Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മനസ് കീഴടക്കുന്ന ഞണ്ടുകൾ...!
ജീവിതത്തിലേക്ക് സുഖവും ദുഃഖവും എപ്പോഴാണ് കയറിവരികയെന്ന് കൃത്യമായി ആർക്കെങ്കിലും പറയാൻ പറ്റുമോ...? ഇല്ല. അവർക്കിഷ്ടമുള്ളപ്പോൾ അവ കയറിവരും, പോകും. ഇപ്പോൾ സന്തോഷമുള്ള കാര്യങ്ങളാണ് മുന്നിൽ നടക്കുന്നതെങ്കിൽ തൊട്ടടുത്ത നിമിഷം ചിലപ്പോൾ എല്ലാം മാറി മറിഞ്ഞേക്കാം. സ്വിച്ചിട്ടപോലെ ഓടുന്ന കാലഘട്ടത്തിന്‍റെ കഥ നമ്മുടെ മുന്നിലേക്ക് തുറന്നിടുകയാണ് പുതുമുഖ സംവിധായകൻ അൽത്താഫ് സലിം "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെ.

ബോറടിയും, അടിച്ചുപൊളിയും പിന്നെ ടെൻഷനുമെല്ലാം ജീവിതത്തിലേക്ക് ഇടവിട്ട് കയറിവരുന്പോൾ അവയെ ഒളിയും മറയും ഏച്ചുകെട്ടലുകളുമില്ലാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഒരുപരിധിവരെ വിജയിച്ചു. ഈ ഓണക്കാലത്ത് കുടുംബപ്രേക്ഷകരുടെ മനം കീഴടക്കാനുള്ള രസക്കൂട്ടുകളെല്ലാം കൃത്രിമത്വം കലരാത്ത വിധത്തിൽ കൂട്ടിയിണക്കാൻ ശാന്തികൃഷ്ണയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.



പക്കാ കുടുംബാന്തരീക്ഷം

സണ്‍ഡേ ഹോളിഡേ, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ടു ചിത്രങ്ങൾക്ക് പിന്നാലെ അന്യംനിന്നുപോയ കുടുംബാന്തരീക്ഷം വീണ്ടും മലയാള സിനിമയിലേക്ക് വിരുന്നുവന്നിരിക്കുകയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ. ചാക്കോ(ലാൽ)യുടെ കുടുംബത്തിൽ നടക്കുന്ന ചില സംഭവങ്ങളുടെ പിന്നാലെ പായാനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. സംഭവം ഇത്തിരി സീരിയസായിട്ടുള്ള കാര്യമാണെങ്കിലും അതിനെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു മെരുക്കിയെടുത്തിട്ടുണ്ട്. സിനിമയാകുന്പോൾ എപ്പോഴും ആൾക്കാരെ ചിരിപ്പിക്കണം എന്നൊന്നുമില്ലല്ലോ. നുറുങ്ങു നർമങ്ങൾ സീരിയസ് മൂഡിൽ പോകുന്ന ചിത്രത്തിൽ ഇടവിട്ട് ഇടവിട്ട് സ്ഥാനം പിടിക്കുന്പോൾ ആരായാലും മനസറിഞ്ഞ് ചിരിച്ച് പോകും. അത്തരത്തിലുള്ള ഒരുപിടി രംഗങ്ങൾ ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. അത്യാവശ്യം സാന്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിൽ നടക്കാവുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളെ കൃത്യമായി നിരീക്ഷിച്ച ശേഷം പ്രേക്ഷകരുടെ ശ്രദ്ധയെ അതിലേക്ക് ക്ഷണിക്കുകയാണ് ഇവിടെ.




അല്പം ഇഴച്ചിൽ

സ്വിച്ചിട്ടപോലെ പോകുന്ന ജീവിതത്തിൽ ഇഴച്ചിലുകൾ കടന്നുകൂടുക സ്വഭാവികം. എല്ലാവർക്കും എല്ലാസമയത്തും ഒരുപോലെ ഇരിക്കാൻ പറ്റുമോ... ഇല്ല. ഈ വിരസത ഉള്ളതുകൊണ്ടാണല്ലോ അടിച്ചുപൊളിയുടെ സുഖം ആവോളം ആസ്വദിക്കാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ചിന്തകൾക്കെല്ലാം വേണ്ടവിധത്തിൽ ചിത്രത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഷീല ചാക്കോ(ശാന്തികൃഷ്ണ)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഷീലയാകുന്ന അച്ചുതണ്ടിൽ കറങ്ങുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഷീലയുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥിയെ ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് സ്ക്രീനിൽ മിന്നിമറഞ്ഞ് പോകുന്നത്. 19 വർഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ശാന്തികൃഷ്ണ ശരിക്കും ആഘോഷിക്കുന്നത് ഷീലാ ചാക്കോയിലൂടെ കാണാനാവും. ഈ ജീവിതകാഴ്ചകളെ പരിചയപ്പെടുത്തുന്നതിനിടയിൽ ഇഴച്ചിലുകൾ തനിയെ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും അവ മാറ്റി നിർത്താൻ സംവിധായകൻ മുതിർന്നിട്ടില്ല.



കഥാപാത്രങ്ങളുടെ പൂർണത

സ്ത്രീകേന്ദ്രീകൃത ചിത്രത്തിൽ നായകനായി എത്തുന്നത് നിവിൻ പോളിയാണ്. അലസതയുടെയും മുഖം നിവിനിലൂടെ പലതവണ കണ്ടിട്ടുള്ളതാണ്. അല്പസ്വല്പം മാറ്റങ്ങളെല്ലാം വരുത്തി ഒരു പുതിയ അലസനായാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഇടം നേടിയിട്ടുള്ളു. കോമഡി ട്രാക്കിനായുള്ള തിരുകിക്കയറ്റലുകൾക്കൊന്നും സംവിധായകൻ മെനക്കെട്ടിട്ടില്ല. അസ്വസ്ഥതകളുടെ തോഴനായ ചാക്കോയും അസ്വസ്ഥതകൾക്ക് സ്ഥാനം നല്കാത്ത ഷീലാ ചാക്കോയും അവരുടെ മക്കളായ കുര്യനും (നിവിൻ പോളി) സാറായും(അഹാന കൃഷ്ണ) മേരിയും (ശ്രിന്ദ അർഹാൻ) എല്ലാം കാന്പുളള കഥാപാത്രങ്ങൾ തന്നെ. അധികപ്പറ്റെന്നു പറയാൻ പാകത്തിനുള്ള ഒരു കഥാപാത്രത്തെയും ചിത്രത്തിൽ കാണാനാവില്ല.



പ്രതിസന്ധികളെ നേരിടാനുള്ള വഴികൾ

ജീവിതത്തിൽ പ്രതിസന്ധികൾ വരുന്പോൾ വീണുപോകുന്നവരേയും മറിച്ച് അതിനെ വീറോടെ നേരിടുന്നവരേയുമെല്ലാം വരച്ചുകാട്ടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥയെ മുറിവേൽപ്പിക്കാതെ കൂടെ കൂടുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഇഴച്ചിലുകളിൽ നിന്നും ഒരുപരിധിവരെ സിനിമയെ രക്ഷിക്കുന്നുണ്ട്. തണുപ്പേറിയതും ഇടയ്ക്കിടെ ചൂടാകുന്നതുമായ കുടുംബാന്തരീക്ഷത്തെ തന്‍റെ കാമറക്കണ്ണുകളിലൂടെ മുകേഷ് മുരളീധരൻ ഭംഗിയായി ഒപ്പിയെടുത്തു. രണ്ടു കുഞ്ഞു പ്രണയങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും പ്രധാന കഥാബിന്ദുവിൽ നിന്നും വഴിമാറിപ്പോകാതെ കൃത്യമായ ദിശയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

(ദ്വയാർഥങ്ങളെ പേടിക്കാതെ കണ്ടിരിക്കാവുന്ന ഒന്നാന്തരം ഓണച്ചിത്രമാണ് "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.