Star Chat |
Back to home |
|
അയാൾ ജീവിച്ചിരിപ്പുണ്ട് - എന്റെ ജീവിതം: കെ. പി. വ്യാസൻ |
|
|
""ഇത് എന്റെ മനസിലുള്ള സിനിമയാണ്, എന്റെ സിനിമയാണ്. ഇത് അങ്ങനെതന്നെ പൂർത്തിയാക്കാൻ എന്റെ സുഹൃത്തുകൂടിയായ പ്രൊഡ്യൂസർ എൽദോ ജോണ്‍ പൂർണസമ്മതം തന്നു. ഈ സിനിമയുടെ വിജയപരാജയങ്ങളിൽ ഏക അവകാശി ഞാൻ തന്നെയായിരിക്കും. എനിക്കിഷ്ടപ്പെട്ട സിനിമ ചെയ്യാനുള്ള പൂർണ അവകാശം ഈ പടത്തിൽ എനിക്കു കിട്ടി. ഒരിക്കൽപ്പോലും ആരും ഈ സിനിമയിൽ ഇടപെട്ടിട്ടില്ല. 30 വർഷം മുന്‍പ് ഫിലിം റെപ്രസെന്റേറ്റീവായിട്ടാണു തുടക്കം. സിനിമാ സംവിധായകനാകണം എന്ന സ്വപ്നം സഫലമാവുകയാണ് ഇപ്പോൾ..'' മണികണ്ഠനും വിജയ് ബാബുവും മുഖ്യവേഷങ്ങളിലെത്തിയ "അയാൾ ജീവിച്ചിരിപ്പുണ്ട് ' എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച കെ.പി. വ്യാസൻ സംസാരിക്കുന്നു... സംവിധായകനാവുക എന്നതു വലിയ സ്വപ്നമായിരുന്നോ...? വൈപ്പിൻ, എടവനക്കാടാണ് സ്വദേശം. സംവിധായകനായണം എന്ന ആഗ്രഹമായിരുന്നു ആദ്യംമുതൽ ഉണ്ടായിരുന്നത്. അത് പതിനാലാം വയസിൽ എസ്എസ്എൽസിക്കു പഠിക്കുന്പോൾ ഉണ്ടായ ആഗ്രഹമാണ്. ഇത്രയും വർഷം കാത്തിരുന്നുവെന്നു മാത്രം. ബാക്കി എല്ലാ മേഖലയിലും വർക്ക് ചെയ്തശേഷം അവസാനം സംവിധായകന്റെ തൊപ്പി വയ്ക്കുന്നിടത്ത് വരെ എത്തി. അത് ഒരു ഡ്രീം തന്നെയായിരുന്നു. ഒരിക്കലും നടക്കില്ലെന്നു കരുതിയ ഡ്രീം. എന്റെ ജീവിതസാഹചര്യങ്ങൾ വളരെ പരിതാപകരമായിരുന്നു. സിനിമയിലേക്കു റെക്കമൻഡ് ചെയ്യാനോ സഹായിക്കാനോ ആരുമില്ല. എന്റെ നാട്ടിലെ ഒരു തിയറ്റർ മുതലാളി വഴി ഫിലിം റെപ്രസന്റേറ്റീവായി രചനാ പിക്ചേഴ്സിലെത്തി. തുടർന്ന് ആ സ്വപ്നത്തിലേക്ക് ഒരു ഒഴുക്കായിരുന്നു. ഫിലിം റെപ്രസെന്റേറ്റീവ്, ഫിലിം കന്പനി മാനേജർ. അതിനിടെ സിനിമാപേജിന്റെ കോളമെഴുത്ത്. രാഷ്ട്രദീപിക സിനിമയിലാണ് ആദ്യം കോളമെഴുതി തുടങ്ങിയത്. ചെന്നൈ ഡയറി എന്ന പംക്തി തുടങ്ങി. അന്നു ഞാൻ എറണാകുളത്തു ഷേണായീസിൽ മാനേജരാണ്. ഏഷ്യാനെറ്റിൽ ആദ്യത്തെ ഫിലിം ബേസ്ഡ് ടെലിവിഷൻ പരിപാടിയായ സിനിമാ ന്യൂസിന്റെ ന്യൂസ് എഡിറ്റർ ഞാനായിരുന്നു. അതു പ്രൈവറ്റ് പ്രോഗ്രാം ആയിരുന്നു. 1999ൽ ഇന്ദ്രിയത്തിനുവേണ്ടിയാണ് ആദ്യമായി കഥയെഴുതിയത്. 2000ൽ അതു റിലീസായി. ആ പടത്തിന്റെ വിതരണം ഞങ്ങളുടെ കന്പനി ഷേണായിസ് തന്നെ ഏറ്റെടുത്തു. വൻ താരങ്ങളില്ലാത്ത ആ ചിത്രത്തിന് മോഹൻലാൽചിത്രം നരസിംഹത്തിനു കിട്ടിയ ഇൻഷ്യലാണു വന്നത്. അതിന്റെ മാർക്കറ്റിംഗായിരുന്നു അതിനു പിന്നിൽ. അന്നു ഞാനായിരുന്നു അതു മാർക്കറ്റ് ചെയ്തത്. ഇന്ദ്രിയം എന്ന സിനിമയുടെ മാർക്കറ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു കലാസംഘം ഹംസ അദ്ദേഹത്തിന്റെ സിനിമയുടെ മാർക്കറ്റിംഗിനു ക്ഷണിച്ചു. തുടർന്നാണു ഞങ്ങൾ ആദ്യമായി ദിലിപിനെ കാണാൻപോകുന്നത്. ദിലീപ് എന്റെ ബാല്യകാലസുഹൃത്താണ്. ഞങ്ങൾ ചെറുപ്പംമുതലേ നാട്ടിൽ ഒന്നിച്ചു കളിച്ചുവളർന്നവരാണ്. വെവ്വേറെ വഴികളിലേലൂടെ സിനിമയിലെത്തിയ ഞങ്ങൾ നേരിട്ടു ബന്ധപ്പെടുന്ന ആദ്യചിത്രം ഈ പറക്കും തളികയാണ്. ഈ പറക്കും തളിക മുതൽ ടു കണ്ട്രീസ് വരെയുള്ള ദിലീപിന്റെ മിക്ക ഹിറ്റ് പടങ്ങളുടെയും മാർക്കറ്റിംഗ് ഫിലിം ക്രാഫ്റ്റിന്റെ ബാനറിൽ ഞാനാണു ചെയ്തത്. (എറണാകുളത്തു ഞാനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്നാണ് ഇപ്പോൾ ഫിലിം ക്രാഫ്റ്റ് എന്ന പേരിൽ മാർക്കറ്റിംഗ് കന്പനി നടത്തുന്നത്.) ഇന്ദ്രിയത്തിനു ശേഷം മാർക്കറ്റിംഗ്, ഫിലിം പത്രപ്രവർത്തനം, ഫിലിം ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെ എന്റെ കഥയിൽ സംവിധായകൻ ദിവിൻ പ്രഭാകർ ഒരു സിനിമ ചെയ്യാനിരിക്കെയാണ് ദിലീപ് യാദൃച്ഛികമായി ആ കഥ കേൾക്കുന്നത്. കഥ ഇഷ്ടമായ ദിലീപ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നു സമ്മതിച്ചു. അങ്ങനെ ആ പടത്തിൽ കഥ, തിരക്കഥ, സംഭാഷണം എഴുതി. ആ സിനിമയാണു ദ മെട്രോ. നിവിൻപോളിയുടെ രണ്ടാമതു പടം. ആ സിനിമയ്ക്കു മാർക്കറ്റ് ചെയ്യാനുള്ള അവസരം കിട്ടിയില്ല. പടം ദയനീയപരാജയമായി. എങ്കിലും അന്നത്ത അവസ്ഥയിൽ മുതൽമുടക്കു തിരിച്ചുപിടിച്ച ചിത്രമാണു ദ മെട്രോ. അതു തിയറ്ററുകളിൽ പരാജയപ്പെടേണ്ട ഒരു സിനിമ ആയിരുന്നില്ല. വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു. മറ്റാരെയും കുറ്റപ്പെടുത്താൻ താത്പര്യമില്ല. അങ്ങനെ രണ്ടു വർഷം സിനിമയിൽ നിന്നു മാറി മാർക്കറ്റിംഗിൽ മാത്രമായി നിന്നു. വീണ്ടും ഉദയകൃഷ്ണയും ദിലീപും കൂടി സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞ കഥ അവർക്കിഷ്ടമായി. സിനിമ ചെയ്യാമെന്നു ദിലീപ് സമ്മതിച്ചു. ഉദയകൃഷ്ണനും ഞാനും സിബിയും എന്റെ സുഹൃത്ത് ദിലീപ് കുന്നത്തും ചേർന്നാണ് 4 ബി പ്രൊഡക്ഷന്റെ പേരിൽ ആ സിനിമയുടെ നിർമാണം. ആ സിനിമയാണ് ജോഷി സംവിധാനം ചെയ്ത അവതാരം. സിനിമ സാന്പത്തികമായി നഷ്ടമായിരുന്നില്ലെങ്കിലും ഞാൻ ഉദ്ദേശിച്ച സിനിമ ആയിരുന്നില്ല അത്. അതിന്റേതായ പ്രശ്നങ്ങൾ ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. സിനിമയ്ക്കു സ്വാഭാവികമായ ഒരു കഥയുടെ ഒഴുക്കല്ല വന്നത്. പ്രൊഡ്യൂസർ, വിതരണക്കാരൻ, തിരക്കഥാകൃത്ത് എന്ന നിലയിലൊക്കെ അതിന്റെ ഉത്തരവാദിത്വം ഞാൻ തന്നെയാണ് ഏറ്റെടുക്കുന്നത്. പക്ഷേ, ആ സിനിമ എനിക്കൊരു തിരിച്ചറിവു തന്നു. അതിൽനിന്നാണു സംവിധായകനാകാനുള്ള തീരുമാനമെടുക്കുന്നത്. ആ സിനിമയിൽ നിന്നുണ്ടായ ഒരുപാടു മാനസികപ്രശ്നങ്ങളാണ് അടുത്തപടം ഞാൻതന്നെ സംവിധാനം ചെയ്യണം എന്ന തീരുമാനത്തിലെത്തിച്ചത്. ഇനി അങ്ങനെ ആരുടെയും അടുത്തുപോയി നിൽക്കാനുള്ള അവസരമുണ്ടാകരുത് എന്നു തീരുമാനിച്ചു. ആ പടം ഇറങ്ങി രണ്ടു വർഷമായപ്പോഴേക്കും എന്റെ സുഹൃത്ത് എൽദോ ജോണ്‍ നിർമാതാവായി വന്നു. അങ്ങനെയാണ് അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഉണ്ടാകുന്നത്. ഈ സിനിമയിലൂടെ പറയുന്നത്... നമ്മുടെ ജീവിതത്തിൽ ഏതു രക്തബന്ധത്തെക്കാളും വലുതാണ് സൗഹൃദം എന്ന പ്രമേയമാണ് ഈ സിനിമയിലൂടെ പറയുന്നത്. എന്റെ ജീവിതത്തിൽ തന്നെ സ്വപ്നത്തിൽ പോലും വിചാരിക്കാതെയാണ് ചാക്കോചേട്ടൻ എന്നയാൾ ഈ സിനിമയുടെ കഥ കേൾക്കാൻ എന്റെയടുത്തു വരുന്നത്. കഥ കേട്ടയുടൻ ചാക്കോ ചേട്ടൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹത്തോടു ബജറ്റ് പറഞ്ഞു. പല സംവിധായകരുടെയും പേരുകൾ നിർദേശിച്ചു. ഈ കഥ ഇത്ര ഭംഗിയായി പറഞ്ഞില്ല, നിനക്കിതു ഡയറക്ട് ചെയ്തുകൂടേ- ചാക്കോച്ചേട്ടൻ എന്നോടു ചോദിച്ചു. എക്സ്പീരിയൻസ് കുറവാണ്, പക്ഷേ എനിക്കിതു ചെയ്യാം എന്ന ആത്മവിശ്വാസമുണ്ട് - ഞാൻ പറഞ്ഞു. എങ്കിൽ നീ തന്നെ ചെയ്താൽ മതിയെന്നു ചാക്കോചേട്ടൻ. അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത്. പിന്നീടു ചില പ്രശ്നങ്ങൾ കാരണം ചാക്കോചേട്ടൻ പിന്മാറുന്പോഴാണ് എന്റെ സുഹൃത്തായ എൽദോ ജോണ്‍ ഈ സിനിമ ഏറ്റെടുക്കുന്നത്. അങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് ഒരാൾ കയറിവരികയാണ്. നമ്മുടെ ജീവിതം മാറ്റിമറിക്കാനായി. അതു തന്നെയാണ് ഈ സിനിമയുടെ കഥ. നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ ജീവിതം മാറ്റിമറിക്കാനായി ഒരാൾ വരുന്നു. അയാളും നമ്മളും തമ്മിലുണ്ടാകുന്ന സൗഹൃദം- അതിനപ്പുറത്തേക്ക് നമുക്ക് വേറൊന്നും ചിന്തിക്കാനാവില്ല. അത്രയും ആഴത്തിലുള്ള സൗഹൃദം. നമ്മുടെ രക്തബന്ധത്തിലുള്ളവർ പോലും നമുക്കൊപ്പം നിൽക്കില്ല. നമുക്കൊപ്പം എപ്പോഴും നിൽക്കുന്നതു നമ്മുടെ കൂട്ടുകാർ ആയിരിക്കും. ചങ്കു പറിച്ചുതന്ന് നമുക്കൊപ്പം നിൽക്കുന്നവരായിരിക്കും അവർ. ഇന്നു ഞാൻ നിനക്ക് ഇതു ചെയ്യുന്നതുകൊണ്ട് നീ നാളെ എനിക്ക് എന്തെങ്കിലും പ്രത്യുപകാരം ചെയ്യും എന്നു പ്രതീക്ഷിച്ചു നിൽക്കുന്നവരല്ല അവർ. ആ സൗഹൃദത്തെയാണ് സിനിമയാക്കിയിരിക്കുന്നത്. അയാൾ ജീവിച്ചിരിപ്പുണ്ട് - കഥാപശ്ചാത്തലം, പ്രമേയം... ജീവിതത്തിൽ ഒട്ടും പരിചയമില്ലാത്ത രണ്ടുപേർ. ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്നവർ. ഒരാൾ ലോകപ്രശസ്ത എഴുത്തുകാരൻ. അയാൾ വെളുത്തവനാണ്. സന്പന്നനാണ്, ഭാഷകൊണ്ടും സന്പത്തുകൊണ്ടും. അതിപ്രശസ്തനാണ്. അയാളാണ് ജോണ്‍മാത്യു മാത്തൻ. അതിന് നേർ വിപരീതമാണ് മറ്റേയാൾ. മുരുകൻ എന്ന ചെറുപ്പക്കാരൻ. അച്ഛൻ മരിച്ചപ്പോൾ 13-ാം വയസിൽ കുടുംബപ്രാരാബ്ധമേറ്റെടുത്ത് കടലിൽ പോകാൻ തുടങ്ങി. അവൻ കറുത്തവനാണ്. ദരിദ്രനാണ്. അവനു വിദ്യാഭ്യാസമില്ല, ഭാഷകളറിയില്ല. പക്ഷേ, അവനൊരു സ്വപ്നമുണ്ട്- ഗോവ കാണണം. പ്രാരാബ്ധങ്ങൾ തീർന്നപ്പോൾ അവൻ തന്റെ പഴയ ആഗ്രഹസഫലീകരണത്തിനു ശ്രമിക്കുന്നു. ഗോവയിലേക്കു പോകുന്നു. വാസ്കോഡഗാമ കേരളത്തിലെത്തിയപ്പോൾ ഏതു ഭാഷയാണു പറഞ്ഞത് എന്ന മട്ടിൽ നിസാര മനോഭാവത്തോടെ ഭാഷ പ്രശ്നമാകില്ലെന്നു കരുതിയാണ് അവൻ ഗോവയിലെത്തിയത്. പക്ഷേ, അവിടെ അവനു ഭാഷ പ്രശ്നമാകുന്നു. ഭാഷയ്ക്കു മുന്നിൽ കുടുങ്ങിപ്പോവുന്ന മുരുകനെ അവിടെ ഒരു സുഹൃത്തിന്റെ വേഷത്തിൽ ജോണ്‍മാത്യു മാത്തൻ സഹായിക്കുന്നു. അവിടെ ഇവർ രണ്ടുപേരുടെയും സൗഹൃദം ആരംഭിക്കുകയാണ്. ലൈഫിൽ രണ്ടുപേർക്കും രണ്ട് എക്സ്ട്രീമായ അനുഭവങ്ങളുണ്ട്. ഇവർ കൂടുന്പോൾ ഒരാൾക്ക് സന്പത്തും മറ്റുമുണ്ടായിട്ടും അനുഭവിക്കുന്ന വേദനയും മറ്റൊരാൾക്ക് ഇതൊന്നും ഇല്ലാതെയും അനുഭവിക്കുന്ന വേദനയുമാണ്. ഇതുരണ്ടും ഒന്നാകുന്നതും ഗോവയുടെ സാംസ്കാരികവും അല്ലാത്തതുമായ പശ്ചാത്തലത്തിലൂടെ ഇവരുടെ യാത്രയുമാണ് ഈ സിനിമ. യാദൃച്ഛികമായി പരിചയപ്പെട്ടവർ അപ്രതീക്ഷിതമായി പിരിഞ്ഞുപോകുന്നു. വർഷങ്ങൾക്കുശേഷം ഇവർ കൂടിച്ചേരുമോ ഇല്ലയോ എന്നുള്ളതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു സൗഹൃദം കൊണ്ട് നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റമുണ്ടാകും, എന്തൊക്കെ നേടും, എന്തൊക്കെ നഷ്ടപ്പെടും, നമ്മൾ എന്തായി മാറും എന്നൊക്കെ പറയുന്ന പ്രമേയം. ഈ സിനിമയുടെ പ്രമേയപരമായ വ്യത്യസ്തതകൾ.... സൗഹൃദവും ഭാഷയുമാണ് ഈ സിനിമയുടെ പ്രധാന ഘടകങ്ങൾ. നമ്മുടെ നാടിനു പുറത്തുപോകുന്പോൾ അവശ്യം വേണ്ടതു ഭാഷയാണ്. ഭാഷയില്ലെങ്കിൽ നാം അനുഭവിക്കുന്ന വൃഥകൾ, പ്രശ്നങ്ങൾ നിരവധിയാണ്. ഭാഷയെയും സൗഹൃദത്തെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന, ഇന്ത്യൻ സിനിമയിൽത്തന്നെ ആരും ഇന്നേവരെ പറയാത്ത പുതിയ പ്രമേയം. ഭാഷയ്ക്കും സൗഹൃദത്തിനും തുല്യപ്രധാന്യമുള്ള സിനിമയാണിത്. ഭാഷ നമുക്കു കീഴടക്കാനാകുന്ന മല തന്നെയാണ്. പക്ഷേ, ആദ്യം അതിനുമുന്നിൽ നാം ഒന്നു പകച്ചുനില്ക്കും. ഭാഷ കൊണ്ട് ഒരാൾക്ക് എന്തൊക്കെ നേടാനാകും എന്നു പറയുകയാണ് ഈ സിനിമ. ഭാഷയും സൗഹൃദവും ഒരു പ്രത്യേക അനുപാതത്തിൽ ബ്ലെൻഡ് ചെയ്തിരിക്കുന്ന ഒരപൂർവ ചേരുവയുണ്ട് ഈ സിനിമയിൽ. വിജയ്ബാബു, മണികണ്ഠൻ എന്നിവരിലേക്ക് എത്തിയത്... മമ്മൂട്ടി മുതൽ വിജയ്ബാബു വരെയുള്ളവരുണ്ട് ജോണ്‍ മാത്യു മാത്തൻ എന്ന കാരക്ടർ ചെയ്യാൻ. പക്ഷേ, നമ്മുടെ ബജറ്റിലൊതുങ്ങുന്നയാൾ വിജയ്ബാബുവാണ്. അദ്ദേഹത്തിനു കഥ ഏറെ ഇഷ്ടമായി. അപ്പോൾത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു. വിജയ്ബാബുവിന്റെ കോർപറേറ്റ് മുഖം ഈ കഥാപാത്രത്തിന് ആവശ്യമായിരുന്നു. ജോണ്‍മാത്യു മാത്തന്റെ കഥാപാത്രം ഇദ്ദേഹത്തിൽ സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, മുരുകന്റെ വേഷം ചെയ്യാൻ നാലുകൊല്ലമായി ഞാൻ ആക്ടറെ തിരയുകയായിരുന്നു. ആ സമയത്താണ് കമ്മട്ടിപ്പാടം എന്ന സിനിമ റിലീസാകുന്നത്. അന്നുരാത്രി ഞങ്ങൾ തീരുമാനിച്ചു - നമ്മുടെ നായകൻ വന്നിരിക്കുന്നു. രണ്ടു മൂന്നു ദിവസത്തിനുശേഷം മണികണ്ഠനെ വിളിച്ചു കഥ പറഞ്ഞു. കഥ കേട്ടയുടനെ ചേട്ടാ ഇത് എന്റെ കഥയാണ് എന്നു പറഞ്ഞ് അയാൾ കരഞ്ഞു. അയാൾക്കുവേണ്ടി മാത്രമായി കാത്തിരുന്ന ഒരു കഥ. അയാൾക്കുവേണ്ടി മാത്രമായി കാത്തുവച്ചപോലത്തെ ഒരവസരം. അതായിരുന്നു മണികണ്ഠനിലേക്ക് എത്തിയത്. വിജയ്ബാബു, മണികണ്ഠൻ - ആരാണു നായകൻ...? രണ്ടുപേർക്കും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളാണ്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഇവരിൽ ആരെയാണോ ഉൾക്കൊള്ളാനാകുന്നത്, ഇയാൾ ഞാനുണ്ടെന്ന തോന്നൽ ഉണ്ടാകുന്നത്- അയാളെയാവും ഇഷ്ടപ്പെടുക. മുരുകനെ ഇഷ്ടപ്പെടുന്നവരുണ്ടാവാം. ജോണ്‍മാത്യു മാത്തനെ ഇഷ്ടപ്പെടുന്നവരുണ്ടാവാം. രണ്ടുപേരെയും ഇഷ്ടപ്പെടുന്നവരുണ്ടാവാം. കമ്മട്ടിപ്പാടത്തെ ബാലനിൽ നിന്നു മുരുകനിലേക്ക് എത്തുന്പോൾ... കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിൽ നിന്നു പൂർണമായും വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയിൽ മണികണ്ഠന്. കമ്മട്ടിപ്പാടത്തിലെ ബാലൻ ഈ സിനിമയിലില്ല. ഈ സിനിമിയിൽ മുരുകൻ. മാത്രം. കമ്മട്ടിപ്പാടത്തിലെ ബാലനു തുല്യമായ ഒരു കഥാപാത്രമാണ്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തവുമായ കഥാപാത്രം. അടുത്തടുത്ത രണ്ടു സിനിമകളിൽ ഇത്രയും ഗംഭീരമായ കഥാപാത്രങ്ങളെ കിട്ടിയ മലയാളത്തിലെ ആദ്യനടനായിരിക്കും മണികണ്ഠൻ. അത് അയാൾ ഗംഭീരമാക്കിയിട്ടുണ്ട്. വിജയ്ബാബുവിന്റെ കരിയറിൽ ജോണ്‍ മാത്യു മാത്തനുള്ള സ്ഥാനം... ഈ സിനിമയുടെ സർപ്രൈസ് മണികണ്ഠനല്ല, വിജയ് ബാബു ആയിരിക്കും. കാരണം മണികണ്ഠൻ ഗംഭീരനടനാണ് എന്നുള്ളത് കമ്മട്ടിപ്പാടത്തിലൂടെ തെളിയിച്ചുകഴിഞ്ഞു. ഈ സിനിമ അത് ഒന്നുകൂടി ഉൗട്ടിയുറപ്പിക്കുന്നു. ഈ സിനിമയുടെ യഥാർഥ സർപ്രൈസ് ജോണ്‍ മാത്യു മാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ബാബു തന്നെയായിരിക്കും. വിജയ്ബാബുവിന്റെ കരിയർ ബെസ്റ്റ് ആയിരിക്കും ഇതിലെ വേഷം. അയാൾക്കു നന്നായി പെർഫോം ചെയ്യാനുള്ളത് ഈ സിനിമയിലുണ്ട്. ഇതേവരെ കണ്ട വിജയ്ബാബു അല്ല ഈ സിനിമയിലേതെന്ന് പ്രേക്ഷകർക്കു പൂർണമായും ബോധ്യപ്പെടും. ഗോവയിലെ ഷൂട്ടിംഗ്.. കഥാപശ്ചാത്തലം ഗോവയാണ്. തുടർച്ചയായി ഷൂട്ട് ചെയ്യാൻ ഏറെ പ്രയാസമുള്ള സ്ഥലമാണു ഗോവ. തൊട്ടതിനൊക്കെ പൈസയാകും! ഷൂട്ടിംഗ് കോസ്റ്റ്ലിയാണ്. മുന്‍പു ഹിന്ദി പടങ്ങൾ ഷൂട്ടു ചെയ്തതിട്ടുള്ളതിനാൽ അവിടത്തെ ലൊക്കേഷനുകളിലെ ഫീസ് ഭീകരമാണ്. ഷാരൂഖ് ഖാന്റെയൊക്കെ പടത്തിനു നിസാരമായി ലക്ഷങ്ങൾ ഒഴുക്കും. പക്ഷേ, നമ്മളെപ്പോലെ ചെറിയ പടം ചെയ്യുന്നവർ ഗോവയിൽ പോയാൽ ശരിക്കും പെട്ടുപോകും. നമ്മുടെ കഥ നടക്കുന്നതു ഗോവയിലാണ്. അതിനാൽ വേറെ വഴിയില്ലായിരുന്നു. എറണാകുളം സിറ്റിയിൽനിന്നു ഗോവയിലേക്കുള്ള യാത്രയാണല്ലോ ഈ സിനിമ. ഈ കഥയ്ക്കു പിന്നിലെ പ്രചോദനം.. ആൻ അണ്‍ടോൾഡ് ട്രൂ സ്റ്റോറി - പറയപ്പെടാത്ത ഒരു യഥാർഥ കഥ. ഇതാണ് ഈ സിനിമയുടെ ടാഗ് ലൈൻ. ആ ടാഗ് ലൈനിനുള്ളിൽ ഒരു സസ്പെൻസുണ്ട്. അതിനു ജീവിച്ചിരിക്കുന്ന ഒരാളുമായി ബന്ധമുണ്ട്. എന്റെ തന്നെ ജീവിതകഥയിൽ നിന്നുള്ള ഒരു പ്രധാനഭാഗമാണ് ഈ സിനിമ. മുരുകൻ പാത്രസൃഷ്ടിയാണ്. പക്ഷേ, മുരുകൻ നേരിടുന്ന പല സംഭവങ്ങളും എന്റെ ലൈഫ് സ്റ്റോറിയാണ്. അയാൾ ജീവിച്ചിരിപ്പുണ്ട്...പേരിനു പിന്നിൽ.. കഥയുടെ പ്രധാന ഘടകമാണ് അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന പേര്. ആ സിനിമ നിൽക്കുന്നത് അതിലാണ്. കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡയലോഗും ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവുമാണ് അത്. പടത്തിന്റെ സ്വിച്ചോണ്‍ ദിവസമാണ് ഈ പേരു കിട്ടുന്നത്. അയാൾ എവിടെയാണെന്ന് അറിയില്ല എന്നതു സൂചിപ്പിക്കുന്നുണ്ട് അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ടൈറ്റിൽ. അയാൾ ആരാണ് - അതാണ് ഈ കഥയുടെ സസ്പെൻസ്. പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന വിധത്തിൽ തന്നെ സിനിമ പോകരുത് എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. ഈ സിനിമയിലെ നായിക... ജോണ്‍ മാത്യു മാത്തന്റെ ഭാര്യ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറാത്തി അഭിനേത്രി നമ്രത ഗെയ്ക്വാഗ്. നമുക്ക് അപരിചിതമായ ഒരു മുഖമാവണം എന്നുള്ളതിനാലാണ് നമ്രതയെ കാസ്റ്റ് ചെയ്തത്. സിനിമയുടെ കഥ രണ്ടുപേരിലാണ് ഒതുങ്ങിയിരിക്കുന്നത്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയാണ് അതു ചെയ്യുന്നതെങ്കിൽ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുപോകാനിടയുണ്ട്. അതിനാലാണ് മറാത്തയിലെ അറിയപ്പെടുന്ന നായികയെ കൊണ്ടുവന്നത്. നമ്രതയുടെ നാലു സിനിമകളുടെ ഷൂട്ടിംഗാണ് ഒരേസമയം നടക്കുന്നത്. മൂന്നു സിനിമകൾ ഇപ്പോൾ റിലീസിനു റെഡിയായിട്ടുണ്ട്. ഹരീഷ്പേരടിയുടെ ഗോപാലേട്ടൻ... ഗോവയിലെ മലയാളം അസോസിയേഷൻ സെക്രട്ടറി ഗോപാലേട്ടന്റെ വേഷം ചെയ്തതു ഹരീഷ് പേരടി. ഞാൻ ഉദ്ദേശിച്ചതിനുമപ്പുറം കഥാപാത്രത്തിന്റെ മുകളിലേക്ക് അദ്ദേഹം അതു പെർഫോം ചെയ്ത് എത്തിച്ചു. മുൻ സിനിമകളിലെങ്ങും കാണാത്തവിധം ഹരീഷ് പേരടിയുടെ വേറിട്ടൊരു മുഖം തന്നെയാണ് ഇതിൽ. സ്റ്റിൽ ഫോട്ടോഗ്രാഫർ അരുണ്‍പുനലൂർ വീണ്ടും നടനാകുന്നു.. ഈ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായ അരുണ്‍ പുനലൂർ ഗോവയിലുള്ള ബൈക്ക് ടാക്സി ഡ്രൈവറുടെ വേഷം ചെയ്യുന്നു. ഞങ്ങൾ ഗോവയിൽ ഫിലിം ഫെസ്റ്റിവലുകൾക്കു പോകുന്പോൾ സ്ഥിരം കാണുന്നവരാണ്. വർഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്, അടുത്തു പരിചയമുള്ളവർ. ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ.. പാട്ടുകളൊരുക്കിയത് ഒൗസേപ്പച്ചൻ. വിജയ് ബാബുവും മണികണ്ഠനും ഒന്നിച്ചുള്ള ആരോ ഈയാത്രയെങ്ങോ... എന്ന പാട്ട് ഇപ്പോൾത്തന്നെ ഹിറ്റാണ്. അങ്ങേയറ്റത്തെ സൗഹൃദം എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന പാട്ടാണത്. കഥയ്ക്കു ചേർന്ന വരികൾ. സന്തോഷ് വർമയുടെ വരികൾ. ചെയ്ഞ്ചുള്ള പാട്ടാണത്. ആ ചെയ്ഞ്ചു തന്നെ പടത്തിലുമുണ്ട്. മണികണ്ഠൻ ആദ്യമായി പാടിയഭിനയിക്കുന്ന പാട്ടെഴുതിയതു ബാപ്പു വവ്വാട്. ഛായാഗ്രഹണം രണ്ടു തവണ ദേശീയപുരസ്കാരം നേടിയ ഹരിനായർ. സൗണ്ട് മിക്സിംഗ് ഹരികുമാർ. ഡോൾബി അറ്റ്മോസ്ഫിയറിലാണു ചിത്രം. ദിലീപ്, അനൂപ്, ഉദയകൃഷ്ണ, കലാസംഘം ഹംസ ഉൾപ്പെടെയുള്ളവർ ഈ സിനിമ കണ്ടു. വലിയ സന്തോഷത്തോടെയാണു കലാസംഘം ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത്. അവരൊക്കെ പറഞ്ഞതുപോലെ മികച്ച അഭിപ്രായങ്ങൾ തിയറ്ററുകളിൽ നിന്നു വരുന്നതിൽ സന്തോഷം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|