Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
ആദ്യമേ പറഞ്ഞേക്കാം, ആസിഫ് അലിയാണ് (ഗിരിജാവല്ലഭൻ) "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിലെ നായകൻ. പടം കണ്ട് തിരിച്ചിറങ്ങുന്പോൾ മറന്നു പോകാതാരിക്കാനുള്ള ഓർമപ്പെടുത്തലായി കരുതിയാൽ മതി. നായകൻ... നായകനെന്ന് ഒന്നോ രണ്ടോ വട്ടം ചിത്രത്തിൽ ആസിഫിനെ ചൂണ്ടി പറയുന്നുണ്ട്. ശരിക്കും അത് സംവിധായകന്‍റെ തന്ത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഒരു തന്ത്രം. ആസിഫിന് ഈ പറഞ്ഞത് ബോധിച്ചിട്ടുണ്ടാവും, ഏത് താനാണ് നായകനെന്നുള്ള ഓർമപ്പെടുത്തലേ...
പക്ഷേങ്കില് പ്രേക്ഷകർക്ക് അത് തോന്നൂലാട്ടോ. ലോ ലവിടെ നിന്ന് ഇങ്ങോട്ട് സംവിധായകൻ തുടങ്ങുകയാണ് കെട്ടഴിഞ്ഞ് പോയ പട്ടം കണ്ടെത്താനുള്ള നെട്ടോട്ടം. ആവിഷ്കരണവും സംഭവങ്ങളുമെല്ലാം കൊള്ളാം തരക്കേടില്ല. പക്ഷേ, പരസ്പര ബന്ധമില്ലാതെ കുറച്ച് സംഭവങ്ങൾ പറഞ്ഞ് തീർക്കാൻ പുതുമുഖ സംവിധായകൻ രതീഷ് കുമാർ ശ്രമിച്ചപ്പോൾ എല്ലാം കൈവിട്ടു പോയി.
ചിരിപ്പിച്ചുകൊണ്ട് തുടക്കം
കല്യാണ രംഗവും അതിനായി കാട്ടിക്കൂട്ടുന്ന സംഭവങ്ങളുമെല്ലാം ചെന്പനും(ഡേവിഡ് പോളി) സംഘവും വെടിപ്പായി അങ്ങ് ചെയ്തപ്പോൾ തിയറ്ററിൽ ചിരിമേളം ഉയർന്നു. ഒരുപാട് കല്യാണ രംഗങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്നിത് ആദ്യം. അത്രയ്ക്കെ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളു സംവിധായകന്‍റെ കൈയിൽ. പിന്നീട് ഇങ്ങോട്ട് മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത ലിജോ ജോസ് പല്ലിശേരിയുടെ "ആമേൻ' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഓർമിപ്പിക്കും വിധമാണ് ചിത്രം പോകുന്നത്. പക്ഷേ, കാട്ടിയത് മുഴുവൻ തറ കോമഡിയും. ചിരിപ്പിക്കാനായി എന്തും ചെയ്യുന്നവരാണല്ലോ സിനിമാക്കാർ. അപ്പോൾ പിന്നെ ഇതും ഇതിന്‍റെ അപ്പുറവും കാണാൻ പ്രേക്ഷകർക്ക് വിധിയുണ്ടെന്ന് ചുരുക്കം.
വല്ലാത്ത ശത്രുതയായി പോയി
ഇപ്പോഴും ഈ കുഞ്ഞു കാര്യങ്ങളുടെ പുറത്തുള്ള ശത്രുത കളി വിടാൻ സിനിമാക്കാർ ഒരുക്കമല്ലാന്നു തോന്നുന്നു. ഡേവിഡ് പോളിയുടെയും ചെന്പാടൻ ജോയിയുടെയും (ബാബുരാജ്) ശത്രുത കാണുന്പോൾ കഷ്ടം തോന്നും. സ്കൂൾ കാലത്തുള്ള ശത്രുത മറക്കാത്ത തടിമാടന്മാർ. പറഞ്ഞ് പഴകിയ ക്ലീഷേകൾ ആവർത്തിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതവും പിന്നെ അടിയും ഇടിയും വെല്ലുവിളികളും എല്ലാമിട്ട് ആകെമൊത്തം ഉഷാറാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഒന്നേയുള്ളു പുതുമകൾ ഒന്നും കാണാനില്ല. എല്ലാം പഴയപടി തന്നെ.
ഇടയ്ക്ക് കയറുന്ന ഗിരിജാവല്ലഭൻ
ട്രിവാൻട്രം ലോഡ്ജിലെ അബ്ദുവിനെ(ജയസൂര്യ) ആരും മറക്കാൻ ഇടയില്ല. ആ കഥാപാത്രത്തെ ഏകദേശം ചെത്തി മിനുക്കി ഗിരിജാ വല്ലഭനാക്കിയിരിക്കുകയാണ് ഇവിടെ. ആസിഫ് ഇതിന് മുന്പ് ചെയ്ത കഥാപാത്രങ്ങളും ഗിരിജാവല്ലഭനിൽ കാണാനാവും. ചെന്പനാണ് നായകനെന്നു പറഞ്ഞാൽ ഏശില്ലാന്ന് തോന്നിയിട്ടോ എന്തോ, ശരിക്കും നായകനായ ചെന്പനെ സഹനടനായും ശിങ്കിടിയായി എത്തുന്ന ആസിഫിനെ നടനായും ഡയലോഗുകളിലൂടെ ഉയർത്തി കാട്ടുന്നുണ്ട്. കഥ മുന്നോട്ടുകൊണ്ടുപോകാൻ പാകത്തിന് ഇടയ്ക്ക് കയറുന്ന ആൾ മാത്രമാണ് ഗിരിജാവല്ലഭൻ.
ഒന്നാം പകുതിയോളമില്ല രണ്ടാം പകുതി
ചിരി പടർത്തുന്ന രംഗങ്ങളും കൗണ്ടറുകളും അവിടിവിടായി കടന്നുവരുന്ന ഒന്നാം പകുതി അല്പം ഭേദമാണെന്നു പറയാം. ശ്രീജിത്ത് രവിയും ഇർഷാദുമെല്ലാം ചിരിവിരുന്ന് ഒരുക്കി അരങ്ങ് തകർത്തപ്പോൾ ആസിഫ് ഒരു മൂലയിൽ നായകനെന്ന പരിവേഷവും കെട്ടി നിൽപ്പുണ്ടായിരുന്നു. തലയെടുപ്പോടെ മുന്നിൽ നിന്ന് നയിക്കാൻ പാകത്തിന് ചെന്പനുണ്ടായിരുന്നെങ്കിലും വില്ലൻ ഗെറ്റപ്പിലെത്തിയ ബാബുരാജാണ് ഇത്തിരി കൂടി ശോഭിച്ചത്. ട്വിസ്റ്റില്ലാണ്ട് പറ്റാഞ്ഞിട്ടാണോ എന്തോ, ഇതിലും ട്വിസ്റ്റ് തിരുകികയറ്റിയിട്ടുണ്ട്. അതെല്ലാം കൂടി രണ്ടാം പകുതിയിൽ ഒരു പ്രത്യേക പരുവത്തിലാണ് പുറത്തേക്ക് വന്നതെന്നു മാത്രം.
വേറിട്ട വഴിയെ നായിക
അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കിട്ടിയ വേഷം തരക്കേടില്ലാതെ ചെയ്തിട്ടുമുണ്ട്. പക്ഷേ, കഥയുടെ ഒഴുക്കിനൊത്തുള്ള കഥാപാത്രമാകാതെ ഒറ്റപ്പെട്ട വഴിയേയാണ് നായിക സഞ്ചരിച്ചത്. ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ നായികയെ കഥയിലേക്ക് എടുത്തിടാൻ ശ്രമിച്ചതും കല്ലുകടിയായി. കാമറാ ട്രിക്കുകളും പശ്ചാത്തല സംഗീതവും പിന്നെ പാട്ടുകളുമെല്ലാം ഇട്ട് ഒരുക്കിയെടുത്ത തട്ടിക്കൂട്ട് ചിത്രം മാത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം. ഈ ഗഡികളെ കാണാൻ ടിക്കറ്റെടുത്താൽ അല്പം ചിരിച്ച് പിന്നെ കണ്ടുമറന്ന ഒരുപാട് സിനിമകളുടെ ഓർമകളുമായി തിരിച്ചിറങ്ങാം.
(ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം ഒരു ചിത്രം ഒരുക്കാനുള്ള സംവിധായകന്‍റെ ശ്രമം വിജയിച്ചില്ല.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.