Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നിമിത്തങ്ങളാണ് എന്‍റെ റോൾ മോഡൽസ്
കാണാതെപോയ ആളെ കണ്ടുകിട്ടി. കക്ഷി ഒന്നും മിണ്ടാതെ മുങ്ങിയതല്ല കേട്ടോ. അന്യഭാഷാ ചിത്രങ്ങളുടെ തിരക്കും പിന്നെ വിദേശ യാത്രകളുമെല്ലാമായി മൊത്തത്തിൽ ബിസിയായിരുന്നു. ഇപ്പോൾ ദാ റോൾ മോഡൽസിലൂടെ ഒന്നര വർഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നമിത പ്രമോദ്.

കെട്ടിലും മട്ടിലും നല്ല മാറ്റങ്ങളുണ്ട്. സിനിമയ്ക്കായി മുടിയൊക്കെ മുറിച്ച് ആള് അല്പം മോഡേണായിട്ടുണ്ട്. പക്ഷേ കിളി ചിലയ്ക്കും പോലുള്ള വർത്തമാനങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. ’സിനിമയിൽ അല്ലേ സീരിയസായി അഭിനയിക്കാൻ പറ്റു ജീവിത്തതിൽ പറ്റില്ലല്ലോ’ എന്നുള്ള മറുപടി കൂടിയായപ്പോൾ ഉറപ്പിച്ചു. ഈ ഒന്നര വർഷത്തിനിടയിൽ വലിയ മാറ്റങ്ങളൊന്നും നമിതയ്ക്ക് സംഭവിച്ചിട്ടില്ലെന്ന്.

"ചെറിയ ഇടവേളയ്ക്ക് ശേഷമുളള വരവ് മേക്കോവറോടെ വേണമെന്നെല്ലാം മനസിൽ ഉണ്ടായിരുന്നു. പക്ഷേ അതിനൊത്ത ചിത്രങ്ങൾ കിട്ടണമെന്നില്ലല്ലോ... എന്തോ മനസിൽ കരുതിയ പോലൊരു വേഷം റോൾ മോഡൽസിലൂടെ എനിക്ക് കിട്ടി...' തിരിച്ചുവരവിലെ വിശേഷങ്ങൾ നമിത ദീപിക ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.




റോൾ മോഡൽസ്

ജീവിതം എന്നു പറയുന്നത് ഒരു ഒഴുക്കാണല്ലോ. ആ ഒഴുക്കിൽ ഒരുപാട് പേര് പല സാഹചര്യങ്ങളിൽ നമ്മളെ സഹായിക്കാറുണ്ട്. അവരെ എല്ലാവരേയും നമ്മൾക്ക് റോൾ മോഡൽസാക്കാൻ പറ്റില്ല. സിനിമയിൽ പറയുന്നുണ്ട്, അത്യാവശ്യ ഘട്ടങ്ങളിൽ നമ്മളെ രക്ഷിക്കുന്നവർ ആരോ അവരെയാണ് റോൾ മോഡൽസായി കാണേണ്ടതെന്ന്... എന്‍റെ ജീവിതത്തിൽ എനിക്ക് തോന്നുന്നു നിമിത്തങ്ങളാണ് റോൾ മോഡൽസിന്‍റെ റോൾ കൈകാര്യം ചെയ്യുന്നത്. ഒരു സിനിമ വരുന്നു... ഇല്ലേൽ നല്ലൊരു വേഷം കിട്ടുന്നു... ഇതെല്ലാം നേരത്തെ പറഞ്ഞ ഒഴുക്കിന്‍റെ ഇടയിൽ വന്നുചേരുന്നതാണ്. അതുകൊണ്ട് നിമിത്തങ്ങളാണ് എന്‍റെ ജീവിതത്തിലെ റോൾ മോഡൽസ് എന്നു വേണമെങ്കിൽ പറയാം.




റിസ്ക്കുണ്ട് തയാറാണോ..?

റാഫി സാർ ഫോണിൽ വിളിച്ചാണ് ശ്രേയയെ കുറിച്ച് പറഞ്ഞത്. ഇങ്ങനെ ഒരു റോൾ ഉണ്ട്. നീന്തൽ അറിഞ്ഞിരിക്കണം, പിന്നെ വാട്ടർ സ്കൂട്ടർ ഓടിക്കണം, ഇത്തിരി റിസ്ക്കാണ് ചെയ്യാൻ റെഡിയാണോയെന്ന് ചോദിച്ചു. അത് കേട്ടപ്പോഴേ ഓക്കെ പറഞ്ഞു. ഇത്തിരി വ്യത്യസ്തതയുള്ള റോൾ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നിമിത്തം പോലെ റാഫി സാറിന്‍റെ കോൾ എത്തുന്നത്. അങ്ങനെയാണ് എനിക്ക് ശ്രേയയെ കിട്ടുന്നത്.

മോഡേണ്‍ ഗെറ്റപ്പ്

ഓർമയുണ്ടോ ഈ മുഖം എന്ന സിനിമ ഒഴിച്ച് ബാക്കിയെല്ലാം ഏകദേശം നാട്ടിൻപുറത്തെ കുട്ടി ലേബലിലുള്ള വേഷങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. റോൾ മോഡൽസിലെ ശ്രേയ പക്കാ മോഡേണാണ്. പിന്നെ സിനിമയ്ക്കായി മുടി മുറിക്കാമോയെന്നു ചോദിച്ചപ്പോൾ യെസ് മൂളി. മൊത്തത്തിൽ ഒരു മേക്കോവർ നടത്താൻ ശ്രമിച്ചിട്ടുണ്ട്.




വെള്ളത്തിലിറങ്ങാൻ പേടിയില്ല

കുമരകത്താണ് അച്ഛന്‍റെ വീട്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ വെള്ളവുമായി നല്ല ചങ്ങാത്തമായിരുന്നു. ഗോവയിലായിരുന്നു ഷൂട്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്പ് കടലുമായി ഇണങ്ങാനുള്ള പരിശീലനം എല്ലാം തന്നിരുന്നു. അതുകൊണ്ട് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഉള്ളിന്‍റെ ഉള്ളിൽ ഉണ്ടായിരുന്ന കുഞ്ഞു പേടിവരെ പന്പ കടന്നു.

തിരകൾ വേറെ ലെവലാണ്

റോൾ മോഡൽസിൽ അഡ്വഞ്ചറസ് സ്പോർട്സ് ചെയ്യുന്ന ആളായിട്ടാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വാട്ടർ സ്കൂട്ടറിലുള്ള അഭ്യാസങ്ങളൊക്കെയുണ്ട്. തിരകൾ എങ്ങനെ വന്ന് പതിക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. നിർദേശങ്ങളും കാര്യങ്ങളും എല്ലാം തരുന്നുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗിനിടെ പലപ്പോഴും എന്നെ തിര നല്ല രീതിയിൽ പരീക്ഷിച്ചുകൊണ്ടേയിരുന്നു. കരയിൽ നിന്നു വാട്ടർ സ്കൂട്ടറുമായി പോകുന്നത് ഇത്തിരി റിസ്ക്കായിട്ടുള്ള കാര്യമായിരുന്നു. തിരകൾ എങ്ങനെയാണ് നമ്മളോട് പെരുമാറുക എന്നു പറയാൻ പറ്റില്ല. തിരമുറിച്ച് കടന്നുപോയതൊക്കെ പുതിയ അനുഭവമായിരുന്നു. ആ സീൻസൊക്കെ എടുത്തപ്പോൾ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നെങ്കിലും എൻജോയ് ചെയ്താണ് ചെയ്തത്.




ഫഹദിന് വാട്ടർ സ്കൂട്ടറിൽ കയറാൻ പേടി

ഫഹദിന് നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്‍റെ ഒപ്പം വാട്ടർ സ്കൂട്ടറിൽ കയറാൻ. എനിക്ക് ഓടിക്കാൻ അറിയാമെന്നെല്ലാം എല്ലാവരും പറഞ്ഞിട്ടും പുള്ളിക്ക് എന്തോ ഒരു പേടി. അപ്പോൾ ഞാൻ കളിയാക്കി. കല്യാണം കഴിഞ്ഞത് കൊണ്ടാണല്ലേ ഈ ടെൻഷൻ എന്നു പറഞ്ഞ്. പുള്ളി തലകുലുക്കിയതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വാട്ടർ സ്കൂട്ടറിൽ പോകുന്ന സമയത്ത് പേടിയുണ്ടോയെന്ന് ഞാൻ ചോദിച്ചു. ഒരു മൂളൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു. പിന്നെ കരയ്ക്കെത്തി കഴിഞ്ഞപ്പോളാണ് പുള്ളിയൊന്ന് ചിരിച്ച് കണ്ടത്. ആദ്യമായിട്ടാണ് ഫഹദിനൊപ്പം അഭിനയിക്കുന്നത്. ഒരുപാട് കാര്യങ്ങൾ ഫഹദിൽ നിന്നും മനസിലാക്കാൻ പറ്റി.




കോളജ് ലൈഫ് എൻജോയ് ചെയ്തു

ഒരു പരിപാടിക്കായി കോളജിലേക്കോ മറ്റോ വിളിച്ചാൽ തന്നെ എനിക്ക് പോകാൻ പേടിയാണ്. കോളജിൽ പോയുള്ള എക്സ്പീരിയൻസ് എനിക്കില്ലാത്തത് കൊണ്ടാണത്. ഞാൻ കറസ്പോണ്ടൻസായിട്ടാണ് ഇപ്പോൾ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ റോൾമോഡൽസിലെ കോളജ് ഷൂട്ടെല്ലാം ആസ്വദിച്ച് തന്നെ ചെയ്തു. ആ കോളജിലെ തന്നെ യൂണിഫോമും ഐഡി കാർഡും ധരിച്ച് ഷൂട്ടിനെത്തിയപ്പോൾ ശരിക്കും ഞാനൊരു കോളജ് സ്റ്റുഡന്‍റായി. സിനിമാ തിരക്കുകൾ കാരണം കോളജിൽ പഠിക്കാൻ പറ്റാത്തതിന്‍റെ വിഷമം പൂർണമായി മാറിയില്ലെങ്കിലും റോൾ മോഡൽസിലെ കോളജ് ഡേയ്സ് എന്നും ഓർമയിൽ തങ്ങി നിൽക്കും.




കഴിഞ്ഞ വർഷം ഞാൻ തെലുങ്കത്തിയായി

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം തെലുങ്കിൽ രണ്ട് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. ഒരു സിനിമയ്ക്ക് തന്നെ ആറുമാസത്തോളം ഡേറ്റ് കൊടുക്കേണ്ടി വന്നു. അവിടെയെല്ലാം അങ്ങനെയാണല്ലോ. മലയാളത്തിലെ പോലെ അവർ പെട്ടെന്ന് സിനിമ തീർക്കില്ല. സമയം എടുത്താണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.




നാക്കുടു കുക്കുടു കുക്കുടു

ആദ്യം സെറ്റിൽ ചെന്നു കഴിഞ്ഞപ്പോൾ അവിടെ ഉള്ളവർ സംസാരിക്കുന്നതൊന്നും മനസിലായില്ല. നാക്കുടു കുക്കുടു കുക്കുടു എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ സംസാരിക്കുന്നു. എന്തായാലും അവിടെ ചെന്നു. ഇനിയിപ്പോൾ തെലുങ്ക് കുറച്ചെങ്കിലും പഠിച്ചല്ലേ പറ്റൂ. പിന്നെ അവരു പറയുന്നതെല്ലാം ശ്രദ്ധിച്ച് കേൾക്കാൻ തുടങ്ങി. തെലുങ്ക് വാക്കുളൊക്കെ തനിയെ പറയാൻ തുടങ്ങി. അത് എങ്ങനെ സംഭവിച്ചൂന്ന് ഇപ്പോഴും അറിയില്ല. പറഞ്ഞുവരുന്നത് തെലുങ്ക് ഭാഷ പച്ചവെള്ളം പോലെ പഠിച്ചൂന്നല്ല. സിനിമയ്ക്ക് വേണ്ടതെല്ലാം ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. ഇപ്പോൾ തെലുങ്ക് കേട്ടാൽ മനസിലാകും.




ത്രിമൂർത്തികളുടെ കൗണ്ടറുകൾ

സിനിമയിൽ മാത്രമല്ല അല്ലാത്തപ്പോഴും ഷറഫുദീൻ കൗണ്ടർ അടിക്കുംപോലെയാണ് സംസാരിക്കാറ്. മൂവരും ഒരു അനിയത്തിക്കുട്ടിയെ പോലെയാണ് ലൊക്കേഷനിൽ എന്നോട് പെരുമാറിയിട്ടുള്ളത്. വിനയ് ഫോർട്ട് എന്തെങ്കിലുമെല്ലാം പറഞ്ഞ് കളിയാക്കിയിട്ട് ഒറ്റ മുങ്ങലങ്ങ് മുങ്ങും. സംഭവം എന്തൂട്ടാണെന്ന് മനസിലാവുകയും ഇല്ല. വിനായകൻ ചേട്ടനാണെങ്കിൽ പിന്നെ ഫുൾ ഓപ്പണ്‍ മൈൻഡഡ് ആണ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതങ്ങ് മുഖത്ത് നോക്കി പറയും. വല്ലാത്തൊരു പോസിറ്റീവ് ഫീലാണ് പുള്ളിയോട് സംസാരിക്കുന്പോൾ കിട്ടുക.




റാഫി സാർ കൂളാണ്

സംവിധായകരിൽ വച്ച് ഏറ്റവും കൂളായിട്ടുള്ള ആളാണ് റാഫി സാർ. നമ്മൾ എന്തു ചെയ്താലും ഒന്നും പറയില്ല. പെർഫെക്ഷൻ വന്നിട്ടില്ലായെങ്കിൽ... അത് ഒന്നു കൂടി അങ്ങ് ചെയ്തേക്കാം... കുഴപ്പമില്ലല്ലോ അല്ലേയെന്ന് ചോദിക്കും. വഴക്ക് പറയാനോ ഇല്ലെങ്കിൽ അത് ശരിയായില്ല എന്നൊന്നും പറയാറില്ല. ഒരു ടെൻഷനുമില്ലാതെ അഭിനയിക്കാൻ പറ്റി. ഇത്രയും കൂളസ്റ്റായിട്ടുള്ള ഒരാളെ ഇതിന് മുന്നേ കണ്ടിട്ടില്ല.




വെയിലേറ്റ് വാടി

ഗോവയിൽ എന്തൊരു ചൂടാണ്. ഷൂട്ട് കഴിയുന്പോൾ കറുത്ത് പോകുമോയെന്നെല്ലാം തോന്നിയിട്ടുണ്ട്. അമ്മാതിരി വെയിലായിരുന്നു അവിടെ. ഷൂട്ട് കഴിഞ്ഞാൽ അപ്പോൾ തന്നെ അവിടുന്ന് സ്ഥലം കാലിയാക്കും. ഷൂട്ടൊക്കെ കഴിയുന്പോൾ പുറത്ത് കറങ്ങാൻ പോകണമെന്നെല്ലാം ഉണ്ടായിരുന്നു. പക്ഷേ വെയിലേറ്റ് വാടിയത് കാരണം അത്തരത്തിലുള്ള കറക്കം ഒന്നും നടന്നില്ല.




ചിരിപ്പടം

റാഫി സാറിന്‍റെ ചിരിപ്പടമാണ് റോൾ മോഡൽസ്. മനസറിഞ്ഞ് ചിരിക്കാനുള്ള ഒരുപാട് സംഭവങ്ങൾ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. ചിത്രം റിലീസായ ശേഷം പോസിറ്റീവ് റെസ്പോണ്‍സാണ് കിട്ടികൊണ്ടിരിക്കുന്നത്. പുതിയ ലുക്ക് ഇഷ്ടമായെന്നു പറഞ്ഞ് പലരും വിളിച്ചിരുന്നു.



കൈനിറയെ ചിത്രങ്ങൾ

ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവത്തിന്‍റെ ഷൂട്ടാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രിയദർശൻ സാറിന്‍റെ തമിഴ് സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഛായാഗ്രാഹകൻ രാമചന്ദ്രബാബു സാറിന്‍റെ തന്നെ പ്രഫസർ ഡിങ്കനിലും നായികയായി എത്തുന്നുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.