Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
ത്രില്ലടിപ്പിക്കുന്ന കാര്യത്തിൽ ജോയ് മാത്യുവിന് ഒരു പ്രത്യേക കഴിവുണ്ട്. മനസിലേക്ക് തീയിട്ട് തരുന്ന രീതി ചങ്ങാതി ഷട്ടറിൽ തുടങ്ങിയതാണ്. ദാ ഇപ്പോൾ അങ്കിളിലും അത് ആവർത്തിക്കുന്നു. സദാചാര വാദികൾക്ക് ചെകിട്ടത്തടി അത്യാവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് ജോയ് മാത്യു തന്‍റെ തൂലിക സിനിമയ്ക്കായി വീണ്ടും ചലിപ്പിച്ചത്. കാലം മാറിയതിന് അനുസരിച്ച് മനസ് മാറാത്ത ചിലരുടെ ചെകിടത്ത് നല്ലവണ്ണം ആഞ്ഞുപതിയുന്നുണ്ട് ചില സംഭാഷണങ്ങളും കാഴ്ചകളും.

ആദ്യ പകുതി കാണുന്പോൾ ഷട്ടറുമായി സാമ്യമുള്ള ചിലതൊക്കെ മനസിലേക്ക് പാഞ്ഞടുക്കും. പക്ഷേ, രണ്ടാം പകുതി ആ തോന്നലുകളെ ഇല്ലാതാക്കുന്നിടത്താണ് തിരക്കഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് മനസിലാവുക. അതെ, ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്... അല്ലെങ്കിൽ സുന്ദരമായ കബളിപ്പിക്കൽ, എന്നൊക്കെ വേണമെങ്കിൽ അങ്കിളിനെ വിശേഷിപ്പിക്കാം. "അങ്കിൾ...’ ആ ഒരു വിളിക്ക് പലരുടെയും മനസിൽ പല അർഥങ്ങളുണ്ടെന്ന് കാട്ടിത്തരാൻ കൂടി നവാഗത സംവിധായകൻ ഗിരീഷ് ദാമോദറിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.



പെണ്‍മക്കളുള്ള മാതാപിതാക്കൾക്കായി

പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസിനെ വ്യക്തമായി വരച്ചിടാൻ തിരക്കഥാകൃത്തിനും സംവിധായകനും ഇത്തരമൊരു വഴിയേ സ്വീകരിക്കാൻ കഴിയൂ. ആ വഴിത്താരയിലൂടെ യാത്ര ചെയ്യാൻ പലരുടെയും മനസിലുള്ള ചില വിചാരങ്ങളെ കൂട്ടുപിടിച്ചുവെന്നുമാത്രം. ഇതൊരു നവാഗത സംവിധായകന്‍റെ സിനിമയാണെന്നുള്ള തോന്നലുണ്ടാകാത്ത തരത്തിലാണ് ഗിരീഷ് ദാമോദർ അങ്കിളിനെ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണ കുമാർ (കെ.കെ) എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്പോൾ നമ്മളോരുരത്തരേയും കൂടി സംവിധായകൻ അളക്കുകയാണ്. കെ.കെ എന്ന വ്യക്തിയെക്കുറിച്ച് എന്തൊക്കെ കരുതിയോ അതിലൂടെ നമ്മളെത്തന്നെ തിരിച്ചറിഞ്ഞോളൂ എന്ന് സംവിധായകൻ പറയാതെ പറയുന്പോൾ ഓരോരുത്തരും നമ്മുടെ മാനസിക സഞ്ചാര വഴികൾ ഒന്നു വിലയിരുത്തുന്നത് നന്നാവും.



മമ്മൂട്ടിയുടെ തിരിച്ചുവരവ്

വാക്കിനേക്കാൾ വിശ്വാസ്യതയുണ്ടാവും ദൃശ്യങ്ങൾക്ക്... ഇവിടെ വാക്കുകളും ദൃശ്യങ്ങളും ചേർന്ന് ചിലതെല്ലാം വിശ്വസിപ്പിക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ മമ്മൂട്ടിയും. ചില നോട്ടങ്ങളിലൂടെ, ഭാവങ്ങളിലൂടെ, പറച്ചിലുകളിലൂടെ മമ്മൂട്ടി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണ കുമാറും ശ്രുതിയും (കാർത്തിക മുരളീധരൻ) ചേർന്ന് ഉൗട്ടിയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്നതോടെ പ്രേക്ഷകരും അവർക്കൊപ്പം സഞ്ചരിച്ച് തുടങ്ങും. മമ്മൂട്ടിയുടെ ഗ്ലാമർ പ്രായം കൂടുന്തോറും കൂടുകയാണെന്ന് പറയാൻ ജോയ് മാത്യുവിന്‍റെ തിരക്കഥയ്ക്ക് ഒരു ചമ്മലുമില്ലായിരുന്നു. ആ ഗ്ലാമറിന് ചില നെഗറ്റീവ് വശങ്ങൾ കൂടി ചാർത്തിക്കൊടുത്തപ്പോൾ സംഭവം ജോറായി.



യാത്ര രസകരമാണ്..

കാടും മേടും താണ്ടിയുള്ള യാത്രയിൽ മനുഷ്യ മനസിൽ വസിക്കുന്ന ചില ചിന്തകളെയും കൂടി കാട്ടിത്തരാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അഴകപ്പൻ എന്ന കാമറാമാന്‍റെ കണ്ണിലൂടെ വിരിഞ്ഞതത്രയും മനോഹര കാഴ്ചകളായിരുന്നു. പെണ്‍കുട്ടികളുള്ള അച്ഛന്മാരുടെ ആവലാതികൾ മുഴുവൻ ഒരു കടന്നൽകൂട് ഇളകിയപോലെ തന്‍റെ മുഖത്തേക്ക് ആവാഹിക്കാൻ ജോയ് മാത്യുവിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിൽ ഒന്നല്ല, രണ്ട് നായകന്മാരുണ്ടെന്ന് പറയേണ്ടിവരും. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമാണ് ജോയ് മാത്യുവും. ഒരു വശത്ത് യാത്ര സുഗമമായി നീങ്ങുന്പോൾ മറുവശത്ത് ചിന്തകളുടെ ഭാരക്കെട്ടുമായി ഒരു അച്ഛന്‍റെ മനസ് യാത്ര ചെയ്യുകയാണ്. രണ്ടുതരം യാത്രകളും ഇന്നിന്‍റെ നേർകാഴ്ചകളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്.



ഭയം ഉള്ളിലുള്ള നായിക

ശ്രുതി (കാർത്തിക) ഇരുട്ടിനെ ഭയക്കുന്പോൾ... ചിലതിനോടൊക്കെ പ്രതികരിക്കുന്പോൾ... പിന്നെ പലതും ചെയ്യാൻ ആഗ്രഹിക്കുന്പോഴുമെല്ലാം ഒരു ഭയം ഉള്ളിൽ കിടപ്പുണ്ട്. സ്ത്രീകൾ ഇപ്പോഴും നാട്ടിൽ സുരക്ഷിതരല്ലായെന്നുള്ള കാര്യമാണ് സംവിധായകൻ അതിലൂടെയെല്ലാം കാട്ടിത്തരുന്നത്. തുടക്കം മുതൽ മുഴങ്ങിക്കേൾക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരെ പല ചിന്തകളിലേക്കും വലിച്ചിടും. പല അരുതാത്ത ചിന്തകളിലേക്കും മനസിനെ പായിക്കുന്നത് ആ സംഗീതമാണ്. വല്ലാത്തൊരു തരിപ്പ് സമ്മാനിച്ച് കൊണ്ടാണ് പ്രേക്ഷകരുടെ മനസിലേറി ആ സംഗീതം യാത്ര ചെയ്യുന്നത്.

അമ്മയുടെ ഉത്തരവാദിത്തവും പിന്നെ പൊട്ടിത്തെറിയുമെല്ലാം മുത്തുമണി ഭംഗിയായി അവതരിപ്പിച്ചപ്പോൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഒരു സ്ത്രീയുടെ രണ്ടു മുഖങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ആദ്യ പകുതിയിലെ കാഴ്ചകൾ പ്രേക്ഷകരുടെ മാനസിക നിലവാരം അളക്കാനുള്ളതാണെങ്കിൽ രണ്ടാം പകുതിയിൽ കാണാൻ കഴിയുക ഇന്നു സമൂഹത്തിൽ വിളയാടിക്കൊണ്ടിരിക്കുന്ന വിപത്തിന്‍റെ നേർസാക്ഷ്യമാണ്. ഈ അങ്കിൾ ചിലതൊക്കെ പറയുന്നുണ്ട്... ചെയ്യുന്നുണ്ട്... അതൊക്കെ തന്നെ ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയും കൂടിയാണ്.

(തിരക്കഥ കൊള്ളാം, ആവിഷ്കരണവും. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഇനി എന്ത് പറയാൻ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.