത്.



കമ്മാരസംഭവത്തിന്‍റെ സാങ്കേതികമികവിൽ റസൂൽ പൂക്കുട്ടി, ഗോപിസുന്ദർ എന്നിവരുടെ സംഭാവന...?

ശബ്ദത്തിനും സംഗീതത്തിനും വളരെയധികം പ്രാധാന്യമുള്ള ഒരു സിനിമയാണിത്. ഫസ്റ്റ് ഹാഫിലെ മ്യൂസിക്കോ സൗണ്ടിംഗോ അല്ല സെക്കൻഡ് ഹാഫിൽ. സിനിമയ്ക്കുള്ളിലെ സിനിമ കാണിക്കുന്ന സമയത്തും സൗണ്ടിംഗിനും മ്യൂസിക്കിനുമെല്ലാം വളരെ വ്യത്യസ്തതയാണുള്ളത്. ആ ചലഞ്ച് ഏറ്റെടുത്താണ് അവർ അതു ചെയ്തത്. അതു മനോഹരമായിത്തന്നെ ചെയ്തിട്ടുമുണ്ട്.



‘നമ്മൾ എടുക്കുന്ന സിനിമ കാഞ്ചനസീതയോ പൊന്തൻമാടയോ ഒന്നുമാകരുത്...’എന്ന ഡയലോഗിലൂടെ എന്താണു പറയുന്നത്..?

ഞാൻ എഴുതിയ കഥാപാത്രമാണ് അതു പറഞ്ഞത്. അതിൽ എഴുത്തുകാരൻ എന്തിനാണു മറുപടി പറയേണ്ടത്‍? ഇതൊരു കഥാപാത്രം പറയുന്ന ഡയലോഗല്ലേ‍? അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് അവർ പറയുന്ന ഒരു കാര്യം മാത്രമാണത്. തങ്ങളുടെ പാർട്ടി വലുതാകാൻ വേണ്ടി അബ്കാരികൾ ചെയ്യുന്ന സിനിമ അതുപോലെ ഒരു നല്ല സിനിമ ആയിപ്പോയാൽ അവർക്ക് അതുകൊണ്ടു കാര്യമില്ല എന്നാണ് ആ കഥാപാത്രം പറയുന്നത്.



ഇപ്പോൾ അഭിനയിക്കുന്ന സിനിമ..?

ഷാജി കൈലാസ് പ്രൊഡ്യൂസ് ചെയ്ത് നവാഗതനായ കിരണ്‍ പ്രഭാകർ സംവിധാനം ചെയ്യുന്ന ‘താക്കോൽ’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോവയിൽ അതിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. ഞാനും ഇന്ദ്രജിത്തുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ലൂസിഫറിനായുള്ള കാത്തിരിപ്പിലാണു പ്രേക്ഷകർ...?

ലൂസിഫർ ഒരു മെയിൻസ്ട്രീം മാസ് എന്‍റർടെയ്നർ സിനിമയാണ്. മലയാളത്തിൽ മുന്പും മാസ് എന്‍റർടെയ്നറുകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പുതുമകളുണ്ടോ എന്നു നിശ്ചയിക്കേണ്ടതു പ്രേക്ഷകരാണല്ലോ. മോഹൻലാലാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത്. മാസ് എന്‍റർടെയ്നറായിട്ടാണ് ഞാൻ എഴുതിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ അനൗണ്‍സ് ചെയ്യും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.