Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഒറ്റമുറിക്കുള്ളിലെ തിരിച്ചറിവുകൾ...!
മുറിയിൽ എത്രതന്നെ വെളിച്ചമുണ്ടായാലും അവിടെ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം...! ചെറുതെന്ന് തോന്നുന്ന ഈ വിഷയമാണ് "ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ചർച്ച ചെയ്യുന്നത്. ഇത്തരമൊരു പ്രമേയത്തിന് ഒരുപാട് പെൺമനസുകളിലൂടെ സഞ്ചരിക്കാൻ കഴിയും. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവർ കാണാതെ പോകുന്ന ജീവിതങ്ങളുണ്ട് ഇന്നും ഒരുപാട് ഇടങ്ങളിൽ. അത്തരം ജീവിതങ്ങളിലേക്കാണ് ഒറ്റമുറി വെളിച്ചത്തിലെ കാഴ്ചകൾ തിരിച്ചറിവുകളുടെ പ്രകാശം പരത്തുന്നത്.
ബോണക്കാടും പരിസരങ്ങളിലുമായി വികസിക്കുന്ന കഥയിൽ ഒരുപിടി ജീവിതങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോരുത്തരെയും ബോണക്കാടിലെ ജീവിത സാഹചര്യങ്ങളുമായി കോർത്തിണക്കാൻ നവാഗത സംവിധായകൻ രാഹുൽ റിജി നായർക്ക് സാധിച്ചിട്ടുണ്ട്.
എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും ഒതുങ്ങിക്കൂടൽ, അടങ്ങിയൊതുങ്ങി ജീവിക്കൽ തുടങ്ങിയ പ്രക്രിയകൾ ഇന്നും സ്ത്രീകൾ ചുമലിലേറ്റുന്ന ആചാരങ്ങളാണ്. അവയ്ക്കെതിരെ ശബ്ദിച്ചതോടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിക്ക് മുന്നിൽ ഒറ്റമുറി വെളിച്ചം കെടാവിളക്കായി കത്തിജ്വലിച്ചത്. സുധയും ചന്ദ്രനും പിന്നെ ചന്ദ്രന്റെ അമ്മയുമെല്ലാം ചില യാഥാർഥ്യങ്ങളെ തുറന്നുകാട്ടുകയായിരുന്നു. ആ യാഥാർഥ്യങ്ങൾക്ക് പിന്നാലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നാലെണ്ണം ഒറ്റമുറിവെളിച്ചത്തിന്റെ വഴിയേ ഇങ്ങുപോന്നു. മികച്ച സിനിമ, മികച്ച സഹനടി, മികച്ച എഡിറ്റർ, മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാർഡ് എല്ലാം ഈ ഒറ്റ ചിത്രത്തെ തേടിയെത്തി.
ആ മുറിയിലെ വെളിച്ചം എന്റെ ജീവനാണ്... എന്റെ കണ്ടുപിടിത്തം... ചന്ദ്രൻ (ദീപക്ക് പറന്പോൾ) ഇത് പറയുന്പോൾ, മുഖത്ത് വിരിഞ്ഞത് ആണധികാരത്തിന്റെ രൗദ്രഭാവമായിരുന്നു. ചിലർ അങ്ങനെയാണ്, നല്ല വേഷങ്ങൾ കിട്ടിയാൽ പിന്നെ ഒന്നും നോക്കില്ല, അങ്ങ് ആഘോഷിച്ചു കളയും. മലർവാടി ആർട്സ് ക്ലബ്ബ് മുതൽ മലയാള സിനിമാ ലോകത്തുള്ള ദീപക്കിന്, ചന്ദ്രൻ എന്ന കഥാപാത്രം അത്തരത്തിലൊരു ആഘോഷമായിരുന്നു. മനുഷ്യനാണെങ്കിലും തനി കാട്ടുമൃഗം. രാജേഷ് ശർമ ചന്ദ്രന്റെ മുതലാളിയായി എത്തി ജീവിതത്തെ ഏതെല്ലാം കോണിലൂടെ നോക്കിക്കണ്ടാൽ സമാധാനം കണ്ടെത്താമെന്ന് ഭംഗിയായി കാട്ടിത്തരുന്നുണ്ട്.
ഒന്നുറക്കെ സംസാരിക്കാൻ... തന്റെ നിലപാടുകൾ പറയാൻ... തന്റെ ആവശ്യങ്ങൾ നിറവേറ്റിയെടുക്കാൻ വെന്പൽ കൊള്ളുന്ന സുധയാണ് (വിനീത കോശി) ഒറ്റമുറി വെളിച്ചത്തിന്റെ നട്ടെല്ല്. ലഭിച്ച അവസരം വിനീത കോശിയും ഭംഗിയാക്കി. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നടത്തത്തിലും എല്ലാം തനി നാടൻ പെണ്ണിന്റെ പ്രകൃതം വിനീതയിൽ ഭദ്രമായിരുന്നു.
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ സുധയ്ക്കു മുന്നിൽ തുറന്നിട്ട ജനാലകളും വാതിലില്ലാത്ത മുറിയും ഒരിക്കലും അണയാത്ത ബൾബുമായിരുന്നു പ്രതിസന്ധികളായി നിന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും രാത്രിയിൽ ആ ബൾബിന്റെ വെട്ടം അണയാതെ തന്നെ കിടന്നു. സ്നേഹത്തിന്റെ ഭാഷയറിയാത്ത ഭർത്താവ് ടോർച്ചും ചുറ്റികയും പിന്നെ പ്ലെയറും ഉപയോഗിച്ച് നോവിക്കുന്പോഴും വാതിൽ ഇല്ലാത്ത മുറിക്കുള്ളിൽ അവൾ നിസഹായയായിരുന്നു.
പെണ്ണ് എല്ലാം സഹിക്കേണ്ടവളാണെന്ന് കേട്ടു തഴന്പിച്ച പ്രയോഗം ഒറ്റമുറിവെളിച്ചത്തിലും മുഴങ്ങി കേൾക്കുന്നുണ്ട്. അതുപറയുന്നതാകട്ടെ മറ്റൊരു സ്ത്രീയും. ചന്ദ്രന്റെ അമ്മയുടെ (പോളി വിൽസൺ) ആ പറച്ചിൽ അവരുടെ ജീവിതാനുഭവങ്ങളിൽ ഉൗന്നി നിന്നുകൊണ്ടാണ്. ഞാൻ അനുഭവിച്ചു, അതുകൊണ്ട് നീയും ഇത് അനുഭവിക്കാൻ ബാധ്യസ്ഥയാണെന്നുള്ള പറച്ചിൽ പക്ഷേ, സുധയ്ക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. അവൾ മുറിയുടെ ജനാല ശരിയാക്കി... വെളിച്ചം അണയ്ക്കാനുള്ള മാർഗങ്ങൾ നോക്കി... പിന്നെ ബലമായി കീഴ്പ്പെടുത്താൻ വരുന്ന ഭർത്താവിനു നേരെ ആയുധം ഉയർത്തി പ്രതിരോധിച്ചു. ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ കൊന്നുകളയണമെന്ന് സുധ ദ്വയാർഥത്തിൽ പറയുന്നത് തന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ്. ഒടുവിൽ തന്റെ ആഗ്രഹത്തിന് പ്രകൃതിയും ഒപ്പം നിന്നപ്പോൾ അവളുടെ കണ്ണുകളിൽ നിസഹായത നിറഞ്ഞില്ല.
കാച്ചിക്കുറുക്കിയ തിരക്കഥയിലെ മികവുറ്റ സംഭാഷണങ്ങളാണ് ഒറ്റമുറി വെളിച്ചത്തിന് കരുത്തായത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ. ലൂക്ക് ജോസിന്റെ കാമറക്കണ്ണുകൾ ബോണക്കാടിന്റെ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ട്. കഥാന്തരീക്ഷത്തോടു ചേർന്നുനിൽക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിന് മാറ്റുകൂട്ടി. കൃത്യതയാർന്ന എഡിറ്റിംഗിലൂടെ അപ്പു എൻ. ഭട്ടതിരി ഒറ്റമുറിവെളിച്ചത്തിന് കൂടുതൽ കരുത്ത് നൽകിയപ്പോൾ സിദ്ധാർഥ് പ്രദീപ് അണിയിച്ചൊരുക്കിയ പശ്ചാത്തല സംഗീതം പ്രമേയത്തിന്റെ തീവ്രതയ്ക്കൊത്ത് സഞ്ചരിച്ച് കഥയിലേക്ക് ഇഴുകിച്ചേരാൻ സുഗമമായ പാതയൊരുക്കി.
വെളിച്ചം മാത്രമല്ല ഇരുട്ടും ചില സമയങ്ങളിൽ അത്യന്താപേക്ഷിതമാണെന്ന് ഓർമപ്പെടുത്തിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. കേരളത്തിൽ ഏറെ ചർച്ചയാകേണ്ട വിഷയം ആവിഷ്കരണത്തിൽ മികവ് കാട്ടി കൂടുതൽ മിഴിവോടെ പ്രകാശിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചിരിക്കുന്നത്.
ഒറ്റമുറി വെളിച്ചം അവാർഡിന്റെ തിളക്കത്തിൽ മാത്രമായി ഒതുങ്ങിപ്പോകേണ്ട ഒരു ചിത്രമല്ല. ഒറ്റപ്പെടലിന്റെ പിടിയിൽ വീണുപോയവർക്ക് അതിജീവനത്തിന്റെ പാത കാട്ടിക്കൊടുക്കുന്ന ചിത്രം സ്ത്രീകളെ അംഗീകരിക്കാൻ മടിയുള്ളവരും അല്ലാത്തവരും തീർച്ചയായും കണ്ടിരിക്കണം. ഇതിലെ ഓരോ രംഗങ്ങളും ചിലതെല്ലാം നിങ്ങളോട് സംവദിച്ചെന്നിരിക്കും, ചിലതെല്ലാം ഓർമിപ്പിച്ചെന്നിരിക്കും. അത്രയേറെ ജീവിതത്തോട് ചേർന്നുനിന്നാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.