Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
തിളക്കം മങ്ങാതെ ജൂഹി
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ഹരികൃഷ്ണൻസിലെ മീരയെന്ന കഥാപാത്രത്തിനെ മലയാളികൾ ഒരിക്കലും മറക്കില്ല. സൂപ്പർ താരങ്ങൾക്കൊപ്പമെത്തുന്ന തലയെടുപ്പോടെ ആ കഥാപാത്രം ചെയ്യാൻ സംവിധായകൻ ഫാസിൽ കണ്ടെത്തിയത് ബോളിവുഡ് സുന്ദരി ജൂഹി ചൗളയെ ആയിരുന്നു. കോമഡിയും റൊമാൻസും സെന്‍റിമെൻസുമായി ഒരു കാലത്തു നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഈ താരറാണി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നു പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. നടിയായും നിർമ്മാതാവായും തിളങ്ങിയ ജൂഹി ചൗള കഴിഞ്ഞ 33 വർഷമായി ബോളിവുഡിൽ നിറഞ്ഞു നിൽക്കുകയാണ്. സമീപകാല ചിത്രങ്ങളിലെ ഒൗട്ട് സ്റ്റാൻഡിംഗ് പ്രകടനത്തിലൂടെ ദാദാ സാഹിബ് ഫാൽക്കെ അവാർഡും ഈ നായികയെ തേടിയെത്തി. തന്‍റെ സിനിമ- സൗഹൃദ വിശേഷങ്ങൾ ജൂഹി ചൗള പങ്കുവെയ്ക്കുന്പോൾ...



ചോക്ക് ആൻഡ് ഡസ്റ്റർ എന്ന ചിത്രത്തിലൂടെ ദാദ സാഹിബ് ഫാൽക്കെ അക്കാഡമി അവാർഡ് തേടിയെത്തിയിരിക്കുന്നു. എന്തു തോന്നുന്നു?

രണ്ടു ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് എനിക്ക് ഫാൽക്കെ പുരസ്കാരം കിട്ടുന്നത്. ഗുലാബ് ഗ്യാങും ചോക്ക് ആൻഡ് ഡസ്റ്ററും. ഗുലാബ് ഗ്യാങിലെ കഥാപാത്രം ഏറെ വ്യത്യസ്തവും പുതുമയുമായിരുന്നു. അതു വെള്ളിത്തിരയിലെത്തിയപ്പോൾ എനിക്കു തന്നെ അത്ഭുതമായിരുന്നു. കാരണം ഒരു അഭിനേതാവ് എന്ന നിലയിൽ എന്‍റെ ഏറ്റവും വലിയ നിരൂപകർ ഞാൻ തന്നെയാണ്. എന്നെ സ്ക്രീനിൽ കാണുന്പോൾ അതിന്‍റെ കുറവുകൾ മനസിലാക്കാനും മെച്ചപ്പെടുത്താനും തോന്നാറുണ്ട്. പക്ഷേ, ഗുലാബ് ഗ്യാങ് കണ്ടപ്പോൾ എന്‍റെ പ്രതികരണം, ഞാൻ ആ കഥാപാത്രം ഏറ്റവും മികച്ചതായി ചെയ്തു എന്നതായിരുന്നു. എന്‍റെ സിനിമാ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അത്. ആ കഥാപാത്രത്തിനായി അത്രത്തോളം ഞാൻ പ്രയത്നിച്ചിരുന്നു. ചോക്ക് ആൻഡ് ഡസ്റ്ററിന്‍റെ സബ്ജക്ട് കേട്ടപ്പോൾ തന്നെ അതൊരു മികച്ച സിനിമയാകുമെന്നു തോന്നിയിരുന്നു. അതിന്‍റെ ട്രീറ്റ്മെന്‍റും വളരെ ഇന്‍ററസ്റ്റിംഗായിരുന്നു. ആ ഒരു ചിത്രത്തിലൂടെ ചിലരുടെയെങ്കിലും ജീവിതത്തിൽ ആർജ്ജവം നൽകാൻ, പുഞ്ചിരി സമ്മാനിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.



ഇത്തരം പല കഥാപാത്രങ്ങൾ ചെയ്യുന്നതിൽ സംതൃപ്തി ലഭിക്കുന്നുണ്ടോ?

എല്ലാത്തരം കഥാപാത്രങ്ങളും ഇപ്പോൾ തേടി വരുന്നതിൽ ഏറെ സന്തോഷവതിയാണ് ഞാൻ. അതിൽനിന്നും ഇഷ്ട്ടപ്പെട്ടതു ചെയ്യാൻ എനിക്കിന്നു സാധിക്കുന്നു. ഗുലാബ് ഗ്യാങ് ഞാൻ ചെയ്തിട്ടു രണ്ടു വർഷത്തോളമാകുന്നു. നെഗറ്റീവ് വേഷമായിരുന്നു ചിത്രത്തിലേത്. അതിനു കിട്ടിയ പ്രതികരണം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. അത്തരം നെഗറ്റീവോ പോസിറ്റീവോ ആകുന്ന വെല്ലവിളി നിറഞ്ഞ കഥാപാത്രങ്ങൾ എന്നെ തേടി വരാനാണ് ആഗ്രഹിക്കുന്നത്. തമാശയും സ്നേഹവുമൊക്കെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് എളുപ്പമാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി പുതുമയും പരീക്ഷണങ്ങളും അഭിനയസാധ്യതയുമുള്ള കഥാപാത്രങ്ങൾക്കായാണ് ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത്.



ഒരു അഭിനേതാവ് എന്ന നിലയിൽ ജൂഹി ചൗളക്കു ചെയ്യാൻ കഴിയുന്നതൊക്കെ പൂർത്തിയാക്കിയെന്നു കരുതുന്നുണ്ടോ?

ഏതെങ്കിലും ഒരു കലാകാരിക്കു അങ്ങനെ ചിന്തിക്കാൻ സാധിക്കുമോ? ഓരോ വ്യക്തിക്കും അവന്‍റെ ജീവിതത്തിൽ ഇനിയുമേറെ സ്വപ്നങ്ങൾ ബാക്കിയുണ്ടാകും. തിരിഞ്ഞു നോക്കുന്പോൾ ഇന്‍റലിജെന്‍റായ, സുന്ദരിയായ സ്ത്രീയാണ് ഞാൻ. ഒപ്പം എക്സ്ട്രാ ഓർഡിനറിയായ ഒട്ടേറെ ന്ധഭാഗ്യങ്ങൾ ജീവിതത്തിൽ അനുഭവിക്കാനും സാധിച്ചു. ഇന്നു ഞാൻ എവിടെ പോയാലും പലർക്കും എന്നെ തിരിച്ചറിയാനാകുന്നു. അവർ എന്‍റെ സിനിമകളോടും കഥാപാത്രങ്ങളോടുമുള്ള ഇഷ്ടം പറയുന്നു. അതു തന്നെ ഈശ്വരൻ നൽകിയ വലിയ സമ്മാനമായാണ് ഞാൻ കാണുന്നത്. എനിക്കു കിട്ടിയ സൗഭാഗ്യങ്ങളുടെ പേരിലും പ്രശസ്തിയിലും ഞാൻ ഈശ്വരനോട് എന്നും കടപ്പെട്ടിരിക്കുന്നു.



കാമറക്കു മുന്നിൽ നിരവധി ചിത്രങ്ങളിൽ ഷാരുഖ് ഖാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ സുഹൃത്തുക്കളുമാണ് നിങ്ങളിരുവരും. എന്താണ് കിംഗ് ഖാനുമായുള്ള രസതന്ത്രം?

ഷാരുഖ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. കരിയറും ഞങ്ങൾ ഏകദേശം ഒരേ കാലത്താണ് തുടങ്ങുന്നതും പ്രശസ്തിയിലേക്കെത്തുന്നതും. ഇപ്പോഴുള്ള അദ്ദേഹത്തിന്‍റെ താരത്തിളക്കവും എനിക്കറിയാം. എപ്പോഴും കാണുന്നതും ഇടപഴകുന്നതുമല്ല ഞങ്ങളുടെ സൗഹൃദം. കാരണം ഷാരുഖ് ഓരോ പ്രോജക്ടിന്‍റെ തിരക്കിലാണ്. എങ്കിലും ഞങ്ങൾ ഒന്നിക്കുന്ന ഒരു സംഗതി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ്. ക്രിക്കറ്റ് ലീഗിനൊപ്പം ട്രിൻബാഗോ നൈറ്റ് റൈഡർ ഓഫ് കരീബിയൻ പ്രീമിയർ ലീഗും ഗ്ലോബൻ ആഫ്രിക്കൻ ലീഗുമുണ്ട്. ഈ നൈറ്റ് റൈഡർ ഫാമിലിയെ വീണ്ടും വളർത്തുകയെന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം.



ഇന്നു തിരിഞ്ഞു നോക്കുന്പോൾ രാജാ ഹിന്ദുസ്ഥാനി, ദിൽ തോ പാഗൽ ഹേ ചിത്രങ്ങൾ അന്നു നഷ്ടപ്പെടുത്തിയതിൽ ദുഃഖം തോന്നാറുണ്ടോ?

ആ ചിത്രങ്ങൾ എന്നെ തേടി വരുന്പോൾ എന്‍റെ കരിയറിന്‍റെ ഏറ്റവും തിരക്കുള്ള സമയത്താണ്. ദാർ, ഹം ഹെയ് രഹി പ്യാർ കെ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്തായിരുന്നു. ഈ ചിത്രങ്ങളുടെ നേട്ടം തന്നെ വലുതാണ്. അതുകൊണ്ടു തന്നെ ചെയ്യാതെ പോയ സിനിമകളെക്കുറിച്ചു ഞാൻ ഓർമിക്കാറില്ല. എന്‍റെ സിനിമകളും കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്പോൾ, അതു പ്രേക്ഷകർ അംഗീകരിക്കുന്പോൾ ഞാൻ എന്താണു ചെയ്തതെന്നോർത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നെ ചെയ്യാതെ പോയ ചിത്രങ്ങളെക്കുറിച്ച് ചോദിക്കുന്പോൾ ഞാൻ തമാശയ്ക്കു പറയാറുണ്ട്, കരിഷ്മ കപൂറിനെ സ്റ്റാറാക്കുന്നത് ഞാനാണ് എന്ന്. ആ ചിത്രങ്ങൾ എന്നിൽ നിന്നും കരിഷ്മയിലേക്കെത്തിയപ്പോൾ അത് അവർക്കും വലിയ വിജയങ്ങളാണ് നൽകിയത്. നമുക്ക് ഒരു താരപദവി കിട്ടുന്പോൾ നമ്മൾ അതിനെ നിലനിർത്തുകയും വീണ്ടും പ്രയത്നിക്കുകയും വേണം. ആ പാതയിലൂടെയാണ് ഞാൻ സഞ്ചരിച്ചത്.



ഗുലാബ് ഗ്യാങിൽ മാധുരി ദീക്ഷിതിനൊപ്പം കാമറക്കു മുന്നിലെത്തിയപ്പോൾ എന്തു തോന്നുന്നു?

മാധുരി ദീക്ഷിതിനൊപ്പം സിനിമ ചെയ്യുന്നതിൽ എനിക്ക് എപ്പോഴും സന്തോഷമാണ്. ഒരു പക്ഷേ, മുന്പ് എനിക്കങ്ങനെ സിനിമ ചെയ്യാൻ സാധിക്കുമായിരുന്നില്ല. കാരണം ദിൽ തോ പാഗൽ ഹെ എന്ന ചിത്രത്തിൽ മാധുരിക്കൊപ്പം എന്നെ അഭിനയിക്കാൻ ആദ്യം വിളിക്കുന്നത് സെക്കൻഡ് ഹീറോയിനായിട്ടാണ്. അത്എനിക്കു സ്വീകരിക്കാൻ പറ്റുന്നതായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഗുലാബ് ഗ്യാങിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ തീർത്തും വിഭിന്നമാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ ഇരുവരും കംഫർട്ടബിളായിരുന്നു. ഇനിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്പോൾ കുറച്ചു കൂടി ഈസിയായിരിക്കും ഇരുവർക്കും.



അഭിനേതാവ്, സാമൂഹ്യ പ്രവർത്തക, കുട്ടികളുടെ അമ്മ എന്നിങ്ങനെ വിവിധ റോളുകളാണ് ജീവിതത്തിൽ ചെയ്യുന്നത്. ഏതു മേഖലയാണ് കൂടുതൽ ആനന്ദം പകരുന്നത്?

സത്യത്തിൽ നമ്മൾ ചിന്തിക്കുന്നതും അതിലൂടെ പ്രവർത്തിക്കുന്നതുമായ കാര്യങ്ങളാണ് ജീവിതത്തിൽ സന്തോഷം പകരുന്നത്. ആ നിർവൃതിയാണ് ഞാൻ ഇന്നു ജീവിതത്തിൽ അനുഭവിച്ചറിയുന്നത്. അഭിനയം എന്‍റെ പ്രവർത്തി മണ്ഡലമാണ്. എങ്കിലും എന്‍റെ കുടുംബത്തിനൊപ്പമായിരിക്കാനും അവരുമായി ആനന്ദം പങ്കിടാനും കഴിയുന്നു. അതേ സമയം ഒരു സാമൂഹ്യ പ്രവർത്തക എന്നതും എനിക്കു സംതൃപ്തിയും ആവേശവും നൽകുന്നതാണ്. ഓരോ കാര്യവും നമ്മുടെ പൂർണമായ ആഗ്രഹത്തോടെ ചെയ്യുന്പോഴാണ് നമുക്കു സംതൃപ്തിയും സന്തോഷവും കിട്ടുന്നത്. ഇന്നത്തെ എന്നെ സൃഷ്ടിച്ചിരിക്കുന്നത് ഇന്നലകളിലെ എന്‍റെ ജീവിതവും അതിലൂടെ ഞാൻ മനസിലാക്കിയെടുക്കുന്നതുമായ കാര്യങ്ങളാണ്. അതെല്ലാം എന്‍റെ വ്യക്തിപരമായും ജീവിതത്തിലും ശാന്തത നൽകുന്നു.



പുതിയ കാലത്തിലെ നായികമാർക്കൊപ്പം വർക്കു ചെയ്യുന്പോൾ എന്തു തോന്നുന്നു?

പുതിയ കുട്ടികളോടൊപ്പം വർക്കു ചെയ്യുന്നതിൽ വളരെ കംഫർട്ടബിളാണ് ഞാൻ. തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഞാൻ ചെയ്ത പോലത്തെ നായിക വേഷങ്ങളാണ് ഇന്നവർ ചെയ്യുന്നത്. ഇത് അവരുടെ സമയമാണ്. എനിക്കിന്നു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെ മികച്ചതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എനിക്ക് എന്‍റേതായ ഇടമുണ്ട്. അതു തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കുന്നു. നായകനൊപ്പം റൊമന്‍റിക്കായി ചുറ്റിത്തിരിയുന്നതിനോട് ഇപ്പോൾ എനിക്കു താല്പര്യമില്ല.



കഴിഞ്ഞ വർഷം ചെയ്ത ചോക്ക് ആൻഡ് ഡസ്റ്ററിനു ശേഷം പിന്നീട് പിന്നീട് ബിടൗണിൽ കണ്ടില്ല?

ദി ടെസ്റ്റ് കേസ് എന്നൊരു മികച്ച വെബ് സീരിസിൽ ചെറിയ ഒരു കഥാപാത്രമാണ് പിന്നീട് ഞാൻ ചെയ്തത്. അതോടൊപ്പം തന്നെ കന്നട ഭാഷയിൽ വെരി ഗുഡ് 10/10 എന്ന കുട്ടികളുടെ ചിത്രത്തിൽ ഒരു അതിഥി വേഷവും ചെയ്തിരുന്നു. ഇതിനപ്പുറം എന്നെ ആകർഷിച്ച ചിത്രങ്ങളൊന്നും ആ സമയത്തു വന്നില്ല. ഇപ്പോൾ ഒരു ചിത്രത്തിന്‍റെ ചർച്ചയിലാണ്. സിനിമയുടെ പ്രൊഡക്ഷൻ ടീം അത് അനൗണ്‍സ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.