Star Chat |
Back to home |
|
മായാനദിയിലെ അപ്പു എന്നേക്കാൾ ബോൾഡാണ്: ഐശ്വര്യലക്ഷ്മി |
|
|
ശ്യാംപുഷ്കരൻ- ദിലീഷ് നായർ ടീമിന്റെ രചനയിൽ ആഷിക് അബു സംവിധാനം ചെയ്ത മായാനദി തിയറ്ററുകളിലേക്ക്. ടോവിനോ, ഐശ്വര്യലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന മായാനദി ഒരു ലവ് സ്റ്റോറിയാണ്. “ ലവ് സ്റ്റോറി ഇഷ്ടപ്പെടുന്ന ആർക്കും കാണാൻ പറ്റുന്ന ഒരു സിനിമയാണിത്. ഈ ഒരു ടീമിനൊപ്പം വർക്ക് ചെയ്യുക എന്നുള്ളത് മലയാളസിനിമയിലേക്കു വരുന്ന ഏതൊരാളിന്റെയും ഡ്രീം ആണ്. ഈ ടീം തന്നെയായിരുന്നു എനിക്കു ഫുൾ സപ്പോർട്ടും പ്രചോദനവും... “ സന്തോഷ് ടി. കുരുവിളയും ആഷിക് അബുവും ചേർന്നു നിർമിച്ച മായാനദിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ അപ്പു എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യലക്ഷ്മി. മായാനദിയിലേക്കുള്ള വഴി... ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഷൂട്ടിംഗ് തീർന്നപ്പോഴാണു മായാനദിയിലേക്കു പോയത്. നായികയെ തേടുന്നു എന്ന കാസ്റ്റിംഗ്കോൾ ആഷിക് സാറിന്റെ ഫേസ്ബുക്ക് പേജിൽ കണ്ടിരുന്നു. പുതുമുഖങ്ങളെയാണോ നോക്കുന്നതെന്ന് അന്വേഷിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിച്ചിരുന്നുവെങ്കിലും അപ്പോൾ ആ സിനിമ ഇറങ്ങിയിട്ടില്ലായിരുന്നു. ഫോട്ടോസ് അയച്ചുകൊടുത്തു. ഏപ്രിലിൽ ആദ്യഘട്ടം ഓഡിഷനു വിളിച്ചു. ആഷിക് സാറിന്റെയും ശ്യാം സാറിന്റെയും സാന്നിധ്യത്തിലായിരുന്നു ഏപ്രിൽ അവസാനം രണ്ടാംഘട്ട ഓഡിഷൻ. മേയിലാണ് സെലക്ട് ചെയ്തതായി കോൾ വന്നത്. മേയ് 20നു ഷൂട്ടിംഗ് തുടങ്ങി. മായാനദി - പ്രമേയം... ഒരു ലവ് സ്റ്റോറിയാണു മായാനദി. ലവ് എന്ന ഘടകം മാത്രമല്ലല്ലോ ലൈഫിൽ വരിക. ഒരുപാടു ലെയറുകൾ(തലങ്ങൾ) ഉള്ള ഒരു കഥയാണ്. കഥാപാത്രങ്ങളെയെല്ലാം നല്ല ഡീറ്റയിലിംഗോടെയാണ് ഇതിന്റെ മേക്കേഴ്സ് ചെയ്തിരിക്കുന്നത്. മായാനദി എന്ന പേര് സിനിമയ്ക്ക് എങ്ങനെയാണു യോജിക്കുക എന്നുള്ളതു സിനിമ കാണുന്പോഴാണ് നമുക്കു കൃത്യമായി മനസിലാവുക. മായാനദി എന്ന പേര് കുറച്ചു കാവ്യാത്മകമായാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. എനിക്കു വ്യക്തിപരമായി ഫീൽ ചെയ്തതും അങ്ങനെ തന്നെയാണ്. മായാനദിയിലെ കഥാപാത്രത്തെക്കുറിച്ച്... അപ്പു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അപ്പു ഒരു മോഡലാണ്. കാറ്റിൽ... എന്നു തുടങ്ങുന്ന പാട്ടിൽ അപ്പു മോഡലിംഗ് ചെയ്യുന്നതായായി കാണിക്കുണ്ട്. എന്റെ സ്വഭാവവുമായി കുറച്ചു വ്യത്യസ്തതകളും കുറച്ചു സാദൃശ്യവുമൊക്കെയുള്ള ഒരു കഥാപാത്രം. അപ്പു എന്നെക്കാളും കുറച്ചുകൂടി ബോൾഡാണ്. ഞാൻ കുറച്ച് ഇമോഷണലാണ്. അപ്പു ഒരു ഫൈറ്ററാണ്. എന്തുവന്നാലും തന്റെ ലൈഫ് താൻ നോക്കും എന്നു ചിന്തിക്കുന്ന വളരെ സ്മാർട്ടായ, പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി. അപൂർണതകൾ ഉള്ളതും എന്നാൽ പെർഫക്ടുമായ ഒരു പെണ്‍കുട്ടിയാണ് അപ്പു. ഏറെ കരുത്തുള്ള ഒരു സ്ത്രീകഥാപാത്രം. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ഏറെ നല്ല അനുഭവമായിരുന്നു. എന്റെ പ്രതികരണങ്ങളാവില്ല പലപ്പോഴും അപ്പുവിന്റേത്. എന്തെങ്കിലും മോശമായ ഒരു കാര്യം ആരെങ്കിലും എന്നോടു പറഞ്ഞാൽ ചിലപ്പോൾ ഞാൻ അത് അവഗണിച്ചേക്കാം. പക്ഷേ, അപ്പു അങ്ങനെയല്ല. അതിനോടു പ്രതികരിക്കുന്ന സ്വഭാവമാണ് അപ്പുവിന്. പക്ഷേ, അർഹിക്കുന്ന വിഷയങ്ങളിലും അവളുടെ ലൈഫിൽ പ്രാധാന്യമുള്ളതുമായ കാര്യങ്ങളിലുമാവും അപ്പുവിന്റെ കൃത്യമായ പ്രതികരണങ്ങൾ. ഈ കാരക്ടർ ഒരേ എനർജിയിലാണു പ്ലേ ചെയ്തിരിക്കുന്നത്. ദേഷ്യപ്പെടുകയാണെങ്കിലും കരയുകയാണെങ്കിലും സ്നേഹിക്കുകയാണെങ്കിലും പ്രേമിക്കുകയാണെങ്കിലും അപ്പുവിന് കൃത്യമായ ഒരു എനർജി ലെവൽ ഉണ്ടായിരിക്കും. അതു സിനിമ കാണുന്പോൾ മനസിലാവും. അത് ആ കഥാപാത്രത്തിന്റെ വ്യക്തിത്വമായി എനിക്കു തോന്നിയിരുന്നു. കഥാപാത്രത്തെക്കുറിച്ച് ശ്യാംസാറും ആഷിക് സാറും മനസിലാകുന്ന വിധത്തിൽ പറഞ്ഞുതന്നതുകൊണ്ടാണ് അങ്ങനെ തോന്നിയത്. എനിക്ക് ഈ കഥാപാത്രം ചെയ്യാൻ പറ്റിയല്ലോ എന്നതിൽ സന്തോഷമുണ്ട്. ടോവിനോയുടെ കഥാപാത്രം.. മാത്തൻ എന്നാണു ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. എൻജിനിയറിംഗ് കഴിഞ്ഞു നിൽക്കുന്നയാളാണു മാത്തൻ. ജീവിക്കാൻ വേണ്ടി ഓരോരീതിയിലുള്ള തട്ടിപ്പുപരിപാടികളുമായി നടക്കുന്ന ഒരു കാരക്ടർ. അഡ്മിഷൻ പരിപാടികളുമായി നടക്കുന്നതിനിടയിൽ കുറച്ചു ഫ്രോഡ് സ്വഭാവമൊക്കെ കാണിച്ച് കാശുണ്ടാക്കുകയാണ് മാത്തന്റെ രീതി. ചിത്രീകരണ അനുഭവങ്ങൾ... ടോവിനൊയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. ഏറെ കോംബിനേഷൻ സീക്വൻസുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു കംഫർട്ട് ലെവൽ നിലനിർത്തണമെന്നുള്ളതും ഏറെ പ്രധാനമായിരുന്നു. പക്ഷേ, അതു പ്രയാസമുള്ള കാര്യമല്ലായിരുന്നു. ആദ്യംതന്നെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ശ്യാംസാറാണ് ഞങ്ങൾക്ക് ഓരോ സീനും പറഞ്ഞുതന്നിരുന്നത്. ഒപ്പം ആഷിക് സാറും ഉണ്ടാവും. ഓരോ സീനിനും മുന്നേ ഞാനും ശ്യാംസാറും ടൊവിനോയും ആഷിക്സാറും കൂടിയിരുന്നു ചർച്ച ചെയ്തിരുന്നു. ഒരേ വേവ് ലെന്തിൽ ചിന്തിക്കുന്ന ആളുകൾ ആയതുകൊണ്ടുതന്നെ എനിക്കു പെർഫോം ചെയ്യുന്നതിലും അത് ഏറെ സഹായകമായി. ഒരുപാടു പഠിക്കാനുമായി. ആഷിക് സാറും, ശ്യാംസാറും ടോവിനോയും ഏറെ ഹെൽപ് ചെയ്തിരുന്നു. അങ്ങനെ കൂട്ടായി ആലോചിച്ചു ചെയ്ത ഒരു സിനിമയായിരുന്നു മായാനദി. ഒട്ടും സിനിമാറ്റിക് അല്ലാതെയും അമിതാഭിനയം വരാതെയും ചെയ്യണമെന്നായിരുന്നു ഞങ്ങൾക്കു കിട്ടിയ നിർദേശം. ഒരുപാട് ടേക്കുകളിലൂടെ പോയ ഒരു സിനിമ അല്ലായിരുന്നു മായാനദി. എത്രയും സ്വാഭാവികമായി ഒരു സംഭവം വരുന്നുവോ അത്രയും സ്വാഭാവികമായി ചെയ്യുക എന്ന രീതിയാണു സ്വീകരിച്ചത്. കാരണം, ഇത്തരത്തിലുള്ള ഒരു കഥ പറയുന്പോൾ ഏതെങ്കിലും തരത്തിൽ സിനിമാറ്റിക് ആവുകയാണെങ്കിൽ അതു ചിലപ്പോൾ ആളുകൾക്കു കണക്ട് ആവില്ല എന്നു ശ്യാംസാറും ആഷിക് സാറും ആദ്യംതന്നെ പറഞ്ഞിരുന്നു. മായാനദിയിൽ ഫാന്റസി എത്രത്തോളമാണ്... ഫാന്റസി ഇല്ല എന്നു പറയാനാവില്ല. അതിന്റെ ഘടകങ്ങൾ ഉണ്ട്. പക്ഷേ, അത്രമേൽ റിയലിസ്റ്റിക്കായാണ് അതു വിഷ്വലൈസ് ചെയ്യാൻ നോക്കിയിരിക്കുന്നത്. അതിനാൽ മേക്കേഴ്സ് ഫാന്റസിയായി വിചാരിച്ചിരിക്കുന്നത് നമുക്കു ചിലപ്പോൾ ഏറെ റിയലിസ്റ്റിക്കായി ഫീൽ ചെയ്യും. ഏറെക്കുറെ വർത്തമാനകാലത്തു സംഭവിക്കുന്ന കഥയാണിത്. കൊച്ചി, മധുരൈ, കൊടൈക്കനാൽ, കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കൊച്ചിയായിരുന്നു മുഖ്യ ലൊക്കേഷൻ. പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണല്ലോ മായാനദി... ലവ് സ്റ്റോറിയാകുന്പോൾ അതിന്റെ ഇമോഷനാണ് പ്രേക്ഷകരുമായി ഏറെ ബന്ധപ്പെടുത്തേണ്ടത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ആദ്യം ഓഡിയൻസിലേക്ക് എത്തുന്നതും പാട്ടുകളാണ്. ഈ സിനിമയുടെ യാത്ര പ്രേക്ഷകരിലേക്ക് എത്തുന്നതും പാട്ടുകളിലൂടെയാണെന്നാണ് എനിക്കു തോന്നുന്നത്. സിനിമയിലെ പാട്ടുകളെല്ലാംതന്നെ ലവ് സോംഗ്സോ അതിന്റെ ഒരു വെറൈറ്റിയോ ആണ്. ഓരോ ഫ്ളേവറാണ് ഓരോ പാട്ടിനും. ആദ്യമിറങ്ങിയ ഉയിരിൻനദിയേ... കുറച്ച് എനർജിറ്റിക്കായ ഒരു പാട്ടാണ്. അവർ വളരെ സ്നേഹത്തിലിരിക്കുന്ന ഒരു സമയമാണ് അതിൽ കാണിക്കുന്നത്. കാറ്റിൽ എന്ന രണ്ടാമത് ഇറങ്ങിയ പാട്ടിന്റെ വിഷ്വലുകളിൽ പറയുന്നതെന്താണെന്ന് സിനിമകാണുന്പോൾ കുറച്ചുകൂടി മനസിലാവും. കഥയുടെ നറേഷനുമായി വളരെയധികം ബന്ധമുള്ള പാട്ടുകളാണ് എല്ലാം. ഇതിലെ പാട്ടുകളെ സിനിമയിൽ നിന്നു മാറ്റിനിർത്താൻ പറ്റില്ല. പാട്ടിലൂടെയല്ലാതെ അതൊക്കെ വിശദമാക്കാനും പറ്റില്ല. വെറുതേ ഒരു പാട്ട് ഇവിടെ ഇരുന്നോട്ടെ എന്നു കരുതി ചേർത്തിരിക്കുന്ന പാട്ടുകളായി എനിക്കു തോന്നിയിട്ടില്ല. ഷഹബാസ് അമനും നേഹയും പാടിയ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന പാട്ടും ഇപ്പോൾ വന്നിട്ടുണ്ട്. ഒരു പാട്ടുകൂടിയുണ്ടാവും സിനിമയിൽ. മായാനദിയിൽ മറ്റു വേഷങ്ങളിലെത്തുന്നവർ... ലിയോണ ലിഷോയ്, ദർശന രാജേന്ദ്രൻ എന്നിവരുമായും എനിക്കു കോംബിനേഷൻ വരുന്നുണ്ട്. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം എന്ന പ്രമേയത്തിൽ ഒരു ലെയർ ഈ കഥയിലുണ്ട്. അത് ഏറെ മനോഹരമായി ഞങ്ങൾക്കു തോന്നി. ഞങ്ങൾ മൂന്നുപേരും ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സാണ്. സിനിമയിൽ നിന്നു കിട്ടിയ നല്ലൊരു കൂട്ടുകെട്ടായിരുന്നു അത്. ഇളവരശൻ സാർ, ജയകുമാർ സാർ, ഹരീഷ് ഉത്തമൻ സാർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇളവരശൻ സാർ ഏറെ എമിനന്റായ ഒരു കാമറാമാനാണ്. സൗബിൻ ഷാഹിർ, അപർണ ബാലമുരളി എന്നിവർ കാമിയോ റോളിൽ വരുന്നുണ്ട്. സംവിധായകരായ ബേസിൽ ജോസഫ്, ലിജോ ജോസ് പല്ലിശേരി, ഖാലിദ് റഹ്മാൻ, ഉണ്ണിമായ..അങ്ങനെ ഏറെ സ്റ്റാർ കാസ്റ്റുള്ള ഒരു മൂവിയാണ് മായാനദി. മായാനദി - പിന്നിൽ പ്രവർത്തിച്ചവർ.. കാമറ ചെയ്തിരിക്കുന്നതു ജയേഷ് മോഹൻ. മ്യൂസിക് റെക്സ് വിജയൻ. എഡിറ്റിംഗ് ഷൈജു ശ്രീധർ. ഷഹബാസ് അമൻ, റെക്സ് വിജയൻ, നേഹ നായർ തുടങ്ങിയവരൊക്കെ പാടിയിട്ടുണ്ട്. ഗാനരചന വിനായക് ശശികുമാർ, അൻവർ അലി. മായാനദി അഭിനയത്തിൽ ചലഞ്ചിംഗ് ആയത്... ടീം വളരെ നല്ലതായിരുന്നു. അതിനാൽ ഏറ്റവും ചലഞ്ചിംഗ് ആയ പാർട്ട് വരെ ഒന്നുമില്ല എന്ന രീതിയിൽ വളരെ സിംപിളായി ചെയ്തെടുക്കുന്ന ടൈപ്പിലുള്ള ഒരു ടീമായിരുന്നു. അതുകൊണ്ട് ഒട്ടും ചലഞ്ചിംഗ് ആയി തോന്നിയില്ല. ഷൂട്ടിംഗ് അനായാസമായിരുന്നു. അൽത്താഫ് സലിമിൽ നിന്ന് ആഷിക് അബുവിലേക്ക് എത്തിയപ്പോൾ.. എനിക്കു സിനിമയോടു സ്നേഹം തോന്നിയത് അല്ലെങ്കിൽ എനിക്കു സിനിമയോട് ഇത്രയും സ്നേഹമുണ്ടെന്ന് എനിക്കു മനസിലായത് ഞണ്ടുകളുടെ നാട്ടിൽ അഭിനയിക്കുന്പോഴാണ്. അതിനു പിന്നിൽ അൽത്താഫാണ്. ആഷിക് സാറിനൊപ്പം ചെയ്യുന്പോൾ സിനിമയോടുള്ള ആ സ്നേഹം കുറേക്കൂടി വളരുകയാണ്. നമ്മളെക്കൊണ്ട് അഭിനയത്തിൽ എന്തു പറ്റും, എന്തൊക്കെ എക്സ്ട്രാ കൊണ്ടുവരാൻ പറ്റും, എന്തൊക്കെയാണ് എന്റെ പോരായ്മകൾ...അങ്ങനെയുള്ള കാര്യങ്ങൾ കുറച്ചുകൂടി ക്ലിയർ ആവുകയാണ്. കാരണം, ഇതിൽ കാരക്ടർ കുറേക്കൂടി ഉണ്ടല്ലോ. പെർഫോം ചെയ്യാൻ റൊമാന്റിക് ട്രാക്ക് മാത്രമല്ലല്ലോ ഇതിൽ. രണ്ടു ഡയറക്ടർമാരോടും ഏറെ കടപ്പെട്ടിരിക്കുകയാണ്. ഇത്രയും ബ്യൂട്ടിഫുൾ ആയ, ടാലന്റഡായ ഡയറക്ടർമാരെയാണ് ആദ്യമേതന്നെ കിട്ടിയത്. അതിനുതന്നെ ഈശ്വരനോടു നന്ദി പറയണം. എല്ലാവർക്കും കിട്ടുന്ന അവസരമൊന്നുമല്ല ഇതൊക്കെ. ഫെസ്റ്റിവൽ മൂഡുള്ള സിനിമയാണോ മായാനദി...? തീർച്ചയായും ഇതൊരു ഫെസ്റ്റിവൽ മൂഡുള്ള സിനിമയാണ്. അതിലുപരി ഇതു ടൈംലെസ് ആയിട്ടുള്ള ഒരു സിനിമയാണ്. ചിലപ്പോൾ ഈ സിനിമയോട് അത്രയ്ക്കു സ്നേഹമുള്ളതുകൊണ്ടാവും എനിക്ക് അങ്ങനെ തോന്നുന്നത്. കുറേക്കാലം കഴിഞ്ഞു കണ്ടാലും അതിൽ വർക്ക് ചെയ്തിരുന്ന ഞങ്ങൾക്കും വലിയ സന്തോഷമായിരിക്കും. നിങ്ങൾക്കും എപ്പോൾ കണ്ടാലും സന്തോഷം തരുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും തിയറ്ററിൽ പോയി കാണേണ്ട ഒരു സിനിമയാണിത്. സിനിമയ്ക്കൊപ്പം പഠനം തുടരുന്നുണ്ടോ...? കൊച്ചി ശ്രീനാരായണ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി കഴിയുകയാണ്. ഹയർ സ്റ്റഡീസിനുള്ള കാര്യങ്ങളാണ് ഇപ്പോൾ നോക്കുന്നത്. ഫെലോഷിപ്പു ചെയ്യാനുള്ള പ്ലാനാണ്. പിജി എൻട്രൻസിനുള്ള തയാറെടുപ്പിലാണ്. സിനിമയും വൈദ്യശാസ്ത്ര പഠനവും ഒരുമിച്ചുകൊണ്ടുപോകാനാണു ശ്രമിക്കുന്നത്. വീട്ടുവിശേഷങ്ങൾ... വീട്ടിൽ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ വിമലകുമാരി, പിന്നെ ഞാൻ. ഒറ്റമകളാണ്. അച്ഛനു സെക്രട്ടേറിയറ്റിലായിരുന്നു ജോലി. റിയട്ടയേർഡായി. അമ്മ സെൻട്രൽ ഗവണ്മെന്റ് ജീവനക്കാരി. അച്ഛനുമമ്മയും തിരുവനന്തപുരത്താണു താമസം. പഠനവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് എന്റെ താമസം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|