Star Chat |
Back to home |
|
നായകനാകണം, പക്ഷേ, സമയമായിട്ടില്ല - ഗണപതി |
|
|
പുത്തൻപണം, ജോർജേട്ടൻസ് പൂരം, ഹണീബി 2, മുന്തിരിവള്ളികൾ തളിർക്കുന്പോൾ, കവി ഉദ്ദേശിച്ചത്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ വ്യത്യസ്തതയുള്ള വേഷങ്ങളിലൂടെ രണ്ടാംവരവു ശ്രദ്ധേയമാക്കുകയാണ് യുവതാരം ഗണപതി. ഹാപ്പി വെഡ്ഡിംഗ് സംവിധായകൻ ഒമറിന്റെ ചങ്ക്സാണ് ഗണപതിയുടെ അടുത്ത റിലീസ്. സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിലൂടെ ബാലതാരമായി തുടക്കം. 5-6 ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യ സിനിമ ചെയ്തത്. ഇത്ര നാൾ കഴിഞ്ഞിട്ടും വിനോദയാത്രയിലെ പാലും പഴവും കൈകളിലേന്തി.. എന്ന പാട്ടും ആ സീനും ആളുകളുടെ മനസിലുണ്ട്. പിന്നെ പ്രാഞ്ചിയേട്ടനിലെ ജഗതി ചേട്ടനൊപ്പമുള്ള സീനും. "ഇപ്പോഴും ടീവിയിൽ പ്രാഞ്ചിയേട്ടൻ കാണുന്പോൾ ഇത്രയും വലിയ ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കാനായതു വലിയ ഭാഗ്യമായി അല്ലെങ്കിൽ അവാർഡ് എന്ന പോലെ കരുതുന്നു...' പയ്യന്നൂർ കോളജിൽ മൂന്നാംവർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ യുവതാരം ഗണപതി സംസാരിക്കുന്നു... സിനിമയിലേക്കുള്ള വഴി... അച്ഛൻ സതീഷ് പൊതുവാൾ ടി.വി.ചന്ദ്രൻ സാറിന്റെ അസിസ്റ്റന്റായിരുന്നു. ഡാനി, പൊന്തൻമാട, ഓർമകൾ ഉണ്ടായിരിക്കണം തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ജയരാജ് സാറിന്റെ കോ ഡയറക്ടറായിരുന്നു. അച്ഛനൊപ്പം ബാല്യകാലത്തു തന്നെ ഞാൻ സെറ്റിൽ പോകാറുണ്ടായിരുന്നു. മൂന്ന് - നാല് ക്ലാസിൽ പഠിക്കുന്പോൾത്തന്നെ ഞാൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുതുടങ്ങി. കാമറാമാൻ എസ്. കുമാർ സാറിന്റെ മകൻ കുഞ്ഞുണ്ണി ചേട്ടനുമൊത്താണ് ഞാൻ ആദ്യമായി വർക്ക് ചെയ്തത്. ദി എഗ് എന്ന ഷോർട്ടിഫിലിമിൽ നായക കഥാപാത്രമായി അഭിനയിച്ചു. ആ ഷോർട്ട് ഫിലിം ഇറങ്ങിയതിനുശേഷം എനിക്കു ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റിനും കുഞ്ഞുണ്ണിച്ചേട്ടനു ബെസ്റ്റ് ഡയറക്ടർക്കുമുള്ള അറ്റ്ലസ് - ജീവൻ ടിവി അവാർഡ് ലഭിച്ചിരുന്നു. അങ്ങനെ എസ്. കുമാർ സാറുമായും ഫാമിലിയുമായും നല്ല അടുപ്പത്തിലായി. തുടർന്നാണ് സത്യൻ അന്തിക്കാട് സാർ എന്നെ വിനോദയാത്രയിലേക്കു വിളിച്ചത്. എസ്. കുമാർ സാർ ആയിരുന്നു അതിൽ കാമറ ചെയ്തത്. വിനോദയാത്രയാണ് എന്റെ ആദ്യത്തെ സിനിമ. രഞ്ജിത്തിനൊപ്പം വീണ്ടും... രഞ്ജിത്ത് സാറുമൊത്തുള്ള എന്റെ മൂന്നാമത്തെ പടമാണു പുത്തൻപണം. പ്രാഞ്ചിയേട്ടനും സ്പിരിറ്റിനും ശേഷം വീണ്ടും രഞ്ജിത്ത് സാർ വിളിച്ചപ്പോൾ വലിയ സന്തോഷം തോന്നി. കാരണം, അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക എന്നത് എപ്പോഴും വലിയ അനുഭവം തന്നെയാണ്. പുതിയ ചിത്രങ്ങളിൽ വേഷം പ്രതീക്ഷിക്കുന്നതായി ഞാൻ അദ്ദേഹത്തോട് ഇടയ്ക്കു പറയുമായിരുന്നു. എനിക്ക് അത്തരത്തിൽ സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണു രഞ്ജിത്ത് സാർ. പ്രാഞ്ചിയേട്ടനുശേഷം മമ്മൂക്കയുടെ കൂടെ ആ ടീമിനൊപ്പം വർക്ക് ചെയ്യാനായതിൽ അതിലേറെ സന്തോഷം. അവരുടെ കൂടെ പുതിയ കാര്യങ്ങളാണു പഠിച്ചുകൊണ്ടിരിക്കുന്നത്. ഏറെ രസകരമായിരുന്നു. ഗോവ, എറണാകുളം, ഒറ്റപ്പാലം, ഉൗട്ടി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. പുത്തൻപണത്തിലെ കഥാപാത്രത്തെക്കുറിച്ച്... കഥാപാത്രത്തിന്റെ പേര് ഷൈൻ. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം. ചിക് കിംഗിൽ ഡെലിവറി ബോയി ആയി വർക്ക് ചെയ്യുന്ന ഒരു സാധാരണ പയ്യൻ. മിയ എന്ന പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാകുന്നു. നിരഞ്ജനയാണ് എന്റെ പെയറായി അഭിനയിച്ചത്. പടത്തിൽ ഞങ്ങൾ ഉൾപ്പെട്ട ഒരു സോംഗ് ഉണ്ട്. എന്റെ കൂടെ നടക്കുന്ന പയ്യനാണു മുത്തു. സ്വരാജ് ഗ്രാമികയാണു മുത്തുവായി വേഷമിടുന്നത്. മുത്തുവിലൂടെയാണു പിന്നീടു കഥയുടെ വഴിത്തിരിവ്. സ്വരാജിനെ കാണുന്പോൾ പ്രാഞ്ചിയേട്ടനിൽ ഞാൻ വന്നു നിന്നതുപോലെയാണ് എനിക്കു ഫീൽ ചെയ്തത്. നല്ല രീതിയിൽ സ്വരാജ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു. തിരുവനന്തപുരത്താണ് സ്വരാജിന്റെ വീട്. എന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ല റിപ്പോർട്ടുകളാണു വരുന്നത്. ചങ്ക്സിന്റെ ഡബ്ബിംഗും പ്രമോഷൻ പരിപാടികളുമായി നിൽക്കുന്നതിനാൽ പടം ഇറങ്ങിയശേഷം രഞ്ജിത്ത്സാറിനെ വിളിക്കാനായില്ല. മാത്രമല്ല, എനിക്കു സെമസ്റ്റർ പരീക്ഷ നടന്നുകൊണ്ടിരിക്കുകയുമാണ്. നിരഞ്ജന, സ്വരാജ്, വിശാഖ്...പുത്തൻപണത്തിലെ യൂത്ത്ട്രാക്ക്... പുത്തൻപണത്തിൽ വലിയവരുടെ ട്രാക്ക് പോകുന്നതിനു പാരലലായി തന്നെ യൂത്തിന്റെ ഒരു ട്രാക്ക് പോകുന്നുണ്ടായിരുന്നു. ഒരു സൈഡിൽ മമ്മൂക്ക, മാമുക്കോയ, സിദ്ധിക്ക്... അങ്ങനെ കുറേപ്പേർ. അതിനൊപ്പം നിരഞ്ജന, സ്വരാജ്, വിശാഖ്, ഞാൻ... യൂത്തിന്റെ ഒരു ട്രാക്കും പോകുന്നുണ്ടായിരുന്നു. നിരഞ്ജന, വിശാഖ് നായർ എന്നിവരുമായി ആദ്യത്തെ പടമാണ് പുത്തൻപണം. പുത്തൻപണത്തിലൂടെയാണു വിശാഖിനെ പരിചയപ്പെടുന്നത്. അപ്പോൾ ഞാൻ ആനന്ദം കണ്ടിട്ടില്ലായിരുന്നു. പിന്നീടാണ് ആനന്ദം കണ്ടത്. ആനന്ദത്തിൽ ഏറെ ഇഷ്ടപ്പെട്ട പെർഫോമൻസായിരുന്നു വിശാഖിന്റേത്. രഞ്ജിത്തിനൊപ്പമുള്ള അനുഭവങ്ങൾ... രഞ്ജിത്ത് സാറിന് എന്റെ അച്ഛനുമായി നല്ല സൗഹൃദമാണ്. അദ്ദേഹം എപ്പോഴും എന്റെ ഒരു ഗുരുവാണ്. കാരണം, പ്രാഞ്ചിയേട്ടനിലൂടെ ഒരിക്കലും ആരും മറക്കാത്ത കഥാപാത്രത്തെ സമ്മാനിച്ചത് അദ്ദേഹമാണ്. അവിടെനിന്നു കുറേ പഠിച്ചിട്ടുണ്ട്. മമ്മൂക്കയുടെ കൂടെ ആദ്യത്തെ ചിത്രം. വേണുസാറായിരുന്നു കാമറ. ജഗതിചേട്ടന്റെ കൂടെ എനിക്ക് കുറേ മനോഹരമായ സീനുകൾ ചെയ്യാനായി. എനിക്കു ചിലപ്പോൾ ഇന്നു കിട്ടാത്ത ഒരു ഭാഗ്യമായിരിക്കാം അത്. രഞ്ജിത്ത് സാർ എന്നതു വാസ്തവത്തിൽ ഒരു സ്കൂളാണ്. എന്തു തെറ്റുണ്ടെങ്കിലും അദ്ദേഹമതു പറഞ്ഞുതരും. ഒരു കാരണവരെന്ന ഫീലാണ് രഞ്ജിത്ത് സാറിനെക്കുറിച്ച് ഉള്ളത്. എപ്പോൾ വേണമെങ്കിലും വിളിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്. എന്നോടുള്ള ആ ഇഷ്ടം കൊണ്ടുതന്നെയാവണം മൂന്നാമതും എന്നെ തന്റെ സിനിമയുടെ ഭാഗമാക്കിയത്. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം, അനുഭവം... മമ്മൂക്കയുമൊത്തുള്ള എന്റെ രണ്ടാമത്തെ സിനിമയാണു പുത്തൻപണം. പ്രാഞ്ചിയേട്ടൻ ദ സെയിന്റ് ആയിരുന്നു ആദ്യചിത്രം. അതിനുശേഷം അദ്ദേഹത്തെ ഇടയ്ക്കിടെ സെറ്റുകളിൽ വച്ചു കാണാറുണ്ടായിരുന്നു. പുത്തൻപണത്തിൽ ജോയ്ൻ ചെയ്യുന്നതിനു മുന്‍പ് കണ്ടപ്പോൾ നീ വളർന്നോ, മീശയൊക്കെ വച്ചല്ലോ എന്നൊക്കെ പറഞ്ഞു. മമ്മൂക്ക എപ്പോഴും ഏറെ സപ്പോർട്ടാണ്. മമ്മൂട്ടി വലിയ ജാഡയാണന്നൊക്കെ എല്ലാവരും പറയും. പക്ഷേ, നേരിൽകണ്ട ഒരാളെന്ന നിലയിൽ ഞാൻ പറയുന്നു അദ്ദേഹം വളരെ സിൻസിയറായ ഒരു മനുഷ്യനാണ്. സിൻസിയറായി മാത്രമേ പെരുമാറുകയുള്ളൂ. സിനിമയിൽ കുറേപേരെ കാണുന്പോൾ ആ ഒരു ടൈമിൽ മാത്രം സൗഹൃദം പുലർത്തുന്നവരുണ്ടാവും. അതേസമയം സിൻസിയറായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമുണ്ടാവും. സിൻസിയറാണു മമ്മൂക്ക. ഇന്നു കണ്ടിട്ടു നാളെ മറന്നു പോയെന്നു മമ്മൂക്ക പറയില്ല. കാരണം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെങ്കിൽ സിൻസിയറായി അദ്ദേഹത്തിന് അത് ഓർമയുണ്ടാവും. അത്തരത്തിൽ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ നിലനിർത്തുന്ന ഒരാളാണു മമ്മൂക്ക. മോഹൻലാലിന് ഒപ്പമുള്ള അഭിനയം, അനുഭവം... ഷാജി കൈലാസ് സാറിന്റെ അലിഭായ് എന്ന പടത്തിലാണ് ലാലേട്ടനുമായി ആദ്യമായി ഒന്നിച്ചത്. ആ സിനിമയിൽ ലാലേട്ടനെ ഇൻട്രഡ്യൂസ് ചെയ്യുന്നതു ഞാനാണ്. പിന്നെ, പകൽ നക്ഷത്രങ്ങൾ. അതിൽ അനൂപ് മേനോന്റെ ചെറുപ്പം. ലാലേട്ടന്റെ മകനായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം ഇന്നത്തെ ചിന്താവിഷയം. ലേറ്റസ്റ്റായി ചെയ്തതു മുന്തിരിവള്ളികൾ തളിർക്കുന്പോൾ. മുന്തിരിവള്ളികളിൽ ജിതിൻ എന്ന കഥാപാത്രം. കുറച്ചേ ഉള്ളുവെങ്കിലും ആ പടത്തിൽ പ്രധാന ഘടകമായിരുന്നു എന്റെ കഥാപാത്രം. ജിബുചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം വിളിച്ചപ്പോൾ സന്തോഷം തോന്നി. പിന്നെ, ലാൽസാറിനൊപ്പം അത്രയും നല്ല ഒരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ലാൽ സാറിനൊപ്പം ഇപ്പോഴും അഭിനയിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ, എനിക്ക് ഏറ്റവും കൂടുതൽ പരിചയം മമ്മൂക്കയെയാണ്. കാരണം പ്രാഞ്ചിയേട്ടനിൽ ഒരു മുഴുനീള കഥാപാത്രം മമ്മൂക്കയൊടൊപ്പം ചെയ്തതുകൊണ്ടാവാം. ലാലേട്ടൻ ഏറെ കൂൾ മനുഷ്യനാണ്. അത്രയും കൂൾ ആവാൻ നമ്മളെക്കൊണ്ടൊന്നും പറ്റില്ല. പെരുമാറ്റത്തിലും ആക്ടിംഗിലുമൊക്കെ ഏറെ ഈസിനെസാണ്. നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണത്. രണ്ടാംവരവിലെ മറ്റു ചിത്രങ്ങളെക്കുറിച്ച്.. രാജീവ് രവിയുടെ കമ്മട്ടിപ്പാടമായിരുന്നു റീ എൻട്രിയിലെ ആദ്യപടം. രണ്ടു സീനിൽ. ചാർലി എന്ന കഥാപാത്രം. പിന്നീടു കവി ഉദ്ദേശിച്ചതും മുന്തിരിവള്ളികളും. കവി ഉദ്ദേശിച്ചതിനുശേഷമാണു ഹണീബി 2 ചെയ്തത്. ഏറെ രസമുള്ള ഒരു ടീമായിരുന്നു. ഫ്രണ്ട്ഷിപ്പിന്റെ ഒരു പടമായിരുന്നു ഹണീബി 2. ഒമറിന്റെ ചങ്ക്സിലെ വിശേഷങ്ങൾ... വളരെയേറെ പ്രതീക്ഷയുള്ള, വിജയസാധ്യത ഏറെയുള്ള പടമാണു ചങ്ക്സ്. ഹണീ ബീ 2 നുശേഷം ബാലുവർഗീസുമായും പുത്തൻപണത്തിനുശേഷം വിശാഖുമായും ഒന്നിക്കുന്ന പടം. ധർമജൻ ചേട്ടനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധർമജൻ ചേട്ടനും പണ്ടേ അറിയാവുന്ന ഒരു സുഹൃത്താണ്. ഞങ്ങൾ ഏറ്റവുമധികം ആസ്വദിച്ച, രസകരമായ ഒരു ലൊക്കേഷൻ ആയിരുന്നു അത്. എൻജി. കോളജിലെ പിള്ളേരുടെ കഥയാണ് ചങ്ക്സ്. പക്ഷേ, കഥ മുഴുവൻ നടക്കുന്നത് കോളജിലല്ല. പക്ഷേ, നാല് എൻജി. വിദ്യാർഥികളുടെ കഥയാണ്. കോളജിനു പുറമേയും വളരെ രസകരമായ സംഭവങ്ങൾ നടക്കുന്നുണ്ട്. ഒരു മിനിറ്റു പോലും പ്രേക്ഷകരെ ബോറടിപ്പിക്കില്ല ചങ്ക്സ്. കാരണം, കോമഡിയും സസ്പെൻസും ട്വിസ്റ്റുമൊക്കെയുള്ള കഥയാണ്. മേയ് 12നാണ് റിലീസിംഗ്. റിയാസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നാല് എൻജി. വിദ്യാർഥികളിൽ ഒരാളായി വേഷമിട്ടിരിക്കുന്നു. ഈ നാലുപേരും വളരെയടുത്ത ചങ്ക്സാണ്. എന്തുപ്രശ്നമുണ്ടായാലും ഒന്നിച്ചു നേരിടുന്നവർ. മറ്റുള്ള മൂന്നുപേർ മെക്കാനിക്കൽ എൻജി.വിദ്യാർഥികളാണ്. അവരുടെ ക്ലാസിൽ പെണ്‍കുട്ടികളില്ല. എന്റെ കഥാപാത്രം കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. എന്റെ ക്ലാസിൽ പെണ്‍കുട്ടികളുണ്ട്, ധാരാളം. ഹണിറോസ് അവതരിപ്പിക്കുന്ന കഥാപാത്രം ഈ കോളജിൽ വരുന്നതും അതിനുശേഷമുള്ള രസകരങ്ങളായ സംഭവങ്ങളുമാണ് ഈ സിനിമ. ഹണി റോസ് ബാലുവിന്റെ പെയറായിട്ടാണു വരുന്നത്. ബാലു ഉൾപ്പെടെ ഞങ്ങളെല്ലാവരും മുഖ്യകഥാപാത്രങ്ങളാണ്. അതാണ് ഈ പടത്തിലേക്കു ചെന്നപ്പോൾ ഒമറിക്കയുടെ സ്പെഷാലിറ്റിയായി എനിക്കു തോന്നിയത്. ലാൽ, സിദ്ധിക് എന്നിവരും മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഠനവും അഭിനയവും... അടുത്തു കുറേ സിനിമകളിൽ അടുപ്പിച്ച് അഭിനയിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ വർഷം കുറേ ക്ലാസുകൾ മിസ് ചെയ്യേണ്ടി വന്നു. പക്ഷേ, കോളജിലെ അധ്യാപകർ, ഡിപ്പാർട്ട്മെന്റ് ഹെഡ് ദിനേശ് സാർ, അജിത് സാർ... എല്ലാവരും നല്ല സപ്പോർട്ടാണ്. അതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. റോൾ സെലക്ഷൻ.. വരുന്നതെല്ലാം എടുത്തു ചെയ്യാറില്ല. കാരണം, 22 വയസേ ആയിട്ടുള്ളൂ. എനിക്ക് സമയമുണ്ട്. എല്ലാ പടത്തിലും കയറി മുഖം കാണിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ നല്ലതെന്നു തോന്നുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ. നല്ല പ്രോജക്ടുകൾ വരുന്പോൾ ചെയ്യണമെന്നാണു വിചാരിക്കുന്നത്. ഇനിയും ആളുകൾ നമ്മുടെ മുഖം കാണേണ്ടതാണ്. നല്ല കാരക്ടേഴ്സ് വരുന്പോൾ ചെയ്യും. മുന്തിരിവള്ളികളിൽ കുറച്ചു സീനുകളിൽ മാത്രമേയുള്ളൂ. പക്ഷേ, അത് പടത്തിൽ പ്രധാന ഘടകമാണെന്നു മനസിലാക്കിയതുകൊണ്ടാണ് ആ റോൾ സ്വീകരിച്ചത്. അതേപോലെ തന്നെ പുത്തൻപണത്തിൽ രഞ്ജിത്ത് സാർ വിളിച്ചു തന്ന കാരക്ടറാണു ചെയ്തിരിക്കുന്നത്. സിനിമയിലെ സ്വപ്നങ്ങൾ.. സിനിമയിൽ തന്നെ നിൽക്കണമെന്നാണു സ്വപ്നം. എന്റെ സഹോദരൻ ചിദംബരം രാജീവ് രവിയുടെ കാമറ അസിസ്റ്റന്റാണ്. അസിസ്റ്റന്റ് ഡയറക്ടറാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് അടുത്തുചെയ്ത പടം. കമ്മട്ടിപ്പാടത്തിന്റെ എഡിറ്റർ അജിത്കുമാറിന്റെ സ്വന്തം പടം ഇപ്പോൾ കോഴിക്കോട്ടു തുടങ്ങിയിട്ടുണ്ട്. അതിൽ അസിസ്റ്റന്റ് ഡയറക്ടാറായി വർക്ക് ചെയ്യുന്നു. തെലുങ്കിൽ സ്വതന്ത്ര ഛായാഗ്രാഹകനായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. എല്ലാവരും ഈ ഫീൽഡിൽ തന്നെയാണ്. ഈ ഫീൽഡിൽ തന്നെ നിൽക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എനിക്ക് ചെയ്യാനാകുന്ന ഏതെങ്കിലും കഥാപാത്രങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും വർക്കോ ചെയ്യുക എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. നായകനാവുക എന്നതു സ്വപ്നമല്ലേ... തീർച്ചയായും അത്തരം സ്വപ്നങ്ങളുണ്ട്. പക്ഷേ, അതിനുള്ള ടൈം ആയിട്ടില്ല. അല്ലെങ്കിൽ എന്റെ പ്രായത്തിനൊത്ത ഒരു സബ്ജക്ട് കിട്ടണം. അല്ലാതെ ഇപ്പോൾ വലിയ നായകൻ, ഫൈറ്റ്...അത്തരം സംഭവങ്ങൾ ചെയ്യുന്നതിൽ താത്പര്യമില്ല. അതിനൊക്കെ കുറച്ചുകൂടി കഴിയട്ടെ എന്നാണു ഞാൻ വിചാരിക്കുന്നത്. ഡ്രീം റോൾ, ഡ്രീം പ്രോജക്ട് എന്താണ്... എനിക്ക് ഇന്ററസ്റ്റിംഗ് ആയ ഒരു സബ്ജക്ട് വന്നുകഴിഞ്ഞാൽ അത് എന്തായാലും ഡ്രീംപ്രോജക്ട് തന്നെയായിരിക്കും. ആക്ഷൻ പടം ചെയ്യണം എന്നൊന്നുമില്ല. നായക കഥാപാത്രമായി ഒരു സിംപിൾ കാരക്ടർ, നല്ല ഒരു കഥ അല്ലെങ്കിൽ ഒരു ത്രെഡ് കിട്ടിയാൽ അത് എന്തായാലും ഡ്രീം പ്രോജക്ട് ആയിരിക്കും. നല്ല സിനിമകൾ, നല്ല തിരക്കഥകൾ.. അതു ഡ്രീം പ്രോജക്ട് തന്നെയായിരിക്കും. വീട്ടുകാര്യങ്ങൾ.. വീട് പയ്യന്നൂരിൽ. വീട്ടിൽ അമ്മ, അച്ഛൻ, ചേട്ടൻ, അമ്മൂമ്മ. അച്ഛൻ സതീഷ് പൊതുവാൾ. അമ്മ അപർണ പയ്യന്നൂരിലെ ഒരു സ്കൂളിൽ വൈസ് പ്രിൻസിപ്പാളാണ്. ചേട്ടൻ ചിദംബരം. അടുത്ത സിനിമകൾ.. മേയ് വരെ സെമസ്റ്റർ പരീക്ഷകളാണ്. അതിനാൽ ഇപ്പോൾ ഒന്നൊരമാസം പടം ചെയ്യുന്നില്ല. ചങ്ക്സിനുശേഷം കമിറ്റ് ചെയ്ത പടം - സജി സുരേന്ദ്രന്റെ ഖുബ്ബൂസ് - രണ്ടുമാസം നീളുമെന്നാണ് അറിയുന്നത്. ദുബായിൽ ചിത്രീകരിക്കുന്ന പടം. മറ്റു ചില പ്രോജക്ടുകളുടെ ചർച്ചകൾ തുടരുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|