Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കത്തിക്കെല്ലാം ഒരു പരിധിയില്ലേ ലോറൻസേ...
പോലീസ് ഏമാന്മാരുടെ അമാനുഷിക പ്രകടനം കൊണ്ട് തിളച്ചു മറിയുന്ന തമിഴകത്തു നിന്നു പൊട്ടിപ്പുറപ്പെട്ട മറ്റൊരു അറുബോറൻ കെട്ടുകാഴ്ചയാണ് "മൊട്ട ശിവ കെട്ട ശിവ'. ഒട്ടുമിക്ക ചിത്രങ്ങളുടെയും തുടക്കം തെളിഞ്ഞു വരുന്ന വാചകമാണ് "ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം’. സംവിധായകൻ സായി രമണിയോട് ഒന്നേ ചോദിക്കാനുള്ളൂ.. ഈ സാങ്കല്പികതയ്ക്കെല്ലാം ഒരു അതിരില്ലേ...‍?

പോലീസ് ആണെങ്കിൽ 10 പേരെ ഒറ്റയിടിക്ക് വീഴ്ത്തണം, പിന്നെ മുഴുനീളെ ഡയലോഗുകൾ കാച്ചണമെന്നുള്ള പതിവുശൈലികളെ വിട്ടുപിടിക്കാൻ തമിഴകം ഒരുക്കമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ സിങ്കം-3 എന്ന ചിത്രത്തിന് പിന്നാലെ പാഞ്ഞെത്തിയ മറ്റൊരു മഹാദുരന്തമാണ് മൊട്ടശിവ കെട്ട ശിവ. സിങ്കത്തിന്‍റെ അത്ര പവറില്ലെങ്കിലും രാഘവ ലോറൻസും മാസ് പ്രകടനത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല. ലോറൻസിന്‍റെ വണ്‍മാൻഷോ കാണാൻ താത്പര്യമുള്ളവർ മാത്രം തിയറ്ററിൽ പോയി ഇത്തരം കാട്ടിക്കൂട്ടലുകൾക്ക് തലവച്ചാൽ മതി.



ചളി, ചളിയോടു ചളി...! ചിത്രത്തിന്‍റെ ആദ്യ പകുതിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും നല്ലത്. തമിഴ് സിനിമകളിൽ പണ്ടുമുതൽക്കേ കടന്നുകൂടിയിട്ടുള്ള ഒരു ദുർഭൂതം (തമാശകൾ) ഈ ചിത്രത്തെ വല്ലാതെ പിടികൂടിയിട്ടുണ്ട്. തമാശയ്ക്കായി തമാശ കുത്തിനിറച്ച കുപ്പിയിൽ നിന്നും സംവിധായകൻ ആ ഭൂതത്തെ കെട്ടഴിച്ചു വിട്ടതോടെ തലപെരുക്കുന്ന തമാശകളുടെ ഒരു ഘോഷയാത്ര തന്നെ ചിത്രത്തിന്‍റെ ഒന്നാം പകുതിയിൽ ദൃശ്യമായി. കഥയ്ക്കായി ഒരു കഥയും ഫ്ളാഷ് ബാക്കിന് ഫ്ളാഷ് ബാക്കും സെന്‍റിമെൻസിനായി സെന്‍റിമെൻസും ചിത്രത്തിൽ ഭേഷായി കുത്തിനിറച്ചിട്ടുണ്ട്.



മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന തമിഴ് സിനിമകൾക്ക് കണ്ണുകിട്ടാതിരിക്കാനാവാം മാസെന്നും സ്റ്റൈലിഷെന്നും പറഞ്ഞ് ഇത്തരം കോപ്രായങ്ങൾ പടച്ചുവിടുന്നത്. അസിസ്റ്റന്‍റ് കമ്മീഷണറായ ശിവയുടെ സ്റ്റൈലിഷ് രീതികളിലൂടെ ചിരി ഉണർത്താനുള്ള ശ്രമമാണ് ഒന്നാം പകുതിയിൽ കാണാനാവുക. കോവൈ സരളയെ മുൻനിർത്തി കാട്ടിക്കൂട്ടുന്ന തമാശ കാഴ്ചകൾ നന്നേ വെറുപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിനിടയിൽ ഇടിയും അടിയുമെല്ലാം കടന്നുവരുന്നുണ്ട്. ഡാൻസില്ലെങ്കിൽ പിന്നെ എന്തു ലോറൻസ്..! മോശം പറയരുതല്ലോ അദ്ദേഹത്തിന്‍റെ നൃത്തച്ചുവടുകൾ മാത്രമാണ് ചിത്രത്തിലെ ആകെയുള്ള ആശ്വാസം.



വില്ലന്മാർക്ക് കൂട്ടാളിയായ അസിസ്റ്റന്‍റ് കമ്മീഷണറുടെ വിക്രിയകൾ കമ്മീഷണർക്ക് (സത്യരാജ്) പിടിക്കാതെ വരുന്നതോടെ അവർക്കിടയിൽ സംവിധായകൻ കുരുക്കിയിട്ട കഥയുടെ ചുരുൾ പതിയെ അഴിച്ചുവിടുന്നുണ്ട്. നായികയായി ചിത്രത്തിൽ എത്തുന്നത് നിക്കി ഗൽറാണിയാണ്. ഗാനരംഗങ്ങളിലെ മസാലക്കൂട്ടിനായിട്ടാണ് നായികയെ ഇതിൽ ഉൾപ്പെടുത്തിയതെന്ന് പറയേണ്ടി വരും. നിമിഷങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനു പിന്നാലെയുള്ള ഓട്ടവുമെല്ലാം ക്ലീഷേ കാഴ്ചകൾ തന്നെ. ആകസ്മികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ശിവയുടെ സ്വഭാവത്തെ മാറ്റുന്നതോടെ ചിത്രം ആക്ഷൻ മൂഡിലേക്കു കടക്കുന്നു. പിന്നെയങ്ങോട്ട് മൊട്ടശിവയെന്ന കെട്ടശിവയുടെ അമാനുഷിക പ്രകടനമാണ് കാണാൻ കഴിയുക.



ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി പിന്നെയും ഭേദമാണെന്നു പറയാം. രാഷ്ട്രീയ നേതാവും പോലീസും തമ്മിൽ നേരിട്ടുള്ള അങ്കംവെട്ടിലൂടെ കഥയ്ക്ക് രണ്ടാം പകുതിയിൽ വേഗം കൂട്ടാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ കാണാനാവുക സിങ്കത്തിന്‍റെ ഭൂതം മൊട്ടശിവയെ പിടികൂടുന്നതാണ്. ഇടി, ഇടിയോട് ഇടി, മാസ് ഇടി. പ്രതികാരദാഹിയായ പോലീസ് ഓഫിസർക്കു മുന്നിൽ വില്ലൻ വിറയ്ക്കുന്ന പതിവുകാഴ്ച ഈ ചിത്രത്തിലും കാണാനാവും. പഞ്ച് ഡയലോഗുകൾക്ക് ഒരു കുറവും സംവിധായകൻ വരുത്തിയിട്ടില്ലായെന്നുള്ളതാണ് മറ്റൊരു വസ്തുത. രണ്ടരമണിക്കൂറിലേറെയുള്ള ചിത്രത്തിൽ തമാശയും ആക്ഷനും സമാസമം ചേർക്കാനുള്ള ശ്രമം അന്പേ പരാജയപ്പെട്ടു പോയി.



എല്ലാവരും മാസ് ചിത്രങ്ങളിൽ തകർക്കുന്നു, അപ്പോൾ പിന്നെ ഞാനായിട്ട് എന്തിന് കുറയ്ക്കണം എന്ന ലോറൻസിന്‍റെ തോന്നലിൽ നിന്നാണോ ഈ ചിത്രം പിറവികൊണ്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തന്നാലാവും വിധമുള്ള മാസ് പ്രകടനം ലോറൻസ് പുറത്തെടുത്തിട്ടുണ്ട്. പക്ഷേ അതു വേണ്ടവിധത്തിലങ്ങ് എറിച്ചില്ലാന്ന് മാത്രം. പതിവ് ആക്ഷൻ ചിത്രങ്ങളിലെന്നവണ്ണം ഒടുക്കം നായകൻ വില്ലനെ കീഴ്പ്പെടുത്തുന്നതോടെ സംഭവം ശുഭം. ആവിഷ്കരണത്തിലോ കഥയിലോ പുതുമയുടെ അംശം തൊട്ടുതീണ്ടാതെ പോകുന്ന ചിത്രം പതിവ് പ്രതികാരകഥകളുടെ വഴിയേ സഞ്ചരിച്ച് കൂപ്പുകുത്തുകയാണ്. മൊട്ടയായാലും കെട്ടയായാലും ഇത്തിരി പുതുമയൊക്കെ വേണ്ടേ മിസ്റ്റർ ഡയറക്ടർ..? എങ്കിലല്ലേ കാണാനൊരു ത്രില്ലുണ്ടാകു...

(കണ്ടുപഴകിയ കാട്ടിക്കൂട്ടലുകളുടെ തനിയാവർത്തനമാണ് മൊട്ട ശിവ കെട്ട ശിവ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.