Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വീരം ചരിത്രത്തിനൊപ്പം നിൽക്കുന്ന സിനിമ: ജയരാജ്
" ഷേക്സ്പീരിയൻ നാടകം മാക്ബത്തിനെ വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിന്‍റെ കഥയുമായി സമന്വയിപ്പിച്ച് കളരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തോടു ചേർന്നുനിന്നു പറയുന്ന സിനിമയാണു വീരം. നവരസങ്ങൾ എന്ന സങ്കല്പത്തിൽ നിന്നാണു വീരം എന്ന പേര്. നവരസങ്ങളെ അധികരിച്ചു കുറേ സിനിമകൾ ചെയ്യണമെന്നുണ്ട്. നവരസങ്ങളിൽ കരുണം, ശാന്തം, ബീഭത്സം, അദ്ഭുതം എന്നീ നാലു രസങ്ങൾ സിനിമയായിട്ടുണ്ട്. അഞ്ചാമത്തെ രസമാണു വീരരസം. നവരസങ്ങളിലെ വീരം എന്ന രസമാണ് ഈ സിനിമ..'

ചന്ദ്രമോഹൻ ഡി. പിള്ളയും പ്രദീപ് രാജനും ചേർന്നു നിർമിച്ച വീരത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ ജയരാജ്.




വീരത്തിന്‍റെ പ്രമേയവും കഥാപശ്ചാത്തലവും...

പതിനാറാം നൂറ്റാണ്ടിൽ ഷേക്സ്പിയർ എഴുതിയ മാക്ബത്ത് കളരിയുടെ പശ്ചാത്തലത്തിൽ പറയുകയാണ്. ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ ആയോധനവിദ്യയാണു കളരി. കളരിയുടെ പശ്ചാത്തലത്തിൽ മാക്ബത്ത് പറയുന്പോഴാണു നാം ഒരു സത്യം മനസിലാക്കുന്നത്. 12-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വടക്കൻപാട്ടുകളിൽ മാക്ബത്തിനു സമാനമായ കഥാപാത്രമുണ്ട് - ചന്തു. ഷേക്സ്പീരിയൻ നാടകങ്ങളിൽ ഏറ്റവും വലിയ ചതിയുടെ പ്രതീകമാണു മാക്ബത്ത്. തനിക്കേറ്റവും പ്രിയപ്പെട്ട രാജാവിനെ കൊല്ലുകയാണ് മാക്ബത്ത്. ഇവിടെ ചന്തു ചതിയിലൂടെ തനിക്കേറ്റവും പ്രിയപ്പെട്ട ആരോമൽ ചേകവരെ കൊല്ലുന്നു. ചരിത്രത്തിൽ അങ്ങനെയാണു പറഞ്ഞിരിക്കുന്നത്.

ചതിയൻ ചന്തു എന്ന കഥാപാത്രത്തെ മാക്ബത്തുമായി കൂട്ടിച്ചേർക്കുകയാണു വീരത്തിൽ. കുട്ടിമാണി എന്ന കഥാപാത്രമാണ് ഇവിടെ ലേഡി മാക്ബത്ത്. അരിങ്ങോടരുടെ മരുമകൾ. ആരോമലിനെ കൊല്ലാൻ പ്രേരിപ്പിക്കുന്നതു കുട്ടിമാണിയാണ്. ഇരുന്പാണി തട്ടി മുളയാണി വയ്ക്കാൻ പ്രേരിപ്പിക്കുന്നതു കുട്ടിമാണിയാണ്. മാക്ബത്തിനു സമാനമായ ഏറെ സിറ്റ്വേഷൻസ് മുന്പേ തന്നെ നമുക്കു വടക്കൻപാട്ടുകളിലുണ്ട്.



മാക്ബത്തിന്‍റെ ഏറ്റവും വ്യത്യസ്തമായ അഡാപ്റ്റേഷനാണു വീരം. മാക്ബത്തിനെ അഡാപ്റ്റേഷൻ ചെയ്യാനുള്ള ആദ്യ പ്രചോദനം കുറസോവയുടെ ത്രോണ്‍ ഓഫ് ബ്ലഡ് എന്ന സിനിമയാണ്. പക്ഷേ, മാക്ബത്തും ചന്തുവും തമ്മിലുള്ള സമാനതകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മൾ പ്രതീക്ഷിക്കാതെ അറിഞ്ഞ സത്യമായിരുന്നു അത്.

എംടിയുടെ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെയാണു പുതിയ തലമുറയ്ക്ക് പരിചയം. എംടിയുടെ ചന്തു ചരിത്രത്തോടു നീതിപുലർത്തിയില്ലെന്ന് അന്നു വിമർശനങ്ങളുമുണ്ടായി. വീരത്തിലൂടെ ചന്തുവിനു മറ്റൊരു വ്യാഖ്യാനം നല്കാനുള്ള ശ്രമമാണോ...‍?

ചതിയുടെ പ്രതീകമായ ചന്തുവിനെയാണ് ചരിത്രത്തിൽ പറയുന്ന ചന്തുവിനെയാണ് വീരത്തിൽ അവതരിപ്പിക്കുന്നത്. നമ്മൾ ചരിത്രത്തോടു ചേർന്നുനിൽക്കുകയാണ്. ചരിത്രത്തിലുള്ള ചന്തു ചതിയനാണ്. ആരോമലിനെ ചതിച്ചുകൊന്ന ചന്തുവാണ്. അങ്ങനെയുള്ള ചന്തു മാത്രമേ മാക്ബത്തിനോടു ചേർന്നു നിൽക്കുകയുള്ളു. നല്ലവനായ ചന്തു ഒരിക്കലും മാക്ബത്തിനോടു ചേർന്നുനിൽക്കുകയില്ല.

വടക്കൻ വീരഗാഥയിൽ മാത്രമേ ചന്തുവിനെ നല്ലതായി കാണിച്ചിട്ടുള്ളൂ. ഇതിനു മുന്പു ധാരാളം വടക്കൻപാട്ടു സിനിമകൾ വന്നിട്ടില്ലേ. അതിലെല്ലാം ആരോമലിനെ കൊല്ലുന്ന ചന്തു തന്നെയാണ്. ആരോമൽ മടിയിൽ മയങ്ങുന്പോൾ കുത്തുവിളക്കുകൊണ്ട് ചന്തു കുത്തിക്കൊന്നു എന്നാണു ചരിത്രം പറയുന്നത്. ചരിത്രപുസ്തകങ്ങളിലും വടക്കൻപാട്ടുകളിലും അത് അങ്ങനെതന്നെയാണ്.




ചന്തുവോ, ആരോമലോ - ആരാണു വീരത്തിലെ വീരപുരുഷൻ...?

വീരം എന്ന രസം ചന്തുവിന്‍റെ തന്നെയാണ്. ചന്തു തന്നെയാണു വീരപുരുഷൻ. അവന്‍റെ അടങ്ങാത്ത മോഹം. ചന്തുവിന്‍റെ ജീവിതത്തിലെ ട്രാജഡി ഓഫ് അംബീഷൻ എന്ന ഭാഗത്തിന്‍റെ സമാനതയാണു ഷേക്സ്പീരിയൻ നാടകത്തിലുമുള്ളത്. ഒന്നൊന്നായി വെട്ടിപ്പിടിക്കാനുള്ള അവന്‍റെ ശ്രമം. അവൻ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുതന്നെ അതിന്‍റെ ഇരയായി മാറുകയാണ് ചന്തു.




വീരത്തിലെ മറ്റു കഥാപാത്രങ്ങൾ...

ശക്തമായ കഥാപാത്രമായി ഉണ്ണിയാർച്ചയുണ്ട്. ആരോമൽചേകവർ, കുട്ടിമാണി, കുഞ്ഞിരാമൻ, അരിങ്ങോടർ, കണ്ണപ്പ ചേകവർ, ആരോമലുണ്ണി... തുടങ്ങി ചന്തുവിന്‍റെ കഥ പരാമർശിക്കുന്ന വടക്കൻപാട്ടിലെ എല്ലാ കഥാപാത്രങ്ങളുമുണ്ട് വീരത്തിലും.

ചന്തുവിന് ഉണ്ണിയാർച്ചയോടുണ്ടായിരുന്ന ഇഷ്ടം വീരത്തിൽ പരാമർശിക്കുന്നുണ്ടോ...?

അതും വീരത്തിൽ പറയുന്നുണ്ട്. ആരോമലും അരിങ്ങോടരും തമ്മിലുള്ള അങ്കം നടക്കുന്പോൾ ആരുടെ കൂടെയാണോ ചന്തു തുണപോകുന്നത് അവരാണു ജയിക്കാൻ സാധ്യതയെന്നു വടക്കൻ പാട്ടിൽ പറയുന്നുണ്ട്. നീ തുണ പോവുകയാണെങ്കിൽ, എന്‍റെ ആങ്ങള ആരോമൽ അങ്കം ജയിച്ചു വരികയാണെങ്കിൽ ഞാൻ കുഞ്ഞിരാമനുമായുള്ള വാക്ക് ഒഴിവാക്കി ഞാൻ നിനക്കു പെണ്ണായിരിക്കാം എന്ന് ഉണ്ണിയാർച്ച് അങ്കത്തിനു മുന്പ് ചന്തുവിനോടു പറയുന്നുണ്ട്.



കുഞ്ഞിരാമനുമായുള്ള ബന്ധം വേർപെടുത്തി നിന്നെ വിവാഹം കഴിക്കാം എന്നാണ് ചന്തുവിനോട് ഉണ്ണിയാർച്ച പറയുന്നത്. കാരണം പുത്തൂരംവീട്ടുകാർക്ക് ആ അങ്കം അത്രത്തോളം നിർണായകമാണ്. അതേസമയം അരിങ്ങോടർ അങ്കം ജയിച്ചാൽ ഞാൻ നിനക്കു പെണ്ണായിരിക്കാം എന്ന് കുട്ടിമാണി ചന്തുവിനോടു പറയുന്നുണ്ട്. "എന്തിനാണ് വിവാഹം കഴിച്ച ഉണ്ണിയാർച്ച..? വിവാഹം കഴിക്കാത്ത ഞാൻ നിനക്കു പെണ്ണായിരിക്കാം..' എന്നാണു കുട്ടിമാണി പറയുന്നത്. ഇരുന്പാണി തട്ടി മുളയാണി വയ്ക്കാൻ കുട്ടിമാണിയാണു പ്രലോഭിപ്പിക്കുന്നത്.



മുടിയിൽ കൊടികെട്ടിയ കുട്ടിമാണി എന്നാണ് ചരിത്രത്തിൽ പറയുന്നത്. ആ പ്രലോഭനത്തിലാണ് ചന്തു വീഴുന്നത്. അങ്ങനെ ഉണ്ണിയാർച്ച ചന്തുവിന്‍റെ ശത്രുവായി മാറുന്നു. അവളാണ് പിന്നീട് ചന്തുവിനോടു പ്രതികാരം വീട്ടുന്നത്. ആരോമലുണ്ണിയാണ് അവസാനം ചന്തുവിനെ കൊല്ലുന്നത്. വടക്കൻപാട്ടിലെ എല്ലാ സിറ്റ്വേഷൻസും വീരത്തിൽ വിശദമായി വരുന്നുണ്ട്. മാക്ബത്തിലും അത് അങ്ങനെ തന്നെയാണ്. ഉണ്ണിയാർച്ചയ്ക്കുപകരം മാക്ബത്തിലുള്ളത് ഒരാണിന്‍റെ കാരക്ടർ ആണെന്നുമാത്രം. പക്ഷേ, പക്ഷേ അതിൽ അങ്ങനെ ഒരു കാരക്ടർ ഉണ്ട്. ചന്തുവിന്‍റെ കഥയിൽ പറയുന്ന ഓരോ കാരക്ടറും മാക്ബത്തിൽ ഉള്ള കാരക്ടേഴ്സ് തന്നെയാണ്. വീരത്തിലെ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങളെല്ലാം ഷേക്സ്പീരിയൻ ഡയലോഗുകൾ തന്നെയാണ്.

വീരത്തിന്‍റെ രചന...

തിരക്കഥയെഴുതിയത് ഞാൻ തന്നെയാണ്. സംഭാഷണമെഴുതിയത് ഡോ. എം.ആർ.ആർ. വാര്യർ. ഹിസ്റ്റോറിയനും സാഹിത്യകാരനുമാണ്. ഇന്ന് ആധികാരികമായി വടക്കൻപാട്ടിനെക്കുറിച്ചു പറയാൻ പറ്റിയ വ്യക്തിത്വം. വടക്കൻപാട്ട് ആദ്യമായി വടക്കൻഭാഷയിൽ വരികയാണ്. ചരിത്രത്തിൽ പറഞ്ഞിട്ടുള്ള അതേ കഥാപാത്രങ്ങൾ വരുന്നു. ഇതെല്ലാം മാക്ബത്തിനോടു സമാനമാണ്. വീരം ഇംഗ്ലീഷ് വേർഷന്‍റെ ഡയലോഗുകൾ എഴുതിയതു ഗോകുൽ അമൽനാഥ്. കോളജ് അധ്യാപകനാണ്. ഹിന്ദിയിൽ ഡയലോഗുകൾ എഴുതിയതു ബാൻഡീറ്റ് ക്വീൻ എഴുതിയ രഞ്ജിത്ത് കപൂർ. ക്രിയേറ്റീവ് സപ്പോർട്ട് ഏറെയുണ്ടായിരുന്നു.




സൂപ്പർസ്റ്റാറുകളോ പരിചയസന്പന്നരായ താരങ്ങളോ വീരത്തിൽ ഇല്ല. എങ്ങനെയാണു കുനാൽ കപൂറിലേക്കും മറ്റു താരങ്ങളിലേക്കും എത്തിയത്...‍?

കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെയാണു കാസ്റ്റ് ചെയ്തത്. കളരിപ്പയറ്റ് ഈ സിനിമയിലെ പ്രധാന ഘടകമാണ്. അപ്പോൾ കളരിയോദ്ധാക്കളെപ്പോലെ, ചേകവന്മാരെപ്പോലെയുള്ള രൂപവും ശരീരത്തിന്‍റെ ഫിസിക്കൽ ഫിറ്റ്നസും പ്രധാനം. യോദ്ധാവിന്‍റെ രൂപസാദൃശ്യമുള്ള ആകാരസൗഷ്ഠവമുള്ള ശരീരം വേണം. അങ്ങനെ ഓഡിഷൻ വച്ചു. അങ്ങനെ കാസ്റ്റിംഗ് ഡയറക്ടർ വഴിയാണു കുനാലിനെ കിട്ടുന്നത്.



കുനാൽ കപൂറിന് യൂണിവേഴ്സൽ അപ്പിയറൻസുണ്ട്. കാരണം ഈ സിനിമ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചെയ്യുന്നുണ്ട്. യൂണിവേഴ്സൽ അപ്പീലുള്ള ശരീരം വേണം. അങ്ങനെയാണു ചന്തു ചേകവരായി കുനാലിനെ വിളിക്കുന്നത്.



മലയാളിയായ ശിവജിത് നന്പ്യാരാണ് ആരോമൽ ചേകവരുടെ വേഷം ചെയ്യുന്നത്. ഓഡിഷനിലൂടെ വന്നതാണ്. കണ്ണൂർ സ്വദേശി. സ്കൂൾ യുവജനോത്സവങ്ങളിൽ രണ്ടുപ്രാവശ്യം കലാപ്രതിഭയായിരുന്നു. 97-98 കാലഘട്ടത്തിൽ. ഡാൻസറാണ്. നല്ല രൂപമാണ്.



നോർത്തിന്ത്യയിൽ നിന്നുള്ള ദിവിന ഠാക്കൂറും ഹിമാർഷയുമാണ് യഥാക്രമം കുട്ടിമാണി, ഉണ്ണിയാർച്ച എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും മോഡലുകളാണ്. ആരൻ ചൗധരി അരിങ്ങോടരാകുന്നു. ജസ്റ്റിൻ ആന്‍റണി ആരോമലുണ്ണിയാകുന്നു.

വീരത്തിലെ നായിക ദിവിന...

ദിവിന ഠാക്കൂറാണ് വീരത്തിലെ നായിക. മോഡലായിരുന്നു ദിവിന. ലേഡി മാക്ബത്തിനു സമാനമായ കുട്ടിമാണിയായിട്ടാണു ദിവിന വീരത്തിൽ. എന്തായാലും പ്രാധാന്യം കൂടുതൽ ലേഡി മാക്ബത്തിനാണ്. അതേസമയം ചരിത്രത്തിൽ നിന്നു ഉണ്ണിയാർച്ചയെ മാറ്റിനിർത്താനുമാവില്ല. ഉണ്ണിയാർച്ചയുടെ വേഷത്തിലെത്തുന്ന ഹിമാർഷയും മോഡലായിരുന്നു.



താരങ്ങൾക്കു കളരിപ്പയറ്റിൽ പരിശീലനം നല്കിയിരുന്നോ...

കുനാലും ദിവിന ഠാക്കൂറും ഹിമാർഷയും ഉൾപ്പെടെ എല്ലാവരും ആറു മാസത്തിനു മേൽ കളരി അഭ്യസിച്ചിട്ടുണ്ട്. എറണാകുളത്തും മുംബൈയിലുമായി ഒരുക്കിയ ക്യാന്പുകളിൽ കളരി വളരെ വ്യക്തമായി പരിശീലിപ്പിച്ചു. സിവിഎൻ കളരിയിലെ ശിവകുമാർ ഗുരുക്കളാണ് അതിനു നേതൃത്വം നല്കിയത്. ഈ കഥ ആലോചിക്കുന്പോൾത്തന്നെ എനിക്കൊപ്പം പങ്കാളിയാണു ശിവകുമാർ ഗുരുക്കൾ.




കുനാൽ കപൂറുമൊത്തുള്ള അനുഭവങ്ങൾ..

വീരത്തിൽ അഭിനയിക്കുകയാണെങ്കിൽ ആറു മാസം കളരി പഠിക്കേണ്ടിവരുമെന്ന് കുനാലിനെ ആദ്യം കണ്ടപ്പോൾത്തന്നെ പറഞ്ഞിരുന്നു. കളരി പഠിച്ചിട്ടു മാത്രമേ അഭിനയിക്കാനാവൂ എന്നും ആ കാലയളവിൽ പ്രാക്ടീസ് ചെയ്യേണ്ടിവരുമെന്നും പറഞ്ഞിരുന്നു. കുനാൽ വളരെ ഡെഡിക്കേറ്റഡായിരുന്നു. ആറു മാസം കളരി പഠിച്ചിട്ടാണു സിനിമ ചെയ്യാൻ വന്നത്.

കുനാൽ കപൂർ ഉൾപ്പെടെയുള്ളവരുടെ പെർഫോമസ് മികച്ചതാണ്. മൂന്നു ഭാഷകളിലെയും ഡയലോഗുകൾ പഠിച്ചതിനാൽ അവർക്ക് അനായാസം അഭിനയിക്കാനായി. വീരത്തിന്‍റെ ഹിന്ദി വേർഷനിൽ കുനാലിന്‍റെ സ്വന്തം ശബ്ദം തന്നെയാണു കഥാപാത്രത്തിന്. മറ്റു ഭാഷകളിൽ ഡബ്ഡ് വോയ്സാണ്.



‌കുനാലിന്‍റെ കഥാപാത്രത്തിനു താടിയുണ്ട്. പിന്നെ മുഖത്തെഴുത്തും ടാറ്റൂവും ശരീരത്തിലുള്ള വിവിധ നിറങ്ങളുമൊക്കെ സ്റ്റൈലൈസേഷന്‍റെ ഭാഗമാണ്. ഏതോ ഒരു കാലം വീരത്തിൽ പുനർജനിപ്പിക്കുകയാണ്. അന്ന് ഇങ്ങനെയായിരുന്നുവെന്ന് പറയുകയാണ്. വീരത്തിലെ കഥാപാത്രങ്ങളുടെ ആഭരണങ്ങളും ആർട്ടിസ്റ്റ് നന്പൂതിരിയുടെ ഇലസ്ട്രേഷൻ പോലെ പുരാതനമായ ഒരു കാലത്തെ ഓർമിപ്പിക്കുന്നതാണ്.




വീരത്തിലെ പാട്ടുകൾ, സംഗീതം...

വീരത്തിൽ പാണനുണ്ട്. പാണന്‍റെ പാട്ടുകളുണ്ട്. പുളളുവൻ പാട്ടുണ്ട്. വീരത്തിന്‍റെ സംഗീതത്തിൽ രണ്ടു സെക്‌ഷനുകളാണുള്ളത്. ഒന്ന് ഒരു മലയാളം പാട്ടാണ്. പുള്ളുവൻപാട്ട്. അർജുനൻ മാഷും കാവാലവും കൂടി ചെയ്തിരിക്കുന്നു. കാവാലത്തിന്‍റെ അവസാന ഗാനമാണ്. വിദ്യാധരൻ മാഷും വൈക്കം വിജയലക്ഷ്മിയുമാണു പാടിയിരിക്കുന്നത്.



ഹോളിവുഡ് മ്യൂസിക് ഡയറക്ടർ ജെഫ് റോണയാണ് പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്ത വീ വിൽ റൈസ് എന്ന ടൈറ്റിൽ സോംഗാണ് ഇത്തവണ ഓസ്കറിൽ നോമിനേഷനു തൊട്ടടുത്തുവരെ എത്തിയത്. ഏറ്റവും മികച്ച ചിത്രത്തിനും ഇംഗ്ലീഷ് പാട്ടിനുമുള്ള ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വീരം ഉണ്ടായിരുന്നു. ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു.




വീരത്തിന്‍റെ സാങ്കേതികമികവിനെക്കുറിച്ച്..

ടെക്നീഷൻസ് കുറച്ചുപേർ ഹോളിവുഡിൽ നിന്നാണ്. ആക്‌ഷൻ കോറിയോഗ്രഫർ അലൻ പോപ്പിൽട്ടണ്‍. മേക്കപ്പ്മാൻ ട്രെഫർ പ്രൊഡ്. ഗ്ലാഡിയേറ്ററിൽ ഓസ്കർ കിട്ടിയിരുന്നു. കളറിസ്റ്റ് സൂപ്പർവൈസർ ജെഫ് ഓലം. റവണന്‍റ് എന്ന ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇത്രയും ഹോളിവുഡ് ടെക്നീഷൻസിന്‍റെ സപ്പോർട്ടിൽ ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണു വീരം. 35 കോടിയാണു നിർമാണചെലവ്. ടെക്നിക്കൽ കാര്യങ്ങൾക്കു വേണ്ടിയാണ് ഇത്രയും ചെലവുവന്നത്.



ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും ചിത്രം മൊഴിമാറ്റുകയാണോ...?

ഒരേ സമയം മൂന്നു ഭാഷകളിൽ വരുന്ന ചിത്രമാണു വീരം. മൂന്നു സെപ്പറേറ്റ് സിനിമകൾ. അല്ലാതെ ഡബ്ബിംഗ് അല്ല. തിരക്കഥ ഒന്നുതന്നെ. മൂന്നു ഭാഷകളിൽ ചിത്രീകരിക്കുന്നതിനാൽ മൂന്നു ഷോട്ടായിത്തന്നെ ആംഗിളുകൾ ഉൾപ്പെടെ എല്ലാം വ്യത്യാസപ്പെടുത്തി വെവ്വേറെ എടുത്തു. ഒരു ഷോട്ടിൽ മലയാളത്തിലുള്ള ഡയലോഗിൽ കഴിഞ്ഞാൽ ഹിന്ദി സംസാരിച്ച് അടുത്ത ഷോട്ട്. പിന്നീട് ഇംഗ്ലീഷ് ഡയലോഗ് പറഞ്ഞ് മൂന്നാമത്തെ ഷോട്ട്. മൂന്നു ഭാഷകളിൽ ഒരേസമയം ചെയ്യുന്നതിനാൽ ചെറിയ വ്യത്യാസമുണ്ടാകണം എന്നു കരുതിയാണ് അങ്ങനെ ചെയ്തത്.



വൻ മുതൽമുടക്കിൽ പുതുമുഖങ്ങൾ മാത്രമുള്ള ചിത്രം. വലിയ വെല്ലുവിളിയല്ലേ ഇത്...?

ടെക്നിക്കൽ വിഭാഗത്തിൽ എല്ലാവരും വളരെ പെർഫക്ടാണ്. കഥയും തിരക്കഥയും നേരത്തേതന്നെയഴുതി സ്റ്റോറി ബോർഡൊക്കെ വരച്ച് റെഡിയായിരുന്നു. ഇതിൽ വിഎഫ്എക്സ് ധാരാളമുണ്ട്. അതു മുംബൈയിലെ പ്രാണാ സ്റ്റുഡിയോയിലാണു ചെയ്തത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടീവി സീരിസ് ചെയ്യുന്നവരാണ് പ്രാണാ സ്റ്റുഡിയോസ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ടിവി സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഇങ്ങനെ ഒരു ടീമിനൊപ്പം വർക്ക് ചെയ്യാനായതാണ് ഏറ്റവും വലിയ വിജയം.

ഇത്രയും ടെക്നീഷൻസിനൊപ്പം ഇത്രയും ചെലവിൽ ഒരു സിനിമ ചെയ്യുന്പോൾ അതിന് അത്രയും പെർഫക്‌ഷൻ ഉണ്ടായിരിക്കണം. ഹോളിവുഡിൽ ഇറങ്ങുന്ന സിനിമയോടു കിടപിടിക്കാൻ, അതിനോടു മത്സരിക്കാൻ നമുക്കാവുന്നുണ്ട്. അതുകൊണ്ടാണ് വീരത്തിന്‍റെ ഇംഗ്ലീഷ് വേർഷൻ ഓസ്കറിൽ ബെസ്റ്റ് ഫിലിം ഷോർട്ട് ലിസ്റ്റിൽ വന്നത്. ഡൽഹിയിൽ ബ്രിക്സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിമായി വീരം പ്രദർശിപ്പിച്ചിരുന്നു. പിന്നെ, ഗോവ, കൊൽക്കത്ത ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും.




ഛായാഗ്രഹണം, എഡിറ്റിംഗ്, വസ്ത്രാലങ്കാരം...

ഛായാഗ്രഹണം എസ് കുമാർ. ഞങ്ങൾ ഇതിനുമുന്പും ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്. കുമാറിന് അഭിമാനിക്കാവുന്ന വർക്കായിരിക്കും വീരം. ഹോളിവുഡ് സിനിമയോടു കിടപിടിക്കുന്ന സാങ്കേതികത്തികവ് ഇതിനുണ്ട്.

എഡിറ്റിംഗ് അപ്പു എൻ. ഭട്ടതിരി. പുതിയ തലമുറയിലെ മികച്ച എഡിറ്ററാണ്. പൂർണിമ ഓക്ക്, കുമാർ ഇടപ്പാൾ, പ്രീതി വസന്ത് എന്നിവരാണു വസ്ത്രാലങ്കാരം നിർവഹിച്ചത്.

ചിത്രീകരണ അനുഭവങ്ങൾ..

ഒറിജിനൽ ലൊക്കേഷനുകളിലും കുറച്ചു സെറ്റിട്ടുമായിരുന്നു ചിത്രീകരണം. ഒൗറംഗബാദ്, അജന്ത, എല്ലോറ ഗുഹകൾ, ഫത്തേപ്പൂർ സിക്രി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രാഞ്ജലി ഫ്ളോറിൽ വലിയ സെറ്റുകളൊരുക്കി.

പ്രധാന വെല്ലുവിളികൾ...

വിഎഫ്എക്സ് ഷോട്ടുകളായിരുന്നു വലിയ വെല്ലുവിളി. 60 ശതമാനത്തോളം വിഎഫ്എക്സ് ഷോട്ടുകളാണ്. ഫ്ളോറിൽ അതു റീക്രിയേറ്റ് ചെയ്തു. രണ്ടു മൂന്ന് പ്രധാനപ്പെട്ട അങ്കങ്ങളുണ്ട്. അതൊക്കെ ഗ്രീൻമാറ്റിൽ റീക്രിയേറ്റ് ചെയ്യുകയായിരുന്നു. മഴയത്ത് അങ്കം വെട്ടുന്ന രംഗങ്ങളാണ് ഏറ്റവും ചലഞ്ചിംഗ് ആയിരുന്നത്. ഗ്രീൻമാറ്റും മഴയും ജനക്കൂട്ടവുമൊക്കെ ചേർന്നുവരുന്നതു സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.




വീരവും ബാഹുബലിയും..വിലയിരുത്തിയാൽ...

ബാഹുബലിയെക്കാൾ ടെക്നിക്കൽ പെർഫക്‌ഷനുണ്ടാവും വീരത്തിന്. വെറുതേ ഗ്രാഫിക്സ് കാണിക്കാൻ വേണ്ടിയുള്ള ഷോട്ടുകൾ- കാണുന്പോൾത്തന്നെ അറിയാം അതു ഗ്രാഫിക്സാണെന്ന്- വീരത്തിൽ അത്തരം ഷോട്ടുകളൊന്നുമില്ല. ഈ സിനിമയുടെ കഥയ്ക്ക് ആവശ്യമുള്ള ഗ്രാഫിക്കൽ സപ്പോർട്ട് മാത്രമേയുള്ളൂ. അനാവശ്യമായ ഗ്രാഫിക്കൽ വർക്കുകളില്ലാത്തതുകൊണ്ടാണ് വീരം ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വന്നത്.




വീരത്തിനു ബോളിവുഡ് പിന്തുണ...

ആമീർഖാൻ, ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ... തുടങ്ങിയവർ വീരത്തിനു പിന്തുണ‍യുമായി സോഷ്യൽമീഡിയയിൽ വന്നു. വീരത്തിന്‍റെ ട്രെയിലർ ലിങ്ക് ഹൃത്വിക് റോഷൻ തന്‍റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ ഷെയർ ചെയ്തു. ആമിർ ഖാനും അഭിഷേക് ബച്ചനും ട്രെയിലറിനെ പ്രകീർത്തിച്ചു ട്വീറ്റ് ചെയ്തു. വീരത്തിന്‍റെ ട്രെയിലറിൽ എല്ലാവരും അത്രമാത്രം ഇംപ്രസ്ഡ് ആണ്. ഒരു ഇംഗ്ലീഷ് സിനിമയുടെ ട്രെയിലർ പോലെ എന്നാണ് അഭിപ്രായം.

ട്രെയിലറുകളെക്കുറിച്ച് അഭിപ്രായം പറയുന്ന ഹോളിവുഡ് സൈറ്റുകളുണ്ട്. എല്ലാവരും വീരം എടുത്തിട്ടുണ്ട്. ഹോളിവുഡ് നിലവാരമുള്ള അപൂർവം ഇന്ത്യൻ സിനിമകളിലൊന്നാണു വീരം. മലയാളി പ്രേക്ഷകർ ഒരിക്കലും ഇത്രയും ഗംഭീരമായ ഒരു സിനിമ കണ്ടിട്ടുണ്ടാവില്ല.




വീരത്തിൽ നിന്നു മലയാളി പ്രേക്ഷകനു പ്രതീക്ഷിക്കാവുന്നത്...

യഥാർഥ ചരിത്രത്തിലുള്ള വടക്കൻപാട്ട് ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകന് ആസ്വദിക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഷേക്സ്പീരിയൻ നാടകത്തിലെ ഡയലോഗുകൾ നമ്മുടെ കൾച്ചറിൽ, നമ്മുടെ വടക്കൻപാട്ടിൽ...അതു പറഞ്ഞുകേൾക്കുന്പോഴുള്ള പ്രത്യേകതകൂടി അറിയാം.

ലോകത്തിലെ ആദ്യത്തെ ആയോധനവിദ്യയായ കളരിപ്പയറ്റിൽ നിന്നാണു കരാട്ടെയും കുംങ്ഫുവുമൊക്കെ ഉണ്ടായിരിക്കുന്നത്. അങ്ങനെയുള്ള ഒരു ആയോധനവിദ്യയുടെ പെർഫക്‌ഷൻ വീരത്തിൽ കാണാനാവും. ഇതുവരെ നമ്മൾ കണ്ട സിനിമകളിലൊന്നും ഇത്രയും പെർഫക്ടായി കളരിപ്പയറ്റ് കാണിച്ചിട്ടില്ല. സ്റ്റണ്ട് മാസ്റ്റർ അലൻ പോപ്പിൽട്ടണ്‍ മാസങ്ങളോളം കേരളത്തിൽ വന്നു താമസിച്ച് കളരിഗുരുക്കൾക്കൊപ്പം പ്രാക്ടീസ് ചെയ്തു ഫോം ചെയ്തതാണ് ഇതിന്‍റെ സ്റ്റൈൽ. ഒറിജിനൽ കളരിപ്പയറ്റിനെ ഹോളിവുഡ് ഇംപാക്ടോടെ അവർ അവതരിപ്പിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് വടക്കൻപാട്ട് വടക്കൻഭാഷയിൽ വരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കു മനസിലാക്കാനാകാത്ത വാക്കുകൾക്ക് മലയാളം സബ് ടൈറ്റിൽ ഉണ്ടാവും.



വീരം സീരിയസായ സിനിമയും സബ്ജക്ടുമാണ്. കാരണം മാക്ബത്തിനു ലോകത്തിലുണ്ടായിട്ടുള്ള വ്യഖ്യാനങ്ങളിൽ ഏറ്റവും വ്യത്യസ്തമായ ഒരു വ്യാഖ്യാനമാണിത്. അതുകൊണ്ടാണല്ലോ ഇത്രയും ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ടതും ഏറെ ആകാംക്ഷയോടെ ആളുകൾ അതിൽ നിന്നു പ്രതീക്ഷിക്കുന്നതും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.