Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"പുണ്യാളൻ -2 മലയാളത്തിലെ, നായികയില്ലാത്ത ആദ്യ കമേഴ്സ്യൽ ചിത്രം'
സമകാലിക രാഷ്‌ട്രീയ സാമൂഹിക സംഭവങ്ങളെ നർമത്തിൽ ചാലിച്ച് അവതരിപ്പിച്ചുവെന്നതാണ് ജയസൂര്യ നായകനായ രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (പുണ്യാളൻ -2)വിജയരഹസ്യം. ജനങ്ങൾ ഉറക്കെ വിളിച്ചുപറയാൻ ആഗ്രഹിച്ച വർത്തമാനകാലത്തിന്‍റെ പല യാഥാർഥ്യങ്ങളെയും ആകുലതകളെയും കലർപ്പില്ലാതെ അവതരിപ്പിച്ച ജോയി താക്കോൽക്കാരനെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. മലയാളത്തിലെ നായികയില്ലാത്ത ആദ്യത്തെ കമേഴ്സ്യൽ ചിത്രമാവാം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നു രഞ്ജിത് ശങ്കർ. പുണ്യാളൻ -2 വിജയകരമായ മൂന്നാംവാരത്തിലേക്കു കടക്കുന്പോൾ സംവിധായകൻ രഞ്ജിത് ശങ്കർ ചിത്രത്തിന്‍റെ രചനാപശ്ചാത്തലത്തെക്കുറിച്ചു ദീപിക ഡോട്ട്കോമിനോടു സംസാരിക്കുന്നു.....



വിജയരാഘവൻ അവതരിപ്പിച്ച ശക്തൻ രാജശേഖരൻ എന്ന മുഖ്യമന്ത്രിക്ക് കേരള രാഷ്‌ട്രീയചരിത്രത്തിലെ ചില നേതാക്കളുമായി സാമ്യമുണ്ടല്ലോ..?

ഒരാളെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. ഒരുപാടുപേരുടെ ഒരു റപ്രസന്‍റേഷൻ എന്ന പോലെയാണു ചെയ്തത്. അതിനെ കുട്ടേട്ടൻ(വിജയരാഘവൻ) എന്ന ആക്ടർ വ്യാഖ്യാനിക്കുകയായിരുന്നു. ശക്തൻ എന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാമെന്ന് ഞാനും കുട്ടേട്ടനും കൂടി ചർച്ചചെയ്തപ്പോൾ ഇയാളെ വളരെ സീരിയസ് ആക്കരുതെന്നു തീരുമാനിച്ചിരുന്നു. അയാളെ രസികനായി അവതരിപ്പിക്കാൻ പ്ലാൻ ചെയ്തു. നമുക്കറിയാവുന്ന രസികന്മാരായ ഒരുപാടു നേതാക്കന്മാരില്ലേ? അവരുടെയല്ലാം പല ഘടകങ്ങളും ശക്തനിൽ വന്നിട്ടുണ്ടാവാം. അല്ലാതെ ഒരു വ്യക്തിയെ ആലോചിച്ചല്ല അതു ചെയ്തിട്ടുള്ളത്. വാസ്തവത്തിൽ കുട്ടേട്ടൻ അത് ചെയ്തത് അദ്ദേഹത്തിന് അറിയാവുന്ന ഒരു പ്രഫസറുടെ കുറേ മാനറിസങ്ങൾ കൂടി എടുത്താണ്.



ആ കഥാപാത്രത്തെക്കുറിച്ച് വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഒരു ഭാഗത്തുനിന്നും വന്നതുമില്ല...?

കാരണം അതു വ്യക്തിപരമല്ല. ഒരു ഫാക്ടിനെയും വളച്ചൊടിച്ചു കാണിക്കുന്നില്ല. വ്യക്തിപരമായി ആരെയും താറടിച്ചു കാണിക്കുന്നുമില്ല.

വിഷ്ണുഗോവിന്ദൻ അവതരിപ്പിച്ച ഗ്ലാഡ്സണ്‍ എന്ന പൂന്പാറ്റ ടിവി റിപ്പോർട്ടറിലൂടെ ചില സമകാലിക ദൃശ്യമാധ്യമപ്രവണതകൾ വിമർശിക്കപ്പെടുകയല്ലേ...?

നല്ല മീഡിയക്കാരുമുണ്ട്. അങ്ങനെ അല്ലാത്തവരുമുണ്ട്. നമ്മുടെ മാധ്യമ സംസ്കാരത്തിനു അടുത്തിടെ വന്ന മാറ്റമാണത്. വാർത്ത കണ്ടുപിടിക്കലാണല്ലോ ഇപ്പോൾ. അല്ലാതെ വാർത്ത റിപ്പോർട്ടിങ്ങ് അല്ലല്ലോ ഉള്ളത്. ആംബുലൻസ് പോകുന്പോൾ അതിന്‍റെ പിന്നാലെയുള്ള ഓട്ടമൊക്കെ നിരീക്ഷിച്ചാൽ വലിയ കോമഡി തന്നെയാണ്. അതിന്‍റെയൊക്കെ ഒരു പ്രതിഫലനമാണ് ആ കഥാപാത്രം.



‘ഇതൊന്നും അതിൽ വരില്ലല്ലോ.. അല്ലേ? ’ എന്നു ജോയ് താക്കോൽക്കാരൻ ചാനലുകാരോടു പറയുന്ന സീനിന് അടുത്ത കാലത്തു സോഷ്യൽമീഡിയയിൽ പ്രചരിച്ച ഒരു സംഭവത്തോടു സാദൃശ്യം തോന്നി..?

അതു യാദൃച്ഛികമായി സംഭവിച്ചതാണ്. ജോയ് താക്കോൽക്കാരന്‍റെ ഉദ്ദേശ്യം പുണ്യാളൻ വെള്ളം മാർക്കറ്റ് ചെയ്യുക എന്നുള്ളതു മാത്രമാണ്. പുണ്യാളൻ വെള്ളത്തെക്കുറിച്ചു പറഞ്ഞശേഷം ഇതൊന്നും ഇതിൽ വരില്ലല്ലോ..അല്ലെ എന്നു ചോദിച്ചാൽ ചാനലിൽ അതുതന്നെ വരുത്താൻ മീഡിയയ്ക്കു താത്പര്യം കൂടുമല്ലോ. അതു വാസ്തവത്തിൽ ഒറിജിനൽ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കു കൃത്യമായി അറിയില്ല. ആ ഡയലോഗ് ആളുകൾക്കു ജെനുവിൻ ആയി തോന്നിയത് അതു കഥയിൽ കൃത്യമായ സ്ഥാനത്തു വന്നതുകൊണ്ടാണ്. അല്ലെങ്കിൽ അതു മുഴച്ചിരുന്നേനെ. ആ വീഡിയോ ആളുകൾക്ക് ഏറെ പരിചിതമായതിനാൽ ആ സീൻ വളരെവേഗം ക്ലിക്കായി എന്നുമാത്രം.




പല സിനിമകളുടെയും രണ്ടാംഭാഗം ഏറെ വിരസമായി അനുഭവപ്പെടാറുണ്ട്. എന്നാൽ പുണ്യാളൻ -2 പുതിയ പശ്ചാത്തലത്തിൽ അവതരിപ്പിച്ചതല്ലേ സിനിമയെ രസകരമാക്കിയത്...?

വാസ്തവത്തിൽ ഇതൊരു ഫ്രഷ് കഥയായിരുന്നു. വേറൊരു രീതിയിൽ ചെയ്യണമെന്നു വിചാരിച്ചിരുന്ന സിനിമയായിരുന്നു. പക്ഷേ, നായകൻ തൃശൂർക്കാരൻ ആയാൽ അത് സിനിമയ്ക്കു കൂടുതൽ ഗുണപരമാകുമെന്നു തോന്നി. കാരണം തൃശൂർ ഭാഷയ്ക്കൊരു ഗുണമുണ്ട്. തൃശൂർഭാഷയിൽ പറയാനുള്ള കാര്യങ്ങൾ വളരെ ലൈറ്റായി രസകരമായി അവതരിപ്പിക്കാം. നീളൻ ഡയലോഗ് വെറുതേ പറഞ്ഞാൽ ആളുകൾക്കു ബോറടിക്കും. തിയറ്ററിൽ നിന്നു കൂവൽ വരും. സിനിമയിൽ ആ കാലമൊക്കെ കഴിഞ്ഞുപോയി. നായകനെ തൃശൂർക്കാരൻ ആക്കിയാൽ അതിന് ഇങ്ങനെ രണ്ടു പ്രയോജനങ്ങൾ ഉണ്ടാകുമെന്നു തോന്നി. അപ്പോഴാണ് നായകകഥാപാത്രം എന്തുകൊണ്ടു ജോയി താക്കോൽക്കാരൻ ആയിക്കൂടാ എന്നു തോന്നി. അയാൾ പ്രേക്ഷകർക്കു പരിചിതനാണ്. രാഷ്്ട്രീയപശ്ചാത്തലവുമുണ്ട്. അങ്ങനെ ഒരുപാടു സാധ്യതകൾ തോന്നി. അങ്ങനെ ആ കഥയെ സെക്കൻഡ് പാർട്ടുമായി ലയിപ്പിച്ചുചേർക്കുകയായിരുന്നു.



സ്റ്റണ്ട്സീനുകളില്ലാത്ത ഒരു രാഷ്്ട്രീയചിത്രം എന്ന രീതിയിൽ അവതരിപ്പിച്ചതിനു പിന്നിൽ...?

കാരണം, അത്തരം ഒരു കാലഘട്ടമൊക്കെ കഴിഞ്ഞുപോയി. ഒരു മുഖ്യമന്ത്രിക്കു വേണ്ടി അക്രമ രാഷ്്ട്രീയം നടത്തുക എന്നതിനു യാതൊരു ലോജിക്കും ഇന്നില്ല. എന്നാൽ അധികാരം വേണ്ടരീതിയിൽ വേണ്ട സമയത്ത് ശക്തൻ രാജശേഖരൻ ഉപയോഗിക്കുന്നുമുണ്ട്. തീരെ താണ ലെവലിൽ അക്രമരാഷ്്ട്രീയത്തിലേക്ക് അതു പോകുന്നില്ല.




പുണ്യാളൻ -1 ൽ നൈല ഉഷ അവതരിപ്പിച്ച അനു ജോയി എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തിൽ ഒഴിവാക്കിയതിനു പിന്നിൽ...?

ഒറിജിനൽ ഉണ്ടായിരുന്ന കഥയിലെ നായകനു ഭാര്യയോ കുട്ടിയോ ഉണ്ടെന്നുവരുകിൽ അയാൾക്ക് ഈ സിനിമയിൽ നിങ്ങൾ കണ്ട പല കാര്യങ്ങളും സ്വതന്ത്രമായി ചെയ്യുക ബുദ്ധിമുട്ടാവും. ഭർത്താവു വീണ്ടും ജയിലിൽ പോകുന്നതിനെ ലോകത്ത് ഒരു ഭാര്യയും സമ്മതിക്കുമെന്നു തോന്നുന്നില്ല. തനിക്കു മുന്നും പിന്നും നോക്കാനില്ല എന്നു പറയാൻ കഴിയുന്ന ഒരാൾക്കേ അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതൊന്നും പരിഗണിക്കാതെ ഭാര്യയെയും മറ്റും ഇതിൽ കൊണ്ടുവന്നിരുന്നെങ്കിൽ അതിനു ലോജിക് ഇല്ലാതെ പോകുമായിരുന്നു. മലയാളത്തിലെ നായികയില്ലാത്ത ആദ്യത്തെ കമേഴ്സ്യൽ ചിത്രമാവാം ഇത്.



പുണ്യാളനു മൂന്നാം ഭാഗം - സാധ്യതയുണ്ടോ....?

അറിയില്ല. പാർട്ട്- 2 എടുക്കണമെന്ന് കരുതി എടുത്ത സിനിമയല്ലല്ലോ ഇത്. പക്ഷേ, ജോയ് താക്കോൽക്കാരനും തൃശൂരും സ്വീകരിക്കപ്പെട്ടു കഴിഞ്ഞതിനാൽ ഇനിയും സാധ്യതയുണ്ട്. പക്ഷേ, അത് ഇപ്പോഴല്ല. നമ്മുടെ നാട്ടിലും രാജ്യത്തും ഇപ്പോൾ നിലനിൽക്കുന്ന ചില സാഹചര്യങ്ങളാണ് ഈ കഥ ഇപ്പോൾ സിനിമയാക്കാൻ എന്നെ പ്രേരിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം, ഫ്രീ പ്രസ് എന്നിവയൊക്കെയാണ് നമ്മുടെ രാജ്യത്തിന്‍റെ ക്വാളിറ്റികൾ എന്നു ഞാൻ കരുതുന്നു. പക്ഷെ, എവിടെയോ ചിലതൊക്കെ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയല്ലേ എന്ന തോന്നലിലും വേദനയിലും നിന്നാണ് ഞാൻ ആലോചിച്ചു തുടങ്ങുന്നത്. അതുകൊണ്ടാണ് ഈ സിനിമ ഇത്രപെട്ടെന്നു ചെയ്യാൻ തീരുമാനിച്ചത്. വൈകിയാൽ ചിലപ്പോൾ സാഹചര്യങ്ങൾ മാറിയേക്കാം. അപ്പോൾ ഈ കഥയ്ക്കു പ്രസക്തി നഷ്ടപ്പെടാം. നമ്മുടെ ഉള്ളിലുള്ള രോഷം കലർപ്പില്ലാത്തതുകൊണ്ടാണ് ആളുകൾക്കും അതു സ്വീകാര്യമായി തോന്നിയത്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.