Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ആ നെല്ലിയാമ്പതി യാത്രയിൽ നിന്ന് രാമന്‍റെ ഏദൻതോട്ടത്തിലേക്ക്..!
പാസഞ്ചറിന്‍റെ രചനയും സംവിധാനവും നിർവഹിച്ചു മലയാള സിനിമയിലെത്തിയ രഞ്ജിത്ത് ശങ്കറിന്‍റെ എട്ടാമതു സിനിമയാണ് രാമന്‍റെ ഏദൻതോട്ടം. കാടിനുളളിൽ ഏദൻതോട്ടം എന്ന ഫോറസ്റ്റ് റിസോർട്ട് നടത്തി ജീവിക്കുന്ന രാമന്‍റെയും മെട്രോസിറ്റിയിലെ പെണ്‍കുട്ടി മാലിനിയുടെയും പ്രണയവഴികളിലൂടെയാണു സിനിമയുടെ സഞ്ചാരം. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു....

രാമന്‍റെ ഏദൻതോട്ടം - പ്രമേയം, കഥാപശ്ചാത്തലം...

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രാമൻ, മാലിനി എന്നിവരുടെ കഥയാണ് രാമന്‍റെ ഏദൻതോട്ടം. അവർ തമ്മിൽ മിഡ്‌ലൈഫിനടുത്തുണ്ടാകുന്ന പ്രണയത്തിന്‍റെ കഥയാണിത്. കാടിനുളളിൽ ഫോറസ്റ്റ് റിസോർട്ട് നടത്തി ജീവിക്കുന്നയാളാണു രാമൻ. മാലിനി മെട്രോ സിറ്റിയിൽ ജിവിക്കുന്ന പെണ്‍കുട്ടിയും. ഇങ്ങനെ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടുപേർ കണ്ടുമുട്ടുന്നതും അവർ തമ്മിൽ പ്രണയമുണ്ടാകുന്നതും അതു ചുറ്റുമുള്ള ആളുകളെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതുമൊക്കെയാണു രാമന്‍റെ ഏദൻതോട്ടം എന്ന സിനിമ.




ഇന്നത്തെ സമൂഹത്തിൽ രാമന്‍റെ ഏദൻതോട്ടം എന്ന സിനിമയുടെ പ്രസക്തി..

പ്രണയത്തിനൊപ്പം മോഡേണ്‍ കാലത്തെ കുടുംബ ബന്ധങ്ങൾ, അവയിലെ വിള്ളലുകൾ, വൈകല്യങ്ങൾ എന്നിവയും ഈ സിനിമ പറയുന്നുണ്ട്. ഭാര്യ, ഭർത്താവ്, കുട്ടി, കസിൻ, സുഹൃത്ത്.. ഇത്തരം ബന്ധങ്ങളെല്ലാം തന്നെ ഈ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമ ഇന്നത്തെ സമൂഹത്തിൽ പ്രസക്തമാണ്.




ഈ സിനിമയുടെ ത്രഡിലേക്ക് എത്താനുള്ള പ്രചോദനം..

പാസഞ്ചർ ഇറങ്ങിയതിനുശേഷം ആദ്യമായി നെല്ലിയാന്പതിയിൽ ടൂർ പോയപ്പോഴാണ് ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അക്കാലത്തു ഞാൻ ഒരു സോഫ്റ്റ് വെയർ കന്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അവിടെയെത്തിയപ്പോൾ എനിക്കു വലിയ വ്യത്യാസം ഫീൽ ചെയ്തു. കാരണം, നമ്മൾ ജീവിക്കുന്ന ഒരു ലൈഫിൽ നിന്നു ഭിന്നമായി പ്രകൃതിയുമായി വളരെ അടുത്ത ഒരു ലോകമുണ്ടെന്നും നമ്മൾ അത് ഏറെ മിസ് ചെയ്യുന്നതായും തോന്നി. അവിടെ താമസിച്ച നാലു ദിവസങ്ങളിൽ നിന്നാണ് ഈ കഥയുടെ ചിന്ത തുടങ്ങിയത്. അന്ന് അവിടെ പരിചയപ്പെട്ട ഒരു ജീപ്പ് ഡ്രൈവറും അതിന്‍റെ ഓണറുമൊക്കെയാണ് രാമനെക്കുറിച്ചുള്ള ചിന്തകൾക്കു തുടക്കമിട്ടത്. പിന്നീട് ഇടയ്ക്കിടെ അതിനു വികാസപരിണാമങ്ങളുണ്ടായി. അതു റെഡിയായി വന്ന സമയത്താണു ഷൂട്ടിംഗിലേക്കു പോയത്. ഈ എട്ടു വർഷങ്ങൾക്കിടയിൽ അതിന് ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.



എട്ടു വർഷമായി മനസിൽ കൊണ്ടു നടന്ന ഈ സിനിമ താങ്കളുടെ ഡ്രീം പ്രോജക്ട് ആയിരുന്നോ....?

അങ്ങനെയൊന്നുമല്ല. ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളും അങ്ങനെതന്നെയാണ്. ഒന്നും ഒരു സുപ്രഭാതത്തിൽ ചെയ്തിട്ടുള്ളവയല്ല. എടുത്തുചാടി ചെയ്യേണ്ട കഥകളല്ല ഒന്നും. എല്ലാ സിനിമകളും സമയമെടുത്ത് ആലോചിച്ചു ചെയ്തവയാണ്. ഒരുപാടു കാലമായി മനസിലുള്ള കഥകൾ തന്നെയാണ് എല്ലാം. ഒരു കഥ വരുന്പോൾ ഞാൻ പെട്ടെന്നു മറന്നുകളയാറാണു പതിവ്. പെട്ടെന്നുള്ള ആവേശത്തിൽ ചെയ്താൽ അതു നന്നാവില്ല എന്ന് എനിക്കു തോന്നി. ആറു മാസം കഴിഞ്ഞു വീണ്ടുമാലോചിക്കുന്പോൾ അപ്പോഴും ആ കഥ നമ്മളെ ആവേശംകൊള്ളിക്കുന്നതാണെങ്കിൽ മാത്രമേ അതു സിനിമയാക്കാൻ പരിഗണിക്കാറുള്ളൂ.




കുഞ്ചാക്കോ ബോബനിലേക്ക് എത്തിയത്...

ചാക്കോച്ചനും ഞാനുമായി സിനിമ ചെയ്യണമെന്നു കുറച്ചുനാളായി വിചാരിക്കുന്നു. പല കാരണങ്ങൾകൊണ്ടും അതു നീണ്ടുപോയി. രാമൻ(റാം മേനോൻ) എന്ന കാരക്ടറിനു 40 വയസാണ്. ചാക്കോച്ചനും 40 വയസാണ്. റാം മേനോൻ കാഴ്ചയ്ക്കു 40 വയസിന്‍റെ ആഢ്യത്വമുള്ളയാളാണ്. വളരെ അരിസ്റ്റോക്രാറ്റിക്കായ ഫാമിലിയിൽ ജനിച്ച ഒരാൾ. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്. ഈ കാടു തന്നെ അയാളുടെ കുടുംബ സ്വത്താണ്.

ഈ കാട്ടിൽ ജീവിക്കുന്പോൾത്തന്നെ വലിയ സിറ്റികളിൽ അർബൻ കാടുകളുണ്ടാക്കുക എന്നതാണ് അയാൾ ചെയ്യുന്ന ബിസിനസ്. പൂന്തോട്ടവും ലോണുമൊക്കെ വയ്ക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണു രാമന്‍റെ പക്ഷം. അതിനുപകരം അവിടെ അയാൾ വേണമെങ്കിൽ ഒരു കാടുണ്ടാക്കിത്തരും. പ്രാദേശികമായി കാണപ്പെടുന്ന മരങ്ങളാണ് അതിനുപയോഗിക്കുന്നത്. കാടുണ്ടെങ്കിൽ നമുക്കു നല്ല കിളികളുടെ ശബ്ദം കേട്ടുണരാം. നല്ല ഓക്സിജൻ ലഭിക്കും. നല്ല പഴങ്ങൾ കിട്ടും. ഈ കഥ കേട്ടതോടെ ചാക്കോച്ചൻ ആവേശത്തിലായി. അങ്ങനെയാണ് രാമനായി ചാക്കോച്ചൻ വരുന്നത്..




റാം മേനോനെ ചാക്കോച്ചൻ പൂർണമായും ഉൾക്കൊണ്ടു ചെയ്തുവെന്നു പറയാമോ...?

തീർച്ചയായും. ചാക്കോച്ചന്‍റെ പരിപൂർണ സഹകരണമുണ്ടായി. ഈ കാരക്ടറിനു വേണ്ടി മൂന്നു മാസത്തോളം ചാക്കോച്ചൻ വേറേ പടങ്ങളിലൊന്നും അഭിനയിച്ചില്ല. ഈ കാരക്ടറിനു വേണ്ട ഒരു ലുക്കിലേക്കു വരാനും ശരീരഘടനയിലെത്താനുമൊക്കെയായിരുന്നു അത്. കൂടാതെ ഞങ്ങൾ തമ്മിൽ സിനിമയെക്കുറിച്ചു ഡിസ്കസ് ചെയ്യാനും ആ സമയം സഹായകമായി. ഒരു സിനിമ ചെയ്യുന്നതിനുമുന്പ് അതിലെ ആക്ടറിനോട് പലതവണ സംസാരിക്കേണ്ടത് എനിക്കു പ്രധാനമാണ്. അങ്ങനെ ഈ മൂന്നു മാസത്തിനിടെ ചാക്കോച്ചനുമായി അടുത്ത് ഇടപഴകിയപ്പോൾ രാമനിലുള്ള ഒരുപാടു സ്വഭാവവിശേഷങ്ങൾ ചാക്കോച്ചനിലും ഉള്ളതായി മനസിലായി. ചാക്കോച്ചനിലുള്ള ഒരുപാട് എലമെന്‍റ്സ് രാമനിൽ ഉൾപ്പെടുത്താമെന്നു തോന്നി.



മരം കയറാൻ താത്പര്യമുണ്ടെന്നു ചാക്കോച്ചൻ എന്നോടു ഷൂട്ടിനിടെ പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടാക്കിയതാണു കാട്ടിലെ വലിയ മരത്തിനു മുകളിൽ കയറി നിൽക്കുന്ന സീൻ. അത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ് എന്‍റെ സിനിമകൾ ഉണ്ടാകുന്നത്. പിന്നീട് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാക്കോച്ചൻ ദുബായിൽ വച്ചു സ്കൈ ഡൈവിംഗ് ചെയ്തു. മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു നടൻ ഒരു സിനിമയുടെ പ്രമോഷനുവേണ്ടി ഇങ്ങനെ ചെയ്തതെന്നു തോന്നുന്നു.




റാംമേനോനിലേക്ക് കുഞ്ചാക്കോ ബോബനെ അടുപ്പിച്ചതു സ്വന്തം പ്രായത്തിലുള്ള കഥാപാത്രം ലഭിച്ചു എന്നതു മാത്രമാണോ....?

ചാക്കോച്ചനു വളരെ റിയലായി ചെയ്യാനാകുന്ന കഥാപാത്രമായിരുന്നു റാം മേനോൻ. അധികം പടങ്ങളിൽ ചാക്കോച്ചൻ അത്തരം വേഷങ്ങൾ ചെയ്തിട്ടില്ല. അഭിനയമില്ലാതെ വളരെ നാച്വറലായി ചെയ്യാമെന്നുള്ളതായിരുന്നു അതിന്‍റെ പ്രത്യേകത. ഇപ്പോഴും മനസുകൊണ്ടു ചെറുപ്പമായ വ്യക്തിയാണു ചാക്കോച്ചൻ. കാഴ്ചയിലും ശരിക്കും ചെറുപ്പം തന്നെയാണെന്നു പറയാം. പക്ഷേ, 20 വയസിൽ ഒരാളോടു തോന്നുന്ന പ്രണയവും 40 വയസിൽ തോന്നുന്ന പ്രണയവും രണ്ടും രണ്ടാണ്. കാരണം 20 വർഷത്തെ പാകത ആ മനുഷ്യനു വന്നിട്ടുണ്ട്. ഒരു വ്യക്തിയെ അയാളുടെ ഫിസിക്കൽ അപ്പിയറൻസിന് ഒക്കെ അപ്പുറം നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരു കാലമാണത്. അത്തരം ഒരു പക്വതയും പാകതയും രാമനും മാലിനിയും തമ്മിലുള്ള ബന്ധത്തിലുണ്ട്.



നായികയായി അനു സിത്താരയിലേക്ക് എത്തിയത്..

നായകന്‍റെ അത്രതന്നെ പ്രാധാന്യമുള്ള കാരക്ടറാണു മാലിനി. അതു പുതിയ ഒരാൾ ചെയ്താൽ നന്നാകുമെന്നു തോന്നി. ഫ്രഷ്നസ് ഉള്ള ഒരാളെ പെട്ടെന്നു കിട്ടാതെ വന്നു. എസ്റ്റാബ്ളിഷ്ഡ് ആക്‌ട്രസിനെ നോക്കേണ്ടിവരും എന്നു കരുതിയ സമയത്താണ് ഞാൻ അനുവിനെ കാണുന്നത്. വേണ്ട എന്നു പറയണമെന്ന് ഉദ്ദേശിച്ചു തന്നെയാണ് ഞാൻ അനുവിനെ കാണാൻ പോയത്. പക്ഷേ, ചെന്നു കണ്ടപ്പോൾത്തന്നെ അനു ആ കാരക്ടറാണെന്നു ഫീൽ ചെയ്തു.



ഡയലോഗ് കൊടുത്തപ്പോൾ അനു അതു കറക്ടായി പറഞ്ഞു. അങ്ങനെയാണ് അനു സെലക്ടായത്. അതു സംഭവിക്കുന്നതാണ്. നമ്മൾ ശരിയായ സമയത്ത് കൃത്യമായ ആളിലേക്കു തന്നെ എത്തിച്ചേരുന്നു എന്നാണ് ഒരു ആക്ടർ ഒരു സിനിമയിലേക്കു വരുന്നതിനെക്കുറിച്ച് എനിക്കു തോന്നിയിട്ടുള്ളത്. ഞങ്ങളെ സംബന്ധിച്ചും അനുവിനെ സംബന്ധിച്ചും ഇതിനുമുന്പ് എന്‍റെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളവരെ സംബന്ധിച്ചുമൊക്കെ അതു ഭാഗ്യവശാൽ സംഭവിച്ചതാണ്. നമ്മൾ നല്ല ഉദ്ദേശ്യത്തോടെ ചെയ്താൽ അതു സംഭവിക്കുമെന്നാണ് എന്‍റെ അനുഭവത്തിൽ നിന്നു ബോധ്യമായിട്ടുള്ളത്.




മാലിനി എന്ന കഥാപാത്രത്തിന്‍റെ പശ്ചാത്തലം...

കോതമംഗലം പ്രദേശത്തു ജനിച്ചുവളർന്ന പെണ്‍കുട്ടിയാണു മാലിനി. ഡാൻസ് പഠിച്ചു കലാകാരിയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അതിനൊരുങ്ങി. കോളജിൽ കലാതിലകമൊക്കെയായി. പക്ഷേ, അതിനുശേഷം ജീവിതം വഴിമാറിപ്പോയി. അങ്ങനെ, ഒരു ഫ്ളാറ്റിൽ ഒതുങ്ങിക്കൂടുന്ന ഒരവസ്ഥയിലാണു രാമൻ എന്നയാളെ പരിചയപ്പെടുന്നത്. അത് മാലിനിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.




രാമന്‍റെ ഏദൻതോട്ടം...വിചിത്രമായ ആ പേരിലെത്തിയത്...

ഷൂട്ടിംഗിനു മുൻപേ തീരുമാനിച്ച പേരാണ് രാമന്‍റെ ഏദൻതോട്ടം. സിനിമയ്ക്കു പല പേരുകൾ ആലോചിക്കും. അതിൽ ഒരു പേര് എനിക്ക് ഇഷ്ടപ്പെട്ടാൽ ഒരുപാടുപേരോട് ചോദിക്കും. അവർക്കൊക്കെ ഇഷ്ടപ്പെട്ടാലേ അത് ഇടാറുള്ളൂ. ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ്. റാം മേനോന്‍റെ റിസോർട്ടിന്‍റെ പേരാണ് ഏദൻതോട്ടം.




ഫാമിലിക്ക് ഇഷ്ടമുള്ള ഒരു സിനിമയായി ഇതു മാറുമോ....?

നമ്മൾ തന്നെ ഒരു സിനിമയെടുത്തിട്ട് അതു ഗംഭീരമാണെന്നു നമ്മൾതന്നെ പറയുന്നതിൽ അർഥമില്ല. നമ്മുടെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായിട്ടുണ്ട് എന്നു മാത്രമാണ് ആകെ പറയാനാകുന്നത്. നിങ്ങൾ ടിക്കറ്റെടുത്തു തിയറ്ററിൽ കയറിയാൽ ആ പണത്തിന്‍റെ മൂല്യം തിരിച്ചുകൊടുക്കുന്ന പടം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് എങ്ങനെയാകുമെന്നു പറയാനാവില്ല. നാലു ദിവസം കഴിയുന്പോൾ സിനിമ റിലീസാവും. പ്രേക്ഷകരാണു വിലയിരുത്തേണ്ടത്. അവർക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നറിയില്ല. പിന്നെ, സിനിമയിൽ ഇഷ്ടം എന്നുപറയുന്നത് ഏറെ ആപേക്ഷികമാണ്. എന്‍റെ ഇഷ്ടം നിങ്ങളുടെ ഇഷ്ടം ആകണമെന്നില്ല. ഇതു കൂടുതൽപേർക്ക് ഇഷ്ടപ്പെടുന്ന സിനിമയാവട്ടെ എന്ന് ആഗ്രഹിക്കാം.




കാടിന്‍റെ പശ്ചാത്തലം ഈ സിനിമയിൽ...

മാലിനി, രാമൻ എന്നതുപോലെ തന്നെ രണ്ടു പ്രധാന കാരക്ടേഴ്സാണ് കാടും നഗരവും. രണ്ടു വ്യത്യസ്ത ലോകങ്ങളിൽ നടക്കുന്ന കഥയാണിത്. അവ രണ്ടു കഥാപാത്രങ്ങളായിട്ടുതന്നെ അനുഭവപ്പെടുമെന്നാണ് എന്‍റെ വിശ്വാസം. വാഗമണിലും കൊച്ചിയിലുമായിരുന്നു ചിത്രീകരണം. ഗ്രാഫിക്സ് കുറവാണ്. റിയൽ ആയിട്ടു തന്നെയാണു ഷൂട്ട് ചെയ്തിരിക്കുന്നത്.




സാങ്കേതികവിഭാഗത്തിന്‍റെ സപ്പോർട്ട് ഈ സിനിമയിൽ...

കാമറ ചെയ്തിരിക്കുന്നതു മധു നീലകണ്ഠൻ. സംഗീതം ബിജിബാൽ. എഡിറ്റർ വി. സാജൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. ആർട്ട് ഡയറക്ടർ അജയ് മങ്ങാട്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ മനോജ് പൂങ്കുന്നം. കോസ്റ്റ്യൂംസ് അരുണ്‍ മനോഹർ. പോസ്റ്റർ ഡിസൈൻ ആന്‍റണി സ്റ്റീഫൻസ് ക്രോം സെൻട്രൽ പിക്ചേഴ്സ് ഡിസ്ട്രിബ്യൂഷൻ.




ഈ സിനിമയുടെ ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളി...

ആ കാട് ഷൂട്ട് ചെയ്യുക എന്നുള്ളതു തന്നെയായിരുന്നു. കാരണം, അതിന്‍റെ എല്ലാ സൗന്ദര്യത്തിലും അതിന്‍റെ വന്യതയിലും ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചു. ആ സ്ഥലം.. അതു മറ്റൊരു ലോകമാണെന്നും അവിടെ പോകണമെന്നും തോന്നിക്കുന്ന രീതിയിൽ ഷൂട്ട് ചെയ്യുക എന്നതു തന്നെയായിരുന്നു ഈ സിനിമയിലെ ഏറ്റവും വലിയ ചലഞ്ച്. ചില ദൃശ്യങ്ങൾ ഡ്രോണ്‍ ഉപയോഗിച്ചു പകർത്തിരുന്നു.

.


സന്ദേശം നല്കുന്നതാവണം സിനിമ എന്ന കാഴ്ചപ്പാടുണ്ടോ...?

ഇല്ല. സിനിമ സന്ദേശം കൊടുക്കേണ്ട ഒരു കാര്യമാണെന്നും അതു കേട്ടതുകൊണ്ട് ആളുകൾ നന്നാകാനോ മോശമാകാനോ സാധ്യതയുണ്ടെന്നും എനിക്കു തോന്നുന്നില്ല. എന്‍റർടെയ്ൻമെന്‍റിനു വേണ്ടിയാണ് ആളുകൾ സിനിമ കാണുന്നത്. തിയറ്ററിൽ സിനിമകൾ റിലീസ് ചെയ്യുന്നത് ആളുകളെ എന്‍റർടെയ്ൻ ചെയ്യിക്കാൻ വേണ്ടിയിട്ടാണ്. അല്ലാതെ, ആളുകൾ ആ സിനിമ കണ്ടിട്ടു നന്നാവണം അല്ലെങ്കിൽ ചീത്തയാവണം എന്നു വിചാരിച്ചിട്ടല്ല. സിനിമയ്ക്കു സന്ദേശമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. സന്ദേശം സ്വാഭാവികമായി വരുന്നുണ്ടെങ്കിൽ ഓകെ. അല്ലാതെ, അതിനു വേണ്ടി നിർബന്ധപൂർവം സന്ദേശംപോലെ ഒന്നു കൊടുക്കേണ്ട കാര്യമില്ല.




അജുവർഗീസിന്‍റെ കഥാപാത്രം മിക്ക ചിത്രങ്ങളിലുമെന്നപോലെ കോമഡി ട്രാക്കിൽ ഒതുങ്ങിനിൽക്കുന്നതാകുമോ....?

അജുവിന്‍റെ കഥാപാത്രം രാമന്‍റെ കസിനാണ്. ശത്രുഘ്നൻ എന്നാണു പേര്. കോമഡിക്കു വേണ്ടിയല്ല അത്. റിയൽ കാരക്ടർ തന്നെയാണ്. കുറച്ചു ഫണ്ണി സ്റ്റൈലിലാണ് അതു പോകുന്നത് എന്നേയുള്ളൂ. രമേഷ് പിഷാരടിയുടെ കാരക്ടറും അങ്ങനെ തന്നെയാണ്. ജോജു ജോർജ് എൽവിസ് ചുമ്മാർ എന്ന കഥാപാത്രമാകുന്നു. വർമാജിയായി രമേഷ് പിഷാരടി. മുത്തുമണി, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ വരുന്നു.




ബിജിബാലിന്‍റെ സംഗീതത്തിന് ഈ സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ട്...‍?

ഈ സിനിമ ജനങ്ങളിലേക്ക് എത്തുന്നതിനു രണ്ടു ഘടകങ്ങൾ - വളരെ ഒൗട്ട്സ്റ്റാൻഡിംഗ്(ഉന്നത നിലവാരത്തിലുളള) ആയ സിനിമാട്ടോഗ്രഫിയും മ്യൂസിക്കും - വളരെ പ്രധാനമാണെന്ന് ഷൂട്ടിംഗിനു മുന്പുതന്നെ എനിക്കു തോന്നിയിരുന്നു. അതുരണ്ടും നന്നായി വന്നിട്ടുണ്ടെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സന്തോഷ് വർമയാണു ഗാനരചന നിർവഹിച്ചത്. അകലെ ഒരു കാടിന്‍റെ... എന്ന ഗാനം ശ്രേയാഘോഷാൽ പാടിയിരിക്കുന്നു. കവിത എഴുതുന്നു...എന്ന ഗാനം സൂരജ് സന്തോഷും മാവിലക്കുടിൽ...എന്ന ഗാനം രാജലക്ഷ്മിയും പാടിയിരിക്കുന്നു.




കരിയറിയിൽ എട്ടു വർഷങ്ങൾ, എട്ടു സിനിമകൾ...തിരിഞ്ഞുനോക്കുന്പോൾ പ്രചോദിതമാകുന്നത്..

അങ്ങനെയൊന്നുമില്ല. നമ്മൾ എപ്പോഴും വിലയിരുത്തപ്പെടുന്നത് അവസാനത്തെ സിനിമയിലൂടെയാണ്. അതു മോശമായാൽ എല്ലാം മോശമായി എന്നു വിലയിരുത്തപ്പെടും എന്നതാണ് നിർഭാഗ്യവശാൽ സിനിമയുടെ ഒരു കുഴപ്പം. ഓരോ സിനിമയും പുതിയ സിനിമയാണ് അല്ലെങ്കിൽ, ആദ്യത്തെ സിനിമയാണ് അല്ലെങ്കിൽ, അവസാനത്തെ സിനിമയാണ് എന്ന രീതിയിലാണു ചെയ്യുന്നത്. കാരണം ഇനിയൊരു സിനിമ ചെയ്യാൻ അവസരം കിട്ടുമോ എന്നു നമുക്കറിയില്ല. കൂടുതൽ സിനിമകൾ ചെയ്യുന്പോൾ സിനിമ എന്ന മാധ്യമവുമായി നമ്മൾ പൊരുത്തപ്പെടുന്ന ഒരു അവസ്ഥയിലെത്തും. നമുക്ക് അതു കംഫർട്ടബിളാണ്, അതിൽ കുറച്ചു പരീക്ഷണങ്ങൾ ചെയ്യാം എന്നു തോന്നുന്ന ഒരവസ്ഥയിലെത്തും.




സ്വന്തമായി എഴുതി സംവിധാനം ചെയ്യുന്നതാണോ കംഫർട്ടബിൾ...‍?

ഞാൻ എഴുതുന്ന ഒരാളാണ്. അതുകൊണ്ട് എന്‍റെതന്നെ സ്ക്രിപ്റ്റുകളണ് ഇതേവരെ ചെയ്തിട്ടുള്ളത്. എനിക്ക് അങ്ങനെയല്ലാതെ ചെയ്യാൻ പറ്റുമോ എന്നറിയില്ല. കാരണം ഞാൻ എന്‍റെ സ്ക്രിപ്റ്റുകളാണു ഷൂട്ട് ചെയ്യാറുള്ളത്. എനിക്ക് അങ്ങനെയേ ചെയ്യാനാവൂ എന്നു തോന്നുന്നു. കാരണം ഷൂട്ടിംഗ് സമയത്തു ഞാൻ സ്ക്രിപ്റ്റിൽ ഏറെ മാറ്റങ്ങൾ വരുത്താറുണ്ട്. വേറൊരാളുടെ സ്ക്രിപ്റ്റ് അതുപോലെ നമുക്കു മാറ്റാൻ പറ്റുകയില്ലല്ലോ.

അടുത്ത പ്രോജക്ട്...

ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു പടങ്ങളുണ്ട്. അതിൽ ഏതാണെന്നു തീരുമാനമായിട്ടില്ല. ത്രഡുകൾ മനസിലുണ്ട് എന്നതിനപ്പുറം സ്ക്രിപ്റ്റിംഗ് ഒന്നും ആയിട്ടില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.