Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
അയ്യേ, ഇതാണോ സസ്പെൻസ്...!
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു...‍? ആ സസ്പെൻസ് ഇവിടെ പൊളിക്കുകയാണ്... കാരണം, അതു വലിയ സംഭവമൊന്നുമല്ല. മാതൃത്വത്തിന്‍റെ ബലഹീനതയെ ചൂഷണം ചെയ്ത പൽവാൽദേവന്‍റെ ആഗ്രഹപ്രകാരമാണ് കട്ടപ്പ മനസില്ലാമനസോടെ അമരേന്ദ്ര ബാഹുബലിയെ പിന്നിൽ നിന്നും കുത്തിക്കൊല്ലുന്നത്.



ബാഹുബലി ഒന്നിന് ശേഷം ഓരോ പ്രേക്ഷക മനസിലും ഉയർന്ന ഈ ചോദ്യത്തിനുള്ള ഉത്തരം തരുക മാത്രമല്ല ബാഹുബലി-2 ദ് കൺക്ലൂഷൻ. ഇത്തരമൊരു ഒരു കഥയ്ക്ക് അമാനുഷികതയുടെയും സാങ്കേതികത്തികവിന്‍റെയും പിൻബലം ഇല്ലാതെ വിജയം വരിക്കാൻ കഴിയില്ലായെന്ന് കൂടി പറഞ്ഞുവയ്ക്കുകയാണ് സംവിധായകൻ എസ്.എസ്.രാജമൗലി. വിജയം കൊയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ ബലമില്ലാത്ത കഥയ്ക്ക് ചതിയുടെയും ബലഹീനതകളുടെയും മേലാപ്പ് ചാർത്തിക്കൊടുത്തതിലൂടെ തിന്മയെ നന്മ ജയിക്കുന്നത് ഒരുപാട് ജീവനുകളെ ബലി കൊടുത്തുകൊണ്ടു കൂടിയാണെന്ന് ആവർത്തിക്കുകയാണ് ബാഹുബലി 2വിലൂടെ രാജമൗലി.



സസ്പെൻസിനും അപ്പുറത്തുള്ള കാഴ്ചകൾ സമ്മാനിക്കുന്നുണ്ടെങ്കിലും ബാഹുബലിയോളം സ്ഥാനം മാത്രമേ ബാഹുബലി2വിനും കൊടുക്കേണ്ടതുള്ളു. ആദ്യ ഭാഗം മുഴുവൻ സമയവും കോരിത്തരിപ്പിക്കുന്ന അവതരണ തികവിലൂടെയാണ് സിനിമയുടെ സഞ്ചാരമെങ്കിൽ രണ്ടാം ഭാഗത്തിൽ ഇഴച്ചിലുകൾ മുഷിപ്പുണ്ടാക്കുന്നുണ്ട്. അവിടെയാണ് കഥ പറഞ്ഞുതീർക്കാനുള്ള വ്യഗ്രത തലപൊക്കുന്നതും. ഇത്തരം പാകപ്പിഴകളെ മറച്ചുവയ്ക്കാൻ രാജമൗലിയുടെ സംവിധാന മികവിന് കഴിയാതെപോകുന്നത് ബാഹുബലി 2വിൽ കാണാനാവും.



ബാഹുബലി ഒന്നാം ഭാഗം മഹേന്ദ്ര ബാഹുബലിയിൽ നിന്ന് പിതാവ് അമരേന്ദ്ര ബാഹുബലിലേക്ക് എത്തി അവസാനിപ്പിച്ചപ്പോൾ, രണ്ടാം ഭാഗം നിർത്തിയിടത്തുനിന്നു തുടങ്ങുകയാണ്. മഹേന്ദ്ര ബാഹുബലിയുടെ കഥയിൽ നിന്നും അമരേന്ദ്ര ബാഹുബലിയുടെ കഥയിലേക്കുള്ള ചുരുളുകൾ അഴിഞ്ഞതോടെ അമാനുഷികതയുടെ മൂർത്തീഭാവമായി പ്രഭാസ് (അമരേന്ദ്ര ബാഹുബലി)മാറുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും. മദമിളകിയ ആനയെ നിലയ്ക്കു നിർത്തി ശിവകാമി അമ്മയ്ക്ക് വഴിയൊരുക്കുന്ന കാഴ്ചയോടെയാണ് ചിത്രത്തിൽ അമരേന്ദ്ര ബാഹുബലിയുടെ മുഖം തെളിയുന്നത്.



പട്ടാഭിഷേകത്തിന് മുന്നേ ദിഗ്‌വിജയത്തിനായി അമരേന്ദ്ര ബാഹുബലിയെ ശിവകാമി (രമ്യാകൃഷ്ണൻ) അയയ്ക്കുന്നതോടെ പൈങ്കിളിക്കഥകളോട് ഉപമിക്കാവുന്ന സംഭവവികാസങ്ങളുടെ(കഥാഗതിയെ ആണ് കേട്ടോ ഉദ്ദേശിച്ചത്) കെട്ടഴിയുകയാണ്. കുന്ദളദേശത്തെ യുവറാണിയായ ദേവസേനയുടെ വീരത്തങ്ങൾ കണ്ട് മതിമയക്കുന്ന അമരേന്ദ്ര ബാഹുബലിയായി പ്രഭാസ് ചിത്രത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. പക്ഷേ, പ്രഭാസിന് ആക്ഷനോളം റൊമാൻസ് വഴങ്ങില്ലെന്ന് ബാഹുബലി 2വിലൂടെ തെളിയുകയായിരുന്നു.



ഈ കഥയെ ചതിക്കഥ എന്നു പറയുന്നതാവും നല്ലത്. ചതികളുടെ ചുരുളുകളാണ് സംവിധായകൻ രണ്ടാം ഭാഗത്തിൽ അഴിച്ചുവിടുന്നത്. പൽവാൽദേവന്‍റെ ക്രൂരതകളും കുബുദ്ധികളും ചിത്രത്തിൽ സംവിധായകൻ വരച്ചിട്ടുണ്ട്. പൽവാൽദേവനായി റാണ ദഗുബതി ചിത്രത്തിൽ തികവാർന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. മസിലുപെരിപ്പിച്ച അമരേന്ദ്ര ബാഹുബലിക്കും മകൻ മഹേന്ദ്ര ബാഹുബലിക്കും പറ്റിയ എതിരാളി തന്നെയാണ് പൽവാൽദേവൻ.



ഗ്രാഫിക്സുകളും സ്പെഷൽ ഇഫക്ടുകളും സമാമസമം ചേർത്തപ്പോൾ ഒറിജിനലിനെ വെല്ലുന്ന കാഴ്ചകൾ സിനിമയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മേഘങ്ങളെ വെള്ളക്കുതിരകളായി കണ്‍മുന്നിൽ കാട്ടിത്തന്നു സാങ്കൽപ്പികതയ്ക്ക് പുതിയമാനം നല്കാൻ കൂടി ചിത്രം ശ്രമിച്ചിട്ടുണ്ട്. സാങ്കേതിക തികവിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച കാട്ടാത്തിടത്താണ് ബാഹുബലി 2വിനു വേറിട്ട മുഖം കൈവരുന്നത്. സാബു സിറിൾ കഥയ്ക്ക് അനുയോജ്യമാം വിധം സെറ്റുകളൊരുക്കി വീണ്ടും ഞെട്ടിച്ചപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് ഇതുവരെ കാണാത്ത സുന്ദര കാഴ്ചകളാണ്.



പുരുഷന്മാരുടെ പൂണ്ടുവിളയാട്ടം മാത്രമല്ല സ്ത്രീകളുടെ തന്‍റേടവും ചിത്രത്തിൽ ദൃശ്യമാവുന്നുണ്ട്. ദേവസേനയായി തികവാർന്ന അഭിനയം പുറത്തെടുത്ത അനുഷ്ക ഷെട്ടിക്ക് ഒരു നായികയ്ക്ക് കൊടുക്കാവുന്ന സ്വപ്നതുല്യമായ ഇൻട്രോയാണ് സംവിധായകൻ നൽകിയത്. ശിവകാമിയായി രമ്യാകൃഷ്ണൻ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന ബലഹീനതകളും ആജ്ഞകൾ നടപ്പാക്കുന്നതിനുള്ള തികവും കൃത്യമായി കാട്ടിത്തരുന്നുണ്ട്.



ആദ്യ പകുതിയിൽ കോമഡിയും പൈങ്കിളിയും ആക്ഷനും ഇടകലർത്തിയാണ് സംവിധായകന്‍റെ പരീക്ഷണം. എന്നാൽ രണ്ടാം പകുതിയിൽ ബാഹുബലിയുടെ ആക്ഷൻ മാത്രം നിറഞ്ഞു നിൽക്കുകയാണ്. അമരേന്ദ്ര ബാഹുബലിയിൽ നിന്നും മഹേന്ദ്ര ബാഹുബലിയിലേക്ക് വീണ്ടും എത്തുന്നതോടെ ചിത്രത്തിന് അതുവരെ ഉണ്ടായിരുന്ന ഉൗർജം നഷ്ടപ്പെടുന്നതും കാണാനാവും. പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തിനിടയിലൂടെ കേൾവിസുഖം നല്കി കടന്നു പോകുന്നുണ്ട്. ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന തമന്നയ്ക്ക് രണ്ടാം ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. തുടക്കത്തിൽ തിളങ്ങി ഒടുക്കത്തിൽ ആരോ വിഴുങ്ങിയ തമന്നയെ ചിത്രത്തിൽ കാണാനാവും.



കട്ടപ്പയായി എത്തിയ സത്യരാജിന്‍റെ പ്രകടനമാണ് ബാഹുബലി 2വിലെ ഹൈലൈറ്റ്. വീരനിൽ നിന്നും രസികനിലേക്കുള്ള അദ്ദേഹത്തിന്‍റെ മാറ്റം ചിത്രത്തിന്‍റെ ഗ്രാഫ് മേലോട്ട് ഉയർത്തുന്നുണ്ട്. സസ്പെൻസുകൾക്കും അപ്പുറമാണ് ബാഹുബലി 2. അതുകൊണ്ട് തന്നെ സസ്പെൻസ് പൊളിഞ്ഞാലും ചിത്രം കാണാൻ പ്രേക്ഷകർ തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്.

(കഥയല്ല, കാണാക്കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കുള്ള വിരുന്നാണ് ബാഹുബലി- 2)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.