Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"സൂര്യകാന്തഃയിൽ തുണയായത് നൃത്തപരിചയം'
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി മാത്രമല്ല സിനിമയിലെ നായികയുമാണ്. എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത സിനിമ സൂര്യകാന്തഃയാണു സിമിയെ നായികയാക്കിയത്. സഞ്ജു എസ്. ഉണ്ണിത്താൻ നിർമിച്ച സൂര്യകാന്തഃയിൽ രാജേഷ് ഹെബ്ബാറാണു നായകൻ. ഭരതനാട്യം കലാകാരിയായ സിമിയുടെ കലാജീവിതത്തിലേക്ക്, സിനിമാവിശേഷങ്ങളിലേക്ക്...

ഒന്നാം റാങ്കോടെ നൃത്തപഠനം

സ്കൂൾദിനങ്ങളിലാണ് സിമി നൃത്തവുമായി കൂട്ടുകൂടിയത്. പത്തിൽ പഠിക്കുന്പോഴായിരുന്നു അരങ്ങേറ്റം. അന്നുമുതൽ മുതൽ സ്റ്റേജ് പെർഫോമൻസ് തുടങ്ങി. കോളജിലെത്തിയപ്പോഴും നൃത്തം പഠനവിഷയമായി. സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നു ഭരതനാട്യം - കേരളനടനം ബിരുദവും കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഭരതനാട്യം എംഎയും ഒന്നാം റാങ്കോടെ വിജയിച്ചു. സിമി ഇപ്പോൾ കലാമണ്ഡലത്തിൽ നൃത്തത്തിൽ ഗവേഷണത്തിലാണ്.



കഥകളിവേഷത്തിനു ചേരുന്ന മുഖം

"കഥകളിയും സംസ്കൃതവും വശമുള്ള ഒരു നടിയെയാണ് സൂര്യകാന്തയുടെ അണിയറക്കാർ തേടിക്കൊണ്ടിരുന്നത്. ബിരുദത്തിനു കേരളനടനം പഠിച്ചിരുന്നു. അതിനു കഥകളിയുമായി ബന്ധമുണ്ട്. എംഎയ്ക്ക് സംസ്കൃതം പഠിച്ചിരുന്നു. പ്രൊഡക്ഷനിലെ റാം വഴിയാണ് സംവിധായകൻ എം. സുരേന്ദ്രൻ സാറിനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. അദ്ദേഹത്തിന്‍റെ മനസിലുള്ള ജാനകിയെ എന്നിൽ കണ്ടെത്തിയതു പോലെ. എന്‍റേതു കഥകളിവേഷത്തിനു പറ്റിയ മുഖമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ദിവസം സൂര്യകാന്തയുടെ സെറ്റിലെത്തി..' സൂര്യകാന്തഃയിലേക്കുള്ള വഴി ഇങ്ങനെയെന്നു സിമി.



കഥകളി കലാകാരിയായ ജാനകി

രാജേഷ് ഹെബ്ബാർ അവതരിപ്പിച്ച നാരായണൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ ജാനകിയുടെ വേഷമാണു സിമിക്കു സൂര്യകാന്തഃയിൽ. കഥകളി ആർട്ടിസ്റ്റാണു ജാനകി. കഥകളി സംഗീതകാരനാണ് നാരായണൻ. അവരുടെ പ്രണയം വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നു വിവാഹത്തിലെത്തുന്നു. കുടുംബവും കുട്ടികളുമാകുന്നു. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ നാരായണൻ കുലത്തൊഴിലായ മരപ്പണിയിലേക്കു മടങ്ങി.



വാർധക്യമെത്തുന്നതോടെ ജാനകി അസ്ഥി പൊടിയുന്ന രോഗം ബാധിച്ചു കിടപ്പിലായി. മക്കൾ മൂന്നു പേരുണ്ടെങ്കിലും അവർ ജീവിതതിരക്കുകളിലാണ്. ജാനകിയെ ജീവിതാവസാനം വരെ ശുശ്രൂഷിക്കാൻ നാരായണൻ മാത്രമാകുന്നു. "വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ താത്പര്യമില്ലാത്ത ഒരു തലമുറയുള്ള സമൂഹത്തിലാണു നാം ജീവിക്കുന്നത്. ഈ സിനിമ പുതിയ തലമുറയെ ഏറെ ചിന്തിപ്പിക്കുമെന്നാണു പ്രതീക്ഷ.' സിമി പറഞ്ഞു.

തുണച്ചതു നൃത്തം

നൃത്തത്തിലൂടെ കൈവന്ന ഭാവാഭിനയം സിനിമയിലെത്തിയപ്പോൾ തുണച്ചതായി സിമി. പക്ഷേ, നൃത്തമല്ലല്ലോ സിനിമ. എങ്കിലും അത് അഭിനയം അനായാസമാക്കി. അറുപതു വയസിനു മേൽ പ്രായമുള്ള ജാനകിയായിട്ടാണ് ഏറെ സീനുകളിലും. ഫ്ളാഷ്ബാക്കിൽ കുറച്ചു ചെറുപ്പകാലവുമുണ്ട്.




സംസ്കൃതം അനായാസം

സംവിധായകൻ എം.സുരേന്ദ്രൻ, നായകൻ രാജേഷ് ഹെബ്ബാർ, ഛായാഗ്രാഹകൻ ദിനേശ് ബാബു എന്നിവരുടെ പിന്തുണയും സഹായവും നിർദേശങ്ങളും ഏറെ തുണച്ചതായി സിമി പറഞ്ഞു. സംവിധായകന്‍റെ നിർദേശങ്ങളിലുടെയാണ് ജാനകിയെന്ന കഥാപാത്രവുമായി മുന്നോട്ടുപോയത്. തെറ്റുകൾ തിരുത്തിച്ചും പ്രചോദിതമായ നിർദേശങ്ങൾ നല്കിയും സുരേന്ദ്രൻ സാർ ഒപ്പമുണ്ടായിരുന്നു. സംസ്കൃതം അറിയാവുന്നതിനാൽ സീനുകൾ പെട്ടെന്നു ഗ്രഹിക്കാനായെന്നും സിമി പറഞ്ഞു.

ടെൻഷൻ കുറച്ചത്...

"ആദ്യ സിനിമയാണ്. ഭാഷ സംസ്കൃതമാണ്. ചെയ്യുന്നതു പ്രായമേറിയ കാരക്ടറാണ്. ടെൻഷൻ ആദ്യമൊക്കെ ഏറെയായിരുന്നു. അപ്പോഴൊക്കെ രാജേഷ് ഹെബ്ബാർ സാർ ഉൾപ്പെടെയുള്ളവർ ഏറെ സപ്പോർട്ട് ചെയ്തു. സീനുകൾ ചെയ്യുന്പോൾ അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ തുണച്ചു. ഏറെ അനുഭവസന്പത്തുള്ള നടനാണല്ലോ അദ്ദേഹം. 15 ദിവസത്തിനുള്ളിൽ ഷൂട്ടു തീർത്ത് സെൻസറിംഗിന് അയയ്ക്കേണ്ടിയിരുന്നു. ശബ്ദതാരം ദേവിയാണ് എന്‍റെ കാരക്ടിനു ശബ്ദം നല്കിയത്..' ആദ്യ സിനിമയിലെ അനുഭവങ്ങൾ സിമി പങ്കുവച്ചു.



കഥകളിവേഷത്തിൽ രണ്ടുദിവസം വരെ!

"ഏറെ സീനുകളിലും പ്രായമായ അവസ്ഥ തന്നെയായിരുന്നു കഥാപാത്രത്തിന്. എല്ലുപൊടിയുന്ന രോഗമായതിനാൽ ഏറെ സമയവും കിടപ്പിലുമായിരുന്നു. കഥകളിവേഷം ധരിച്ചു കിടക്കേണ്ട സീനുകളും ഉണ്ടായിരുന്നു. തുടർച്ചയായ ഷൂട്ടിംഗ് ആയതിനാൽ ഇടയ്ക്കിടെ വേഷം അഴിച്ചു മാറ്റാനാവില്ലല്ലോ. കഥകളി വേഷം ധരിച്ചു ലൈറ്റിലും ചൂടിലും തുടരുന്നത് അസ്വസ്ഥമായിരുന്നു. കഥകളിവേഷം ധരിച്ചു രണ്ടുദിവസം വരെ ലൈറ്റിലും ചൂടിലും തുടരേണ്ടി വന്നു...' സിമി പറഞ്ഞു.

ലെനിൻ രാജേന്ദ്രന്‍റെ ’കരുണ’യിൽ

പാട്ടും നൃത്തവുമൊക്കെ ഇഷ്ടമുള്ള കുടുംബമാണ് സിമിയുടെ കലാജീവിതത്തിനു കരുത്ത്. ഭർത്താവ് ബൈജു സിമിയുടെ നൃത്തവിദ്യാലയത്തിന്‍റെ ചുമതലകളുമായി ഒപ്പമുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത കരുണ എന്ന നൃത്താവിഷ്കാരത്തിലെ മുഖ്യ ഭരതനാട്യം വേഷം സിമിക്കു പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. നൃത്തമികവിന് അബുദബിയിൽ വച്ച് അബ്ദുൾകലാം പുരസ്കാരം ലഭിച്ചത് അവിസ്മരണീയമെന്ന് സിമി.




പ്രചോദനം

കലാമണ്ഡലം ശ്രീകല ടീച്ചറാണ് സിമിയുടെ ആദ്യഗുരു. പിന്നീട് വിനയചന്ദ്രൻ, ശിവാനന്ദൻ, വേണു തുടങ്ങി നിരവധി അധ്യാപകരുടെ ശിക്ഷണം. പത്മാസുബ്രഹ്മണ്യം, അലർമേൽവള്ളി തുടങ്ങിയവരൊക്കെയാണു പ്രചോദനം.

ജനങ്ങളുടെ അംഗീകാരം

മികച്ച കാരക്ടർ ലഭിച്ചാൽ സിനിമയിൽ തുടരണമെന്നാണ് സിമിയുടെ ആഗ്രഹം. പുതിയ പ്രോജക്ടിന്‍റെ ചർച്ചകളിലാണ്. ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. എന്നാൽ, നൃത്തം അവഗണിച്ചുള്ള അഭിനയമോഹമൊന്നുമില്ല. തനിക്ക് എല്ലാം നൃത്തംതന്നെയാണ്. നൃത്തപരിപാടികളും സിനിമാഭിനയവുമായി കലാരംഗത്തു സജീവമാവുകയാണ് സിമി ബൈജു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.