Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ക്വീനിനെ തള്ളിക്കളയാൻ പറ്റില്ല
വേണമെങ്കിൽ ഉൾക്കൊണ്ടാൽ മതി ഇല്ലെങ്കിൽ തള്ളിക്കോയെന്ന മട്ടിലുള്ള ഭാവത്തിലാണ് "ക്വീൻ' എന്ന ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. പുതുമകൾ കുറവാണെങ്കിലും എന്തോ ഒന്ന് ക്വീനിന്‍റെ ചുറ്റും വലയം ചെയ്ത് നിൽപ്പുണ്ട്. അത് ചിലപ്പോൾ കാന്പസിന്‍റെ മനസാവാം അല്ലെങ്കിൽ യുവാക്കളുടെ തിളപ്പാവാം. എന്തു തന്നെയായാലും ആ സംഗതിക്ക് ഒരു കാന്തിക ശക്തിയുണ്ട്. ക്ലീഷേകൾ വരിവരിയായി സ്ഥാനംപിടിക്കുന്നുണ്ടെങ്കിലും യുവാക്കളെ പിടിച്ചിരുത്താനുള്ള നുണുക്ക് വിദ്യകളെല്ലാം ചിത്രത്തിൽ സംവിധായകൻ നന്നായി പ്രയോഗിച്ചിട്ടുണ്ട്. ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. മെക്ക് റാണിയുമായി എത്തിയ ചങ്ക്സിലെ ഉൗളത്തരങ്ങളേക്കാൾ എത്രയോ ഭേദമാണ് ക്വീൻ.



ചിത്രം കാന്പസിലേക്ക് ഇടിച്ചുകയറുന്പോഴും സാധാരണക്കാർക്കിടയിൽ കിതച്ചു നിൽക്കുന്നുണ്ട്. ക്ലീഷേകൾ കരകവിഞ്ഞൊഴുകിയത് തന്നെയാണ് അതിനുള്ള കാരണം. വെറുമൊരു കാന്പസ് ചിത്രമെന്നതിലുപരിയായി, ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന, നടക്കാൻ പാടില്ലാത്ത കാര്യങ്ങളെ കാര്യകാരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി ശാസിക്കാനും ക്വീൻ തയാറാകുന്നുണ്ട്. സ്ത്രീ പുരുഷന് ഒരു അവസരമല്ല, ഉത്തരവാദിത്വമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ കാണിച്ച ചങ്കുറ്റത്തിന് ക്വീൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.




ഒരു സസ്പെൻസ് ഉണ്ടെന്ന് ആദ്യമേ അറിയിച്ചുകൊണ്ടു തന്നെയാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് പതിവ് കാന്പസ് സിനിമകളിലെ റാംഗിംഗും ഹോസ്റ്റൽ ലൈഫുമെല്ലാം കാട്ടി മുന്നോട്ടുപോകുന്നതിനിടെ മെക്കാനിക്കൽ എൻജിനിയറിംഗ് പഠിക്കാൻ ഒരു പെണ്‍തരി എത്തുന്നതോടെ കാര്യങ്ങളാകെ മാറിമറിയും. ആഭാസത്തരങ്ങളോ ദ്വയാർഥ പ്രയോഗങ്ങളോ ഒന്നും തന്നെ കടത്തിവിടാതെ ആ പെണ്‍കുട്ടിക്ക് സംവിധായകൻ സംരക്ഷണ കവചം ഒരുക്കുന്നുണ്ട്. അവിടെയാണ് ചങ്ക്സിൽ നിന്നും ക്വീൻ വ്യത്യസ്തയാകുന്നത്. കാന്പസിനിണങ്ങുംവിധമുള്ള പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിൽ കൂട്ടിയിണക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയിയാണ്.



ക്വീനിലെ കാന്പസിലും പതിവ് പഞ്ചാരയടിയും സീനിയേഴ്സ്-ജൂനിയേഴ്സ് സണ്ടയുമെല്ലാമുണ്ട്. അതൊക്കെ കാണുന്പോൾ 2007-ൽ പുറത്തിറങ്ങിയ "ഹാപ്പിഡെയ്സ്' എന്ന ചിത്രം ഓർത്തുപോകുക സ്വഭാവികം മാത്രം. ഡിജോ ജോസ് ആന്‍റണിയുടെ ആദ്യ സംവിധാന സംരംഭമായതു കൊണ്ടുതന്നെ ആവശ്യത്തിലേറെ കല്ലുകടികൾ ചിത്രത്തിൽ കടന്നുകൂടിയിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എന്തിനെന്നറിയാതെ ഒരുപാട് രംഗങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എവിടെ എങ്ങനെ രംഗങ്ങൾ ചേർത്തുവയ്ക്കണമെന്നുള്ള കണ്‍ഫ്യൂഷൻ ചിത്രത്തിന്‍റെ സുഗമമായ ഒഴുക്കിന് വിലങ്ങുതടിയാകുന്നുണ്ട്.



ധ്രുവൻ, സാനിയ, എൽദോ, അശ്വിൻ, അരുണ്‍ തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മെക്കിലെ പെണ്‍തരിയായി എത്തിയ ചിന്നു (സാനിയ) വിന്‍റെ പ്രകടനം ശരാശരിക്കും താഴെയായിപ്പോയത് ചിത്രത്തെ ശരിക്കും പിന്നോട്ടടിക്കുന്നുണ്ട്. ആദ്യപകുതിയിൽ മാത്രമേ ചിത്രം കോമഡിയുടെ ട്രാക്കിലോടുന്നുള്ളു. രണ്ടാം പകുതി തുടങ്ങുന്നതോടെ ചിത്രം സെന്‍റിമെൻസിന്‍റെ പിന്നാലെ പായാൻ തുടങ്ങും.




കോമഡി ട്രാക്കിൽ നിന്നും സെന്‍റിമെൻസ് ട്രാക്കിലേക്കും അവിടെ നിന്നും സീരിയസ് ട്രാക്കിലേക്കും ചിത്രം തെന്നിമാറുന്നതിനിടെ എവിടെയോ വച്ച് ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റി. സ്ത്രീക്ക് നേരെയുള്ള ആക്രമണവും അതേത്തുടർന്നുള്ള നടപടികളുമെല്ലാം ചിത്രത്തിലേക്ക് കടന്നുവരുന്നതോടെ കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷാ കേസ് പ്രേക്ഷക മനസിൽ കടന്നുവരും. പക്ഷേ, ലക്കും ലഗാനുമില്ലാതെ ട്വിസ്റ്റുകൾ തിരുകിക്കയറ്റിയതോടെ ചിത്രം കെട്ടുപൊട്ടിയ പട്ടം പോലെ ലക്ഷ്യം തെറ്റി പാഞ്ഞുകൊണ്ടിരുന്നു.



ട്വിസ്റ്റുകളുടെ ഭാണ്ഡക്കെട്ടുകളിൽ നിന്ന് മോചനം തേടി തിരിച്ചെത്തിയപ്പോഴേക്കും കോടതിമുറി കേസ് വിസ്താരം കേൾക്കാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. നന്ദു, ശ്രീജിത്ത് രവി, സലിം കുമാർ, വിജയരാഘവൻ എന്നിവരാണ് പുതുമുഖങ്ങൾക്ക് താങ്ങും തണലുമായി അവതരിച്ച പ്രമുഖർ. അവസാനനിമിഷമെത്തി കൈയടികളത്രയും വാങ്ങിക്കൂട്ടാനായി സംവിധായകൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. അയാൾ തന്‍റെ ജോലി ഭംഗിയായി ചെയ്യുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ ഉയർന്നുകേട്ട ചോദ്യങ്ങൾ അത്രയും ഇന്ന് ഏതൊരും സ്ത്രീയും ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ആ ചോദ്യങ്ങൾ ചോദിച്ചിടത്താണ് ക്വീനിന് പ്രസക്തിയേറുന്നത്.

(നല്ലവണ്ണം ചെത്തി മിനുക്കി എടുത്തിരുന്നെങ്കിൽ ക്വീൻ കല്ലുകടികളില്ലാത്ത സിനിമയായി മാറുമായിരുന്നു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.