Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ലിജോമോൾ ഇനി കണ്‍മണി!
“ഞാൻ ഇതുവരെ ചെയ്ത കാരക്ടേഴ്സ് എല്ലാം ആളുകൾക്ക് ഇഷ്ടമായെന്ന് തോന്നുന്നു. സോണിയയാണെങ്കിലും കനിയാണെങ്കിലും ആളുകൾക്ക് ഒരുപാട് ഇഷ്ടമായതാണ്. ഇനിയും അങ്ങനെതന്നെയാവണം എന്നാണ് എന്‍റെ ആഗ്രഹം. അത് എങ്ങനെ വരുമെന്നുള്ളത് അടുത്ത സിനിമകൾ ഇറങ്ങുമ്പോഴേ അറിയാൻപറ്റുകയുള്ളൂ. ആളുകൾ വളരെ സപ്പോർട്ടാണ്. എനിക്കു നല്ല കമന്‍റ്സും സ്നേഹവുമാണ് എല്ലാവരുടെയും അടുത്തുനിന്നു കിട്ടുന്നത്...” ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണിബീ 2.5 ൽ കണ്‍മണി എന്ന നായികാകഥാപാത്രമായി വേഷമിട്ട ലിജോമോൾ സംസാരിക്കുന്നു.



ഹണീബി 2.5 ലേക്കുള്ള വഴി...?

കട്ടപ്പനയിലെ ഋത്വിക് റോഷൻ ഇറങ്ങുന്നതിനു മുമ്പേ ഷൂട്ട് തുടങ്ങിയ പടമാണ് ഹണിബി 2.5. കട്ടപ്പനയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ഉടനെ തന്നെ തുടങ്ങി ഹണിബീ 2.5. അതിനാൽ എനിക്കു വേറെ സ്ക്രിപ്റ്റ് കേൾക്കേണ്ടി വന്നില്ല. റീലീസാകാൻ അല്പം വൈകി എന്നേയുള്ളൂ. ഹണീബി 2.5ലേക്ക് എന്നെ വിളിച്ചത് ഇതിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. അതിനുശേഷം കട്ടപ്പനയുടെ ഓഡിയോ റിലീസിനു വന്നപ്പോൾ ലാൽ സാറുമായി സംസാരിച്ചിരുന്നു. പിന്നീടാണ് ഞാൻ സ്ക്രിപ്റ്റ് കേൾക്കാൻ ഷൈജുവേട്ടന്‍റെ (സംവിധായകൻ ഷൈജു അന്തിക്കാടിന്‍റെ) അടുത്തു പോയത്. കഥ കേട്ടു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്നു സമ്മതിച്ചു.



ഹണിബീ 2.5 കഥാപശ്ചാത്തലം...‍?

ഹണീബി 2 എന്ന സിനിമയുടെ ലൊക്കേഷനിൽ നടക്കുന്ന കുറേ സംഭവങ്ങൾ ചേർത്ത് എടുത്ത ഒരു സിനിമയാണ്. അതായത് ഹണിബീ 2ന്‍റെ ലൊക്കേഷനിൽ നടക്കുന്ന കഥയാണ് 2.5. ഹണി ബീയുടെ മൂന്നാം ഭാഗമൊന്നുമല്ല ഇത്. ഹണിബീ 2ന്‍റെ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത ഒരു പടം എന്നു മാത്രമേയുള്ളൂ. ഹണിബീ 2 വിലുള്ള എല്ലാവരും, അതായത് ആക്ടേഴ്സ് മാത്രമല്ല ഹണിബി 2 എന്ന സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരും പ്രൊഡക്‌ഷൻ ബോയ്സും പിന്നെ ലൈറ്റ്, കാമറ... തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്‍റും കൈകാര്യം ചെയ്തവരും 2.5 ലെ കഥാപാത്രങ്ങളാണ്.



ഒരു സിനിമാ ലൊക്കേഷനിൽ നടക്കുന്ന കഥയാണ് 2.5. ഹണിബി 2ന്‍റെ ഡയറക്ടർ ജീൻ ചേട്ടൻ ഡയറക്ടർ ജീനായും ലാൽ സാർ ശരിക്കും ലാൽസാറായും ആസിഫിക്ക നടൻ ആസിഫ് അലിയായും... അങ്ങനെ എല്ലാവരും അതാത് ആളുകളായി തന്നെയാണ് ഞങ്ങളുടെ സിനിമയിൽ വരുന്നത്. ലാൽ സാറിന്‍റേതാണ് ഈ ഒരു കോണ്‍സപ്റ്റ്. ലാൽ സാറും ഷൈജുവേട്ടനും കൂടി അതു സ്ക്രിപ്റ്റാക്കി വികസിപ്പിക്കുകയായിരുന്നു. ഭാവനേച്ചി ആക്‌ട്രസ് ഭാവനയായിട്ടാണ് ഈ സിനിമയിൽ വരുന്നത്. കാമറ ചെയ്ത ആൽബിച്ചേട്ടൻ കാമറാമാൻ ആൽബി എന്ന പേരിലാണു 2.5ൽ വരുന്നത്. ഹണീ ബി 2 കണ്ട ഒരാൾക്ക് 2.5 കാണുന്പോൾ അതുമായി പലയിടങ്ങളിലും കൂടുതൽ ബന്ധപ്പെടുത്താനാവും. ഹണീ ബി 2 കാണാതെ ഇതു കാണുന്ന ഒരാൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നുകയുമില്ല.




ഹണി ബി 2.5ലെ കഥാപാത്രത്തെക്കുറിച്ച്....

കണ്‍മണി എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. എന്‍റെ കഥാപാത്രം ആക്‌ട്രസ് ഭാവനയുടെ പേഴ്സണൽ മേക്കപ്പ് അസിസ്റ്റന്‍റാണ്. അതാണ് സിനിമയിൽ എന്‍റെ റോൾ. ആദ്യാവസാനം ഭാവനേച്ചിക്കൊപ്പം ടച്ചപ്പ് ഗേളായി പോകുന്ന പെണ്‍കുട്ടി. ഇതുവരെ ഞാൻ ചെയ്ത കാരക്ടേഴ്സ് പോലെയല്ല. അത്യാവശ്യം ബോൾഡാണ്. കുറച്ചു മോഡേണ്‍ ആണ്. എന്നാൽ ഏറെ മോഡേണ്‍ അല്ല. പക്ഷേ, തനി നാട്ടിൻപുറത്തുകാരി കാരക്ടറുമല്ല. ഞാൻ എന്താണോ അതുപോലെ. എനിക്കു കാഴ്ചയിൽ എന്നെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കാരക്ടറാണു കണ്‍മണി.



അസ്കറിന്‍റെ കഥാപാത്രം..

ഹണിബീ 2ന്‍റെ ലൊക്കേഷനിൽ ചാൻസ് ചോദിച്ചുവരുന്ന ചെറുപ്പക്കാരനായിട്ടാണ് അസ്കർ അലി ഈ സിനിമയിൽ വരുന്നത്. പിന്നീടു പല കാരണങ്ങളാൽ ആ സെറ്റിൽ തുടർന്നുപോകുന്ന കാരക്ടർ. വിഷ്ണു എന്നാണ് അസ്കറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഹണിബീ 2ന്‍റെ ഷൂട്ട് നടക്കുന്നതിനിടെയുണ്ടാകുന്ന കുറച്ചു സംഭവങ്ങളാണ് ഈ സിനിമ. അസ്കറിന്‍റെ ആദ്യത്തെ പടമാണിത്. കഥ കേൾക്കുന്ന സമയത്താണ് ആസിഫ് അലിയുടെ സഹോദരനാണ് പെയറായി വരുന്നതെന്ന് അറിഞ്ഞത്. ഷൂട്ടിന്‍റെ തലേദിവസമാണ് ഞങ്ങൾ നേരിൽ കണ്ടത്.



അസ്കറിനെക്കുറിച്ച്...‍‍?

അസ്കർ ചെന്നൈയിൽ ഒരു ആക്ടിംഗ് കോഴ്സ് ചെയ്തിട്ടുണ്ട്. സിനിമയാണ് പാഷൻ. അങ്ങനെ വന്നതാണ്. ആസിഫിക്കയുടെ സഹോദരൻ ആയതിനാൽ സെറ്റിൽ വരുന്പോൾ അതിന്‍റെ ജാഡ ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഈ സിനിമയിൽ ആസിഫിക്കയുമുണ്ട്. ചേട്ടനും കൂടിയുള്ള ഒരു സിനിമയുടെ ലൊക്കേഷനിൽ അസ്കർ കുറച്ചൊക്കെ ജാഡ കാണിക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല. ആദ്യാവസാനം ഒരു പുതുമുഖം എന്നതു പോലെയായിരുന്നു അസ്കറിന്‍റെ പെരുമാറ്റം. എപ്പോഴും ഹണീബി 2.5 ടീമിനൊപ്പം തന്നെയായിരുന്നു അസ്കർ. അല്ലാതെ, ആസിഫ് ഇക്കയുടെ കൂടെ നടക്കുകയായിരുന്നില്ല. വളരെ ഫ്രണ്ട് ലിയാണ് അസ്കർ.



ഷൈജു അന്തിക്കാടിനെക്കുറിച്ച്...?

ഷേക്സ്പിയർ എംഎ മലയാളം ചെയ്തത് ഷൈജുവേട്ടനാണ്. നാടക പശ്ചാത്തലത്തിൽ നിന്നു വരുന്നയാളാണ്. നാടകം പരിശീലിപ്പിക്കുന്ന ആളാണ്. നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്റ്റേജ് ഷോസ് എറെ ചെയ്തിട്ടുണ്ട്. അതിനാൽ അഭിനേതാക്കളെക്കൊണ്ട് എങ്ങനെ ചെയ്യിപ്പിക്കണമെന്നൊക്കെ നന്നായി അറിയാം. നാടകത്തിലും സിനിമയിലുമൊക്കെ കുറേക്കൂടി എക്സ്പീരിയൻസുള്ള ഡയറക്ടറായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുതരും. പക്ഷേ, ചില സമയങ്ങളിലൊക്കെ കൃത്യമായ ആശയവിനിമയം സാധ്യമായിരുന്നില്ല. ഹണീബി 2 ന്‍റെ സമയത്തു തന്നെ നമുക്കും ഷൂട്ട് ചെയ്തുപോകേണ്ടിയിരുന്നു. അവരുടെ ഒരു ടേക്ക് ശരിയാകുന്നതിനൊപ്പംതന്നെ ഹണീബി 2.5 ന്‍റെ ടേക്കും ശരിയാവണം.



അടുത്തദിവസം എടുക്കുന്ന സീനുകളെക്കുറിച്ചു മുൻകൂട്ടി പറയാറില്ലായിരുന്നു. ഹണീബി 2 ന്‍റെ സീൻ മാറ്റേണ്ടി വന്നാൽ നമുക്കും ഫുൾ മാറ്റേണ്ടിവരും. അതിനാൽ ഒന്നും പ്രീപ്ലാൻഡ് അല്ലായിരുന്നു. അവരുടെ ഒരു ഷോട്ട് എടുക്കുന്നതിന്‍റെ ബാക്ക് ഗ്രൗണ്ടിലാവും നമ്മുടെ ഒരു സീൻ വരിക. അവർ പെട്ടെന്നു വേറേരീതിയിൽ സീൻ പ്ലാൻ ചെയ്യുന്പോൾ നമുക്കും അതിനനുസരിച്ചു സീൻ മാറ്റേണ്ടിവന്നിട്ടുണ്ട്.



ഹണീബി 2.5 ലെ പാട്ടുകൾ ഹിറ്റാണല്ലോ...?

ആമിനത്താത്താടെ പൊന്നുമോളാണ്... എന്ന പാട്ടാണ് ആദ്യം റിലീസായത്. ഹണീബി 2ലെ കിനാവാണോ... എന്ന പാട്ടുതന്നെ ഇതിലും ഉണ്ട്. പക്ഷേ, അതിന്‍റെ വിഷ്വലൈസേഷൻ വേറെയാണ്. റൊമാന്‍റിക് സോംഗായിട്ടാണ് 2.5ൽ ഈ പാട്ടു വന്നിരിക്കുന്നത്. ഈ പാട്ടാണ് ആദ്യദിവസം ഷൂട്ട് ചെയ്തത്. രാത്രി 11നു തുടങ്ങി പുലർച്ചെ അഞ്ചു മണിവരെ പോകുന്ന രീതിയിൽ രണ്ടു ദിവസമായിട്ടാണ് ആമിനത്താത്താടെ... എന്ന പാട്ട് ഷൂട്ട് ചെയ്തത്.




മുന്പ് എനിക്ക് നൈറ്റ് ഷൂട്ടൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ നല്ല ഒരു അനുഭവം തന്നെയായിരുന്നു അത്. ഹണീബി 2ലെ മെയിൻ ആക്ടേഴ്സ് എല്ലാവരുമുണ്ടല്ലോ ആമിനത്താത്താടെ എന്ന പാട്ടിന്‍റെ ദൃശ്യങ്ങളിൽ. സംഗീതം ദീപക് ദേവ്. നല്ലൊരു എന്‍റർടെയ്നറായിരിക്കും ഹണീബി 2.5. നന്നായി വന്നിട്ടുണ്ടെന്നാണു പ്രതീക്ഷ. പാട്ടുകൾക്കും ട്രെയിലറിനുമൊക്കെ നല്ല കമന്‍റ്സാണു വരുന്നത്. ആളുകളിലേക്ക് നന്നായി എത്തി എന്നറിഞ്ഞതിൽ സന്തോഷം. സിനിമയും അങ്ങനെതന്നെ വിജയിക്കുമെന്നാണു പ്രതീക്ഷ.




സ്‌ട്രീറ്റ് ലൈറ്റ്സ് അനുഭവങ്ങൾ...‍‍‍‍?

ഹണീബി 2.5 ന്‍റെ ഷൂട്ട് ഡിസംബറിൽ കഴിഞ്ഞിരുന്നു. ഒന്നു രണ്ട് സീൻ മാത്രമാണ് പിന്നീടു കുറച്ചുനാൾ കഴിഞ്ഞ് എടുക്കേണ്ടിവന്നത്. സ്ട്രീറ്റ് ലൈറ്റ്സ് ഷൂട്ട് മേയിലായിരുന്നു. കട്ടപ്പനയുടെ കാമറാമാൻ ഷാംദത്ത് ഏട്ടൻ ഡയറക്ടറായി വരുന്ന ആദ്യ ചിത്രം. തമിഴിലും മലയാളത്തിലുമായിട്ടാണ് ആ സിനിമ വരുന്നത്. ഷാംദത്ത് ഏട്ടൻ ഒരു സിനിമ ചെയ്യുന്പോൾ അതിൽ എനിക്ക് ഒരു കാരക്ടർ ഉണ്ടാകുമെന്ന് കട്ടപ്പനയുടെ ഷൂട്ടിംഗ് ടൈമിൽത്തന്നെ പറഞ്ഞിരുന്നു. പക്ഷേ, ഇത്രപെട്ടെന്ന് ആ സിനിമ സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം റെഡിയായപ്പോൾ എന്‍റെ കാരക്‌ടറിനെക്കുറിച്ചു പറയാൻ വിളിച്ചു. സന്തോഷത്തോടെ ആ റോൾ ചെയ്തു.

മമ്മൂക്കയാണ് മെയിൻ. പിന്നെയുള്ളതു ചില സംഭവങ്ങളാണ്. ഓരോ സംഭവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. അങ്ങനെ നോക്കുന്പോൾ ഓരോ കാരക്ടറിനും അതിന്‍റേതായ പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണു സ്ട്രീറ്റ് ലൈറ്റ്സ്. ത്രില്ലർ മൂവിയാണ് സ്ട്രീറ്റ് ലൈറ്റ്സ്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ അനുവാദമില്ല. അതിന്‍റെ ഡബ്ബിംഗ് കഴിഞ്ഞു. സ്ട്രീറ്റ് ലൈറ്റ്സിന്‍റെ തമിഴ് വേർഷൻ ഒഴിച്ച് ഇതുവരെ ചെയ്ത പടങ്ങളിലെല്ലാം ഞാൻ തന്നെയാണു കഥാപാത്രത്തിനു ശബ്ദം കൊടുത്തത്.



സ്ട്രീറ്റ് ലൈറ്റ്സിന്‍റെ വളരെ കുറച്ചു ഭാഗം മാത്രം ചെന്നൈയിലും ബാക്കി കൊച്ചിയിലുമാണു ഷൂട്ട് ചെയ്തത്. തമിഴും മലയാളവും ഒരേസമയം തന്നെയാണു ഷൂട്ട് ചെയ്തുപോയത്. മലയാളത്തിൽ ഒരു സീൻ പ്ലാൻ ചെയ്ത് അതിലെ ഒരു ഷോട്ട് എടുത്തശേഷം അപ്പോൾത്തന്നെ അതേ ഷോട്ട് തമിഴിലും എടുക്കുകയായിരുന്നു. ഒരു ഷോട്ട് തമിഴിലെടുത്ത് വീണ്ടും മലയാളം വരുന്പോൾ തമിഴു പറയണോ മലയാളം പറയണോ എന്ന തരത്തിൽ ചെറിയ കണ്‍ഫ്യൂഷനൊക്കെയുണ്ടായി. ഒരേ ഷോട്ട് തന്നെ മലയാളത്തിലും തമിഴിലും എടുത്തെടുത്തു പോയതു രസകരമായി തോന്നി. ബാക്ക് ഗ്രൗണ്ട് മാറിയിരുന്നില്ല. പക്ഷേ എന്‍റെ പെയറായിട്ടു ചെയ്യുന്ന അഭിനേതാക്കൾ മാറിവന്നു. അതും ഒരു എക്സ്പീരിയൻസ് ആയിരുന്നു. രണ്ടുകൂട്ടരും എങ്ങനെയാണു ചെയ്യുന്നതെന്നു നോക്കിപ്പഠിക്കാം. എനിക്കു മലയാളത്തിൽ സൗബിൻ ഷാഹിറാണു പെയറായി ചെയ്തത്.

മമ്മൂട്ടിക്കൊപ്പം സ്ട്രീറ്റ് ലൈറ്റ്സിൽ...?

മമ്മൂക്കയുമായി ഒരു കോംബിനേഷൻ സീനുണ്ടെന്നു കഥ പറയുന്പോൾത്തന്നെ എന്നോടു പറഞ്ഞിരുന്നു. ആ സീനാണ് ആദ്യം ഷൂട്ട് ചെയ്യാൻ പ്ലാനിട്ടിരുന്നത്. അപ്പോൾ ഞാൻ പേടിച്ചിരിക്കുകയായിരുന്നു. അതു മാറ്റി വേറെ ചില സീനുകൾ എടുത്തശേഷമാണ് മമ്മൂക്കയുമായുള്ള കോംബിനേഷൻ സീൻ എടുത്തത്. സീനിൽ ഞങ്ങൾ തമ്മിൽ സംസാരമൊന്നുമില്ല. മമ്മൂക്കയും ഞാനും തമ്മിലുള്ള കോംബിനേഷൻ വരുന്നതു ചെറിയൊരു ഷോട്ടിൽ മാത്രമാണ്. പക്ഷേ, സെറ്റിൽവച്ച് അദ്ദേഹവുമായി സംസാരിക്കാനായി. ഞങ്ങളുടെ ഷോട്ട് എടുക്കുന്ന സമയത്താണ് മമ്മൂക്ക കയറിവരുന്നത്. ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു. ഹലോ! എന്നു പറഞ്ഞ് ഷേക്ക്ഹാൻഡ് തന്നു. ഞാൻ ഹാപ്പിയായി. കാരണം, അങ്ങനെ പ്രതീക്ഷിച്ചില്ല. ഞാൻ അങ്ങോട്ടുചെന്നു സംസാരിക്കേണ്ടി വരുമെന്നു കരുതിയിരുന്നപ്പോഴാണ് അദ്ദേഹം ഇങ്ങോട്ടു വന്നു സംസാരിച്ചത്. അങ്ങനെ അദ്ദേഹത്തെ ഒന്നുകണ്ടു എന്നല്ലാതെ കൂടുതൽ സംസാരിക്കാൻ സാഹചര്യം ഉണ്ടായില്ല.



കട്ടപ്പനയിലെ കാമറാമാൻ സ്ട്രീറ്റ് ലൈറ്റ്സിൽ ഡയറക്ടറായി വന്നപ്പോൾ..?

ഷാംദത്ത് സ്ട്രീറ്റ് ലൈറ്റ്സിൽ വന്നപ്പോൾ അദ്ദേഹം ഒരു കാമറാമാൻ ആയിരുന്നുവെന്ന് ഫീൽ ചെയ്തില്ല. ഒരു ഡയറക്ടർ എങ്ങനെയാണോ കൃത്യമായി സീൻ വിവരിച്ചു തരേണ്ടത്, ഷോട്ടുകൾ പ്ലാൻ ചെയ്യേണ്ടത്... എല്ലാറ്റിനെക്കുറിച്ചു വളരെ അറിവുള്ള ആളാണ് ഷാംദത്ത് ഏട്ടൻ. ഡയറക്ടർ ഷാംദത്ത് എന്ന രീതിയിൽ തന്നെയാണ് എനിക്ക് എല്ലാം പറഞ്ഞുതന്നത്. അങ്ങനെതന്നെയാണ് എനിക്കു തോന്നിയതും.



സ്ട്രീറ്റ് ലൈറ്റ്സിനുശേഷം ചെയ്ത സിനിമ...‍?

ജയൻ വന്നേരിയുടെ ‘അനുരാഗം- ദ ആർട്ട് ഓഫ് തേപ്പ് ' എന്ന പടം. നാലു ലൗ സ്റ്റോറീസാണ് ആ സിനിമയിൽ. നാലു പേർ അവരവരുടെ ലൗ സ്റ്റോറീസ് പറയുന്നതായിട്ടാണു കഥ. അതിൽ വിജയരാഘവൻ ചേട്ടൻ പറയുന്ന കഥയാണു ഞങ്ങളുടേതായി വരുന്നത്. എന്‍റെ പെയറായി ചെയ്തത് കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്‍റെ ചെറുപ്പം അവതരിപ്പിച്ച ഷാലു റഹീം. വിജയരാഘവൻ ചേട്ടന്‍റെ കഥാപാത്രത്തിന്‍റെ ചെറുപ്പകാലമായിട്ടാണ് അതു കാണിച്ചിരിക്കുന്നത്. ഇടുക്കി തോപ്രാംകുടിയിൽ സംഭവിക്കുന്ന കഥയാണ്. ഇടുക്കി ബേസ്ഡ് കാരക്ടറാണ് എന്‍റേത്. എന്‍റെ കാരക്ടറിന്‍റെ പേര് കത്രീന. ഞാൻ ഇതിനുമുന്പ് അത്തരത്തിൽ ഒരു കാരക്ടർ ചെയ്തിട്ടില്ല.



ഇതുവരെയുള്ള അനുഭവങ്ങൾ വിലയിരുത്തിയാൽ...?

ഇതുവരെ അഞ്ചു പടം ചെയ്തു കഴിഞ്ഞു. അതിൽ ഹണിബീ 2.5 ഈമാസം18ന് തിയറ്ററുകളിലെത്തും. സ്ട്രീറ്റ് ലൈറ്റ്സ്, അനുരാഗം - ദ ആർട്ട് ഓഫ് തേപ്പ് എന്നീ പടങ്ങൾ കൂടി വരാനുണ്ട്. ഓരോ സിനിമയുടെ ലൊക്കേഷനും ഓരോതരം അനുഭവമാണു തരുന്നത്. ഇപ്പോൾ ഒരു ചെറിയ ബ്രേക്കാണ്. ഞാൻ വീട്ടിൽത്തന്നെയാണ്. പുതിയ ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.